Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Star Chat
Back to home
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം. നിഴലുള്ള പോസ്റ്റര്‍ റിലീസായപ്പോൾ സര്‍പ്രൈസ് താരം ആരെന്നായി ചോദ്യം. സിജു വില്‍സണ്‍ ജീപ്പിനു മേലേ ജംപ് ചെയ്യുന്ന വീഡിയോ വൈറലായപ്പോൾ ആക്‌ഷന്‍ പടമാണോ എന്നായി.

ഉല്ലാസ്കൃഷ്ണ സ്വതന്ത്രസംവിധായകനാകുന്ന ടൈം ലൂപ്പ് ഫാന്‍റസി ത്രില്ലര്‍ പുഷ്പകവിമാനം ഒക്ടോബര്‍ നാലിനു തിയറ്ററുകളില്‍. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ സിനിമയുടെ നിർമാണം റെയോണ റോസ് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ നെരിയ ഫിലിം ഹൗസും കിവിസോ മൂവീസുമാണ്.

"സമയമാണ് എല്ലാം. സമയത്തിലെ ചെറിയ വ്യത്യാസം കൊണ്ട് ദൈനംദിന ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവാം. ആ സമയത്തെങ്ങാനും പോയിരുന്നേല്‍ പണിയായേനെ, ഒരു സെക്കന്‍ഡ് മാറിയതുകൊണ്ടു രക്ഷപ്പെട്ടു എന്നൊക്കെ കേട്ടിട്ടില്ലേ. നമ്മുടെയൊക്കെ ജീവിതത്തെ ഒരു മിനിറ്റുകൊണ്ടു മാറ്റിമറിക്കാനാവും എന്ന ആശയത്തില്‍ നിന്നാണ് ഈ സിനിമ' - ഉല്ലാസ് കൃഷ്ണ സണ്‍ഡേ ദീപികയോടു പറഞ്ഞു.

വേറിട്ട ടൈറ്റില്‍...



സിജു വില്‍സണും ബാലു വര്‍ഗീസുമല്ലാതെ എക്സ്റ്റന്‍റഡ് കാമിയോ വേഷത്തിലെത്തുന്ന ഒരു സ്റ്റാറുണ്ട്. ആ വ്യക്തിയുമായി ബന്ധമുള്ളതാണ് പുഷ്പകവിമാനം എന്ന ടൈറ്റില്‍. ടൈറ്റിലിനു പുരാണവുമായി ബന്ധമുണ്ട്. ഇതിലെ കഥാപാത്രങ്ങള്‍ നിരന്തരം ഓട്ടത്തിലാണ്. സ്പീഡും ഫാന്‍റസിയുമൊക്ക ബന്ധപ്പെടുത്തി പുഷ്പകവിമാനം എന്നു പേരിട്ടതാണ്. അല്ലാതെ സിനിമയ്ക്കു വിമാനവുമായി ബന്ധമില്ല. കമല്‍ഹാസന്‍റെ പുഷ്പകവിമാനം സിനിമയുമായും ബന്ധമില്ല.

ഈ കഥയിലെത്തിയത്..?

ഒരേ മുഖം എഴുതിയ സന്ദീപ് സദാനന്ദനും ദീപു എസ്. നായരുമാണ് സ്ക്രിപ്റ്റൊരുക്കിയത്. ഞാന്‍ മാമാങ്കം സിനിമയില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അവരുടെ ഒന്നു രണ്ടു കഥകള്‍ ആലോചിച്ചിരുന്നു. പുതുമയുള്ള സബ്ജക്ട് തേടിയുള്ള നീണ്ട ചര്‍ച്ചകളിലാണ് ഈ കഥയിലെത്തിയത്. കണ്ണൂരാണ് ഷൂട്ട് ചെയ്തത്. പക്ഷേ, സിനിമയില്‍ പശ്ചാത്തലം കണ്ണൂരാണെന്നു പറയുന്നില്ല. ആ സ്ളാംഗ് ഉപയോഗിക്കുന്നുമില്ല. സിറ്റി വൈബ് പടമാണ്.

സിനിമയിലെത്തിയത്..?

അസിസ്റ്റന്‍റായി ഒരു പടമേ ചെയ്തുള്ളൂ. ശേഷം അസോസിയേറ്റും ചീഫ് അസോസിയേറ്റ് ഡയറക്ടറുമായി. ജോമോന്‍, സമുദ്രക്കനി, ഉദയ് അനന്തന്‍, എം. പദ്മകുമാര്‍, മേജര്‍ രവി, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം. എം. പദ്മകുമാര്‍ സാറിനൊപ്പം തുടര്‍ച്ചയായി അഞ്ചു വര്‍ഷം. സ്വതന്ത്ര സംവിധായകനാകണമെന്ന ചിന്തയുണ്ടായപ്പോള്‍ പുതുമയുള്ള, എന്‍റേതായ കൈയൊപ്പുള്ള സിനിമ ചെയ്യണമെന്നു തോന്നി. പ്രേക്ഷകര്‍ ഇപ്പോള്‍ നല്ല കണ്ടന്‍റുകള്‍ സ്വീകരിക്കുന്നുണ്ട്. വ്യത്യസ്ത കണ്ടന്‍റുള്ള പടം ചെയ്യണമെന്നുറപ്പിച്ചു.

കഥയിലെ പുതുമ...?

മലയാളത്തിലെ ആദ്യ ടൈംലൂപ്പ് ത്രില്ലറാണിത്. ജീവിതം ആസ്വദിച്ചുനടക്കുന്ന അജയ് മഹേശ്വരി എന്ന ചെറുപ്പക്കാരന്‍, അയാളുടെ സുഹൃത്ത് ആഗ്രഹ്. അജയ്‌യുടെ ജീവിതം കുടുംബവുമായി ഹാപ്പിയായി പോകുന്നതിനിടെ ഒരു സംഭവം എല്ലാം മാറ്റിമറിക്കുന്നു. അതിനെ അയാള്‍ എങ്ങനെ അതിജീവിക്കുന്നു എന്നതു ത്രില്ലിംഗ് മൂഡില്‍ റോഡ് മൂവിയായി കുറച്ചു ഫാന്‍റസിയൊക്കെ കലര്‍ത്തി പറയുന്നു.

ടൈം ലൂപ്പ്

മലയാളത്തില്‍ ടൈം ട്രാവല്‍ സിനിമ വന്നിട്ടുണ്ട്. 2024ല്‍ ജീവിക്കുന്നയാള്‍ പെട്ടെന്ന് 20 വര്‍ഷം മുമ്പുള്ള കാലഘട്ടത്തിലേക്കു തിരിച്ചുപോകുന്നതാണു ടൈം ട്രാവല്‍. ഒരാള്‍ പത്തു മണിക്ക് ജോലിക്കായി പോകുന്നുവെന്നു കരുതുക. പോകുന്ന വഴികളില്‍ അയാള്‍ എന്തെല്ലാം കണ്ടുവോ അതെല്ലാം പ്രേക്ഷകരെ കാണിക്കുന്നു. പത്തിനു പകരം 9.59നാണ് ഇറങ്ങിയതെങ്കില്‍ വഴിയില്‍ കണ്ടതൊന്നും അതേപോലെ ആയിരിക്കില്ലല്ലോ. അതാണു ടൈം ലൂപ്പ്. അതിന്‍റെ വിഷ്വല്‍ റീക്രിയേഷനാണ് ഇതിൽ. എഴുതുന്നതിലും പ്രയാസമായിരുന്നു അതു സിനിമയാക്കാൻ. അതായിരുന്നു ചലഞ്ച്. എന്‍റെ ഗുരുക്കന്മാര്‍ക്കൊപ്പം വര്‍ക്ക് ചെയ്തതിന്‍റെ അനുഭവപരിചയം ഇവിടെ തുണയായി.

റോഡ് മൂവി...

സിജുവിനും ബാലുവിനും റോഡിലൂടെ ഓട്ടം സീക്വന്‍സുകള്‍ ഇതില്‍ ധാരാളമുണ്ട്. ഈ പടത്തിനുവേണ്ടി സിജു വില്‍സണ്‍ അദ്ദേഹത്തിന്‍റെ ശരീരഘടനയില്‍ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്. ആദിയില്‍ പ്രണവ് ചെയ്തതുപോലെ പാര്‍കൗര്‍ ജമ്പിംഗ് പരിശീലിച്ചു. പൊതുജനത്തിനു നടുവില്‍ റോഡിലായിരുന്നു ഷൂട്ടിംഗ്. നാലഞ്ച് ഫൈറ്റ് സീക്വന്‍സുകളുമുണ്ട്.

കഥാപാത്രങ്ങള്‍...‍

ഒരു പ്രശ്നം വന്നാല്‍ ആത്മാര്‍ഥതയോടെ കൂടെ നില്‍ക്കുന്ന സുഹൃത്തിന്‍റെ വേഷമാണ് ബാലുവിന്. പടം കണ്ടിറങ്ങുമ്പോള്‍ ആഗ്രഹിനെപ്പോലെ ഒരു സുഹൃത്ത് ഉണ്ടായിരുന്നെങ്കില്‍ എന്നു തോന്നും. സിജുവിന്‍റെ കഥാപാത്രം അജയ് മഹേശ്വരി. ലെന ചേച്ചിയാണ് മഹേശ്വരിയെന്ന അമ്മ വേഷത്തില്‍. ഇവരുടെയൊക്കെ അമ്മാവന്‍ വേഷത്തിൽ കെ.യു. മനോജ്. നര്‍മത്തിന്‍റെ സ്പര്‍ശമുള്ള കഥാപാത്രം. കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിംഗിലെ നായകന്‍ ധീരജ് ഡെന്നി ഇതില്‍ വേറിട്ട ഗെറ്റപ്പില്‍ പോലീസ് കഥാപാത്രം. സിജുവിന്‍റെയും ബാലുവിന്‍റെയും സസ്പെന്‍സ് താരത്തിന്‍റെയും ധീരജിന്‍റെയും കഥാപാത്രങ്ങള്‍ക്കു തുല്യപ്രാധാന്യം. വേലയില്‍ ഷെയിന്‍റെ നായികയായ നമൃതയാണ് ഇതില്‍ സിജുവിന്‍റെ പെയര്‍.

രാഹുല്‍രാജ് മ്യൂസിക്...

നാലു പാട്ടുകള്‍. കാതല്‍ വന്തിരിച്ച് റീമിക്സ്, ഹരിനാരായണന്‍ എഴുതിയ ആഴിത്തിരമാല എന്നിവ റിലീസായി. തല്ലുപാട്ടും ഇംഗ്ലീഷ് പാട്ടും ഉടനെത്തും.

സൗഹൃദങ്ങളുടെ സിനിമ...

1971 ബിയോണ്ട് ബോര്‍ഡറില്‍ ഞാന്‍ സഹസംവിധായകനായി വര്‍ക്ക് ചെയ്യുമ്പോള്‍ അതിന്‍റെ പ്രൊഡക്‌ഷന്‍ കണ്‍ട്രോളർമാരിൽ ഒരാളായിരുന്ന ജോണ്‍ കുടിയാന്മലയാണ് ഇതിന്‍റെ നിര്‍മാതാവ്. ആ പടത്തിന്‍റെ അസി. എഡിറ്ററായിരുന്ന അഖിലേഷ് മോഹനാണ് ഇതിന്‍റെ എഡിറ്റര്‍. അതില്‍ സുജിത് വാസുദേവിന്‍റെ അസോസിയേറ്റായിരുന്ന രവിചന്ദ്രനാണ് ഇതിന്‍റെ കാമറാമാന്‍. അതിലെ മേക്കപ്പ് അസിസ്റ്റന്‍റ് ജിത്തു പയ്യന്നൂരാണ് ഈ പടത്തിന്‍റെ മേക്കപ്പ്മാന്‍. ഒന്നും മുന്‍കൂട്ടി തീരുമാനിച്ചതല്ല, സംഭവിച്ചതാണ്. സൗഹൃദത്തിന്‍റെ സിനിമ കൂടിയാണിത്. സാമ്രാജ്യം നിര്‍മിച്ച അജ്മല്‍ ഹസനാണ് വിതരണം.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മധുരമനോജ്ഞം
പതിവു വില്ലൻചേരുവകളൊന്നുമില്ലാത്ത വേറിട്ട വില്ലനാണ് രേഖാചിത്രത്തില്‍ മനോജ്
തൻവിയുടെ അഭിലാഷങ്ങൾ
അമ്പിളി മുതല്‍ അഭിലാഷം വരെ... ബംഗളൂരു മലയാളി തന്‍വി റാമിന്‍റെ സിനിമായാത്രകള്
എമ്പുരാൻ കാഴ്ചകളുടെ തമ്പുരാൻ
പാന്‍വേൾഡ് റിലീസിലേക്ക് ലൂസിഫര്‍ സിനിമാത്രയത്തിലെ "മിഡ്പീസ്'എന്പുരാന്‍റെ മഹാ
ഒസ്യത്തിന്‍റെ ശക്തി
രണ്ടു വര്‍ഷത്തിലധികം നീണ്ട പരിശ്രമങ്ങളില്‍നിന്നാണ് ഈ സിനിമ പിറവിയെടുത്തത്.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്‌സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്‍റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്‍റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്‍പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്‌സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന്‍ സിനിമയിലെത്തിയത്. ‘നൃത്തം...അതെന്‍റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്‍, വാഴയിലെ ആനന്ദ്, കിഷ്‌കിന്ധാകാണ്ഡത്തിലെ എസ്‌ഐ അഫ്‌നാസ്, ഐഡന
സിനിമ സംവിധായകന്‍റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്‍റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്‌കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന് ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്‍റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്‍റെ സ്നേഹം പ്രിയതരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന്‍ രാജ
അല്ലുവിന്‍റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്‍റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്‍റെ ശ്രീക്കുട്ടൻ വിജ‌യിക്കട്ടെ
ഒരു സ്‌കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്‍, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്‌കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്‍റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്‍റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന്‍ വിനയന്‍റെ മകന്‍ വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്‍റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്‌നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന്‍ ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്‍... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്‍!
ടൊവിനോ ഹിറ്റ് അജയന്‍റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്‌ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിത്യഹരിത കഥാപാത്ര
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിച്ചു പ്
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.