ഗ്രാമീണ റോഡ് നവീകരണത്തിന് പ്രാധാന്യം വേണം: ജില്ലാ വികസന സമിതി
Sunday, September 29, 2024 6:37 AM IST
കൊല്ലം: മഴക്കെടുതിയില്‍ നാശം സംഭവിച്ച ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് അടിയന്തര പ്രാധാന്യം നല്കണമെന്ന് ജില്ലാ വികസന സമിതി. ജില്ലാ പഞ്ചായത്തിന്‍റേയും പഞ്ചായത്തുകളുടേയും അധീനതയിലുള്ളറോഡുകള്‍ തരം തിരിച്ച് നവീകരണം ആരംഭിക്കാന്‍ തീരുമാനിച്ചു.

ജില്ലാ കളക്ടറുടെ അധ്യക്ഷത വഹിച്ചു. മഴയിൽ ഗ്രാമീണ റോഡുകളില്‍ പലതും സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. പച്ചക്കറി മത്‌സ്യ മാംസ പലവ്യഞ്ജന സാധനങ്ങള്‍ക്ക് പലയിടങ്ങളിലും അമിതമായ വില ഈടാക്കുകയാണ്. പത്തനാപുരം പിറവന്തൂരില്‍ കനാല്‍ പട്ടയ നടപടി പൂര്‍ത്തിയായവര്‍ക്ക് പട്ടയം അനുവദിക്കുക, കൊല്ലം -ചെങ്കോട്ട ദേശീയപാതയില്‍ കാഴ്ച മറയ്ക്കുന്ന തരത്തില്‍ വളരുന്ന ചെടികള്‍ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു.

കൊല്ലം-തിരുമംഗലം ദേശീയപാതയിലെ വാളക്കോട് മേല്‍പ്പാലം ബ്ലാക്ക് സ്‌പോട്ടില്‍ ഉള്‍പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് പി.എസ്. സുപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഓച്ചിറ 28ാം ഓണാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നടപ്പാക്കണമെന്നും ആലപ്പാട് കടലാക്രമണ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും സി.ആര്‍. മഹേഷ് എംഎല്‍എ നിര്‍ദേശിച്ചു.


കര്‍ബല- ശങ്കേഴ്‌സ് ആശുപത്രി നടപ്പാലത്തില്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരവും വില ക്രമീകരണവും ഏര്‍പ്പെടുത്താന്‍ സംയുക്ത പരിശോധനകള്‍ സംഘടിപ്പിക്കണമെന്ന് ആവശ്യം ഉയർന്നു.

കല്ലുംതാഴത്ത് സ്ഥാപിച്ച ട്രാഫിക് ലൈറ്റിന്‍റെ സമയക്രമം ശാസ്ത്രീയമായി പുനഃക്രമീകരിക്കുക, ഞാണ്‍കടവ് കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണം വേഗത്തിലാക്കുക, തീരദേശ പരിപാലന നിയമത്തില്‍ ആലപ്പാട് പഞ്ചായത്തിനെ കൂടി ഉള്‍പെടുത്തുക തുടങ്ങിയ ആവശ്യളും ഉന്നയിച്ചു.

ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജലസ്രോതസുകള്‍ എന്നിവ മാലിന്യമുക്തമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ.പി.കെ. ഗോപന്‍, സബ് കളക്ടര്‍ നിഷാന്ത് സിഹാര, എഡിഎം ജി.നിര്‍മല്‍ കുമാര്‍, പുനലൂര്‍ ആര്‍ഡിഒജി. സുരേഷ്ബാബു, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.