കണ്ണീർപ്പുഴയിൽ...
Sunday, September 29, 2024 4:56 AM IST
അര്‍ജുനോടുള്ള നാടിന്‍റെ സ്‌നേഹത്തില്‍ അമ്പരന്ന് കാര്‍വാര്‍ എംഎല്‍എയും

കോഴിക്കോട് : എന്താ... ഏതെങ്കിലും വിഐപിയോ മറ്റോ അപകടത്തില്‍പ്പെട്ടോ...ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായി തെരച്ചില്‍ നടത്തുമ്പോള്‍ അതുവഴി കടന്നുപോയ പൊതുപ്രവര്‍ത്തകരുടെയും പ്രദേശവാസികളുടെയും ചോദ്യമായിരുന്നു ഇത്.

വഴി നീളെ മാധ്യമപ്രവര്‍ത്തകള്‍ ,നേതാക്കള്‍, ജനപ്രതിനിധികള്‍, മന്ത്രിമാര്‍ എന്തിനും എതിനും തയാറായി എത്തിയ സന്നദ്ധ സേവാ പ്രവര്‍ത്തകര്‍...അതായിരുന്നു ഷിരുര്‍ തെരച്ചിലിന്‍റെ തുടക്കകാല കാഴ്ച...

അപകടത്തില്‍പെട്ടത് മലയാളിയായ ലോറി ഡ്രൈവറാണെന്നറിയിച്ചപ്പോള്‍ അതിനുവേണ്ടിയാണോ ഇത്രയും സന്നാഹം എന്നായിരുന്നു ഷിരൂരുകാരുടെ ചോദ്യം...അതിനുള്ള ഉത്തരമായിരുന്നു ഇന്നലെ കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ നേരിട്ട് കണ്ടത്....മലയാളികളുടെ സ്‌നേഹം തിരിച്ചറിയുകയായിരുന്നു അദ്ദേഹം.

ഒരു നാട് ഒന്നാകെ അര്‍ജുനെ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിന് പിന്നാലെ പോകുന്ന കാഴ്ച. അര്‍ജുന്‍ ഒരു വിഐപി ആയിരുന്നില്ല, രാഷ്‌ട്രീയമുണ്ടായിരുന്നുവെങ്കിലും നേതാവായിരുന്നില്ല. സാധാരണക്കാരനില്‍ സാധാരണക്കാരന്‍. ജീവിക്കാനും കുടുംബത്തെ പോറ്റാനും വേണ്ടി വളയം പിടിച്ചവന്‍... പക്ഷേ, അവനുവേണ്ടി ഒരു നാട് ഒരുമിച്ചു. തിരിച്ചുവരവിനായി കാത്തിരുന്നു. ഒടുവില്‍ ചേതനയറ്റ ശരീരം ആംബുലന്‍സില്‍ എത്തിയപ്പോള്‍ സര്‍വവും മറന്ന് അതിനൊപ്പം കൂടെ നടന്നു. ചിതയിലേക്കെടുത്തപ്പോഴും പലരും പിരിഞ്ഞുപോയില്ല.

ഒരപകടം ഉണ്ടായാല്‍ പോയത് പോകട്ടെ എന്നല്ല, ആ ജീവന്‍ രക്ഷിക്കാന്‍, അതിനുകഴിഞ്ഞില്ലെങ്കില്‍ ചേതനയറ്റിട്ടാണെങ്കില്‍ അങ്ങിനെ... അവസാന ഓര്‍മകളെങ്കിലും നാട്ടിലെത്തിക്കാനുള്ള ഒരു ജനതയുടെ ഇടപെടലിന്‍റെയും ആഗ്രഹത്തിന്‍റെയും ഫലമായിരുന്നു ഇന്നലെ കാര്‍വാര്‍ എംഎല്‍എ അനുഭവിച്ചറിഞ്ഞത്. രക്ഷാ ദൗത്യത്തില്‍ എംഎല്‍എയുടെ ഇടപെടലിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചത്.


ഈ നാടിന്‍റെ സ്‌നേഹം നേരിട്ടറിഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ മടക്കവും. അദ്ദേഹത്തിനൊപ്പം രക്ഷാ ദൗത്യത്തിന്‍റെ എല്ലാ ഘട്ടത്തിലും ഉണ്ടായിരുന്ന എം.കെ. രാഘവന്‍ എംപിയുടെ മുഖം അദ്ദേഹത്തോട് പറയുന്നുണ്ടായിരുന്നു... ഈ നാട് ഇങ്ങനൊയൊക്കയാണ്...

അർജുനെ ജീവനോടെ എത്തിക്കാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്ന് സതീഷ് സെയിൽ

കോഴിക്കോട്: അർജുനെ ജീവനോടെ എത്തിക്കാൻ സാധിക്കാത്തതിൽ സങ്കടമുണ്ടെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയിൽ പറഞ്ഞു. എന്നാൽ, അന്ത്യകർമങ്ങൾ നടത്താൻ മൃതദേഹമെങ്കിലും വീട്ടിൽ എത്തിക്കാൻ സാധിച്ചതിൽ ആശ്വസിക്കുന്നു. തെരച്ചിൽ സമയത്ത് വളരെയേറെ പ്രതിസന്ധി നേരിട്ടു.

പലപ്പോഴും എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. എന്നാൽ ഒറ്റക്കെട്ടായി നിന്ന മലയാളികളും മാധ്യമങ്ങളും ദൗത്യം മുന്നോട്ടുകൊണ്ടുപോകാൻ പ്രചോദനമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേകം ഇടപെടൽ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. തെരച്ചിലിന് ഡ്രജർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ എത്തിക്കുന്നതിൽ മുൻകൈ എടുത്തത് സതീഷ് സെയിലാണ്.

എംഎൽഎ ഫണ്ട് ഉൾപ്പെടെ ഉപയോഗിച്ചാണ് ഡ്രഡ്ജർ എത്തിച്ചത്. തെരച്ചിൽ നടക്കുന്ന സമയത്ത് രാവും പകലും സതീഷ് സെയിൽ ഷിരൂരിലുണ്ടായിരുന്നു. നിയമസഭാ സമ്മേളനം പോലും ഒഴിവാക്കി അദ്ദേഹം തെരച്ചിലിന് നേതൃത്വം നൽകി.

സതീഷ് സെയിലിന്‍റെപ്രവർത്തനം കൊണ്ടുമാത്രമാണ് തെരച്ചിലുമായി മുന്നോട്ടുപോകാൻ സാധിച്ചതെന്ന് എം.കെ.രാഘവൻ എംപി പറഞ്ഞു. മലയാളികൾ സതീഷ് സെയിലിനോട് എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.