മഞ്ചേരി: ഏറനാട് താലൂക്കിലെ കീഴുപറന്പ് വില്ലേജിൽ മുറിഞ്ഞമാട് പ്രദേശത്ത് അനധികൃത ബോട്ട് സർവീസ് നടക്കുന്നുവെന്ന പരാതിയിൽ തുറമുഖ, ടൂറിസം, റവന്യൂ, പഞ്ചായത്ത്, ഫയർ ആൻഡ് റസ്ക്യൂ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്താനായില്ല.

നേരത്തെ പ്രദേശത്ത് മൂന്ന് ബോട്ട് സർവീസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ കളക്ടറുടെ നിരോധന ഉത്തരവിന് ശേഷം ഇവ സർവീസ് നടത്തുന്നില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
പ്രദേശത്ത് നിലനിൽക്കുന്ന ജെട്ടികൾ പൊളിച്ചു മാറ്റാൻ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി.

ചീക്കോട് വില്ലേജിൽ നടത്തിയ പരിശോധനയിലും സമാന അവസ്ഥയാണ് കണ്ടെത്താനായത്. ഇവിടെയും ബോട്ട് സർവീസ് നിരോധിച്ചു കൊണ്ടുള്ള ബോർഡ് സ്ഥാപിക്കാൻ നിർദേശം നൽകി.