മഞ്ഞപ്പിത്ത വ്യാപനത്തിനെതിരേ മുന്‍കരുതല്‍; സര്‍വകലാശാലയില്‍ ജലപരിശോധനയ്ക്ക് നിര്‍ദേശം
Saturday, June 22, 2024 5:40 AM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാല കാമ്പസ് പരിസര പ്രദേശങ്ങളിലെ മഞ്ഞപ്പിത്ത വ്യാപനം കണക്കിലെടുത്ത് ഹോസ്റ്റല്‍ മെസ്സുകളിലും കാന്‍റീനുകളിലും ഉപയോഗിക്കുന്ന ജലം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാന്‍ മുന്‍കരുതല്‍ നിര്‍ദേശം.

വള്ളിക്കുന്ന്, ചേലേമ്പ്ര, പെരുവള്ളൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്ത വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കര്‍ശന പരിശോധനയും ബോധവത്കരണ പരിപാടികളും തുടരുന്നതിനിടെയാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ജലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വകലാശാല എൻജിനിയര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കടലുണ്ടിപുഴയില്‍ നിന്നെത്തിക്കുന്ന ജലം കാമ്പസിലെ ജലശുദ്ധീകരണ ശാലയിലൂടെയാണ് വിതരണം ചെയ്യുന്നതെങ്കിലും ആരോഗ്യ സുരക്ഷാ നടപടിയുടെ ഭാഗമായി ശാസ്ത്രീയ പരിശോധനക്ക് രജിസ്ട്രാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു.

ഇതിന്‍റെ ഭാഗമായി മെസ്സുകള്‍, കാന്‍റീനുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ജല സാമ്പിള്‍ ശേഖരിച്ച് കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കിലെ ജലപരിശോധന ലാബിലേക്ക് കൈമാറി. ജല സാമ്പിള്‍ പരിശോധനയില്‍ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.