സ്വതന്ത്ര എംഎല്‍എമാരുടെ നീക്കങ്ങള്‍ പോലീസിനെ ഉപയോഗിച്ച് നിരീക്ഷിക്കുന്നു
Sunday, September 29, 2024 4:56 AM IST
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ അടുത്ത കാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കു സിപിഎമ്മിനെയും സര്‍ക്കാരിനെയും തള്ളിവിട്ട സാഹചര്യത്തില്‍ ഇതുവരെ ഒളിഞ്ഞും തെളിഞ്ഞും അന്‍വറിനെ അനുകൂലിക്കുകയും ചെയ്ത മലബാറില്‍ നിന്നുള്ള ഇടതു സ്വതന്ത്ര എംഎല്‍എമാരുടെയും മുന്‍ എംഎല്‍എയുടെയും ഉള്ളിലിരുപ്പ് എന്താണെന്നു നിരീക്ഷിച്ച് സിപിഎം.

മുന്‍ എംഎല്‍എമാരടക്കമുള്ള സ്വതന്ത്രന്‍മാര്‍ സര്‍ക്കാരിനു ഭീഷണിയായി അന്‍വറിന്‍റെ കൂടെ ഒന്നിക്കുമോ എന്നറിയാന്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉപയോഗിച്ചും സിപിഎം നിരീക്ഷണം നടത്തുന്നുണ്ട്.

വിവാദം കൊടുമ്പിരികൊണ്ട സാഹചര്യത്തില്‍ ചിലര്‍ അന്‍വറിനെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്. അന്‍വറിനോടു മുമ്പ് അനുഭാവ നിലപാടു പുലര്‍ത്തിയിട്ടുള്ള സ്വതന്ത്രന്‍മാരെല്ലാം ചേര്‍ന്ന് പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കുമോ എന്ന ആശങ്ക സിപിഎമ്മിന് ഇല്ലാതില്ല.

തീപ്പന്തമായി ആളിക്കത്തുമെന്ന സ്വയം പ്രഖ്യാപിച്ച പി.വി. അന്‍വറിനൊപ്പം സ്വതന്ത്ര എംഎല്‍എമാരും കൂടെ കത്തുമോ എന്ന ചര്‍ച്ച അണികളില്‍ സജീവ ചര്‍ച്ചയാണ്. മുമ്പ് അന്‍വറിനെ അനുകൂലിക്കുകയും പി. ശശിയെ പേരെടുത്തു പറഞ്ഞു വിമര്‍ശിക്കുകയും ചെയ്ത മുന്‍കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് വിവാദം കൊടുമ്പിരികൊണ്ട സാഹചര്യത്തില്‍ പെട്ടന്ന് നിലപാടു മാറ്റാന്‍ നിര്‍ബന്ധിതനായി.


കുന്നമംഗലം എംഎല്‍എ പിടിഎ റഹീമാകട്ടെ തന്ത്രപരമായാണ് നിലകൊള്ളുന്നത്. ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതുവരെ മിണ്ടാതിരുന്ന താനൂര്‍ എംഎല്‍എയും കായികമന്ത്രി അബ്ദുറഹിമാന്‍ ഒടുവില്‍ കഴിഞ്ഞദിവസം അന്‍വറിനെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി.

മുന്‍ മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ.ടി. ജലീല്‍, കുന്നമംഗലം എംഎല്‍എ പി.ടി.എ. റഹീം എന്നിവരെല്ലാം അന്‍വറിനെ പോലെ യൂഡിഎഫില്‍നിന്ന് ഇടതു ചേരിയിലേക്ക് എത്തിയവരാണ്. താനൂര്‍ എംഎല്‍എയായ മന്ത്രി അബ്ദുറഹിമാനും ഇതേ ഗണത്തില്‍പ്പെട്ടയാളാണ്.

അന്‍വറിന്‍റെ പ്രതികരണം മുന്നണിക്കും പാര്‍ട്ടിക്കും യോജിക്കാത്തത് എന്നായിരുന്നു അബ്ദുറഹിമാന്‍റെ പ്രതികരണം. ഏതാനും ആഴ്ചകള്‍ക്കു മുമ്പുവരെ ഇവരെ വെല്ലുന്ന തരത്തില്‍ സിപിഎമ്മിനെ വാഴ്ത്തിയ സ്വതന്ത്രനായിരുന്നു പി.വി. അന്‍വര്‍ എന്നതാണ് ഏറെ രസകരം.