കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് വിലക്കയറ്റം
Monday, June 24, 2024 6:00 AM IST
|പച്ചക്കറിക്കും മത്സ്യത്തിനും പൊള്ളുന്ന വില, നാടൻ പച്ചക്കറികൾ കിട്ടാക്കനി

കരുവാരകുണ്ട്: സാധാരണക്കാരുടെ കുടുംബ ബജറ്റിന്‍റെ താളം തെറ്റിച്ച് പച്ചക്കറിക്കും മത്സ്യത്തിനും വില കൂടുന്നു. ദിനംപ്രതി വർധിച്ചു വരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണക്കാരെ വലയ്ക്കുന്നു. പച്ചക്കറിയും പലവ്യഞ്ജനങ്ങളുമടക്കമുള്ളവയുടെ വില ദിവസവും ഉയർന്ന നിലവാരത്തിലാണ് പൊതുമാർക്കറ്റുകളിൽ വില്പന നടത്തി വരുന്നത്.

പച്ചക്കറി, മത്സ്യം, എന്നിവയുടെ അമ്പരിപ്പിക്കുന്ന വില വർധനവിനെ തുടർന്ന് സാധാരണക്കാർ ആ ഭാഗത്തേക്ക് അടുക്കുന്നില്ല. ഒരു കിലോ പയറിന് 60 രൂപയും തക്കാളി-100, വെണ്ടക്ക-50, മുരിങ്ങ- 225, ചെറിയ ഉള്ളി-100, സവാള - 45, പാവക്ക - 80, മത്തൻ - 30, ബീൻസ് -150, പച്ചമുളക് -100 രൂപ എന്നിങ്ങനെയാണ് കഴിഞ്ഞ ഒരാഴ്ചയായി പൊതുമാർക്കറ്റുകളിൽ ചില്ലറ വില്പന നടത്തുന്നത്.

കഴിഞ്ഞുപോയ കടുത്ത വരൾച്ചയെ തുടർന്ന് നാടൻ പച്ചക്കറി കൃഷി നശിച്ചുപോയതും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള പച്ചക്കറിയുടെ വരവ് കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമായി തീർന്നത്. അതേ സമയം മീൻ വിലവർധനവിനെ തുടർന്ന് മാട്ടിറച്ചി വിലയും വ്യാപാരികൾ വർധിപ്പിച്ചു. ചിക്കന്‍റെ വില കേട്ടാൽ ഞെട്ടും. കിലോക്ക് 100 രൂപക്ക് വരെ വില്പന നടത്തിവന്നിരുന്ന ചിക്കൻ വില 270 രൂപയിലെത്തി.

ഒന്നിനും നിശ്ചിത വില ഒരിടത്തുമില്ല. എന്തു വിലയ്ക്കു വില്ക്കണമെന്നു വരെ കടയുടമകൾക്ക് പോലും നിശ്ചയമില്ലാത്ത സ്ഥിതിയാണ്. ഒരിടത്തും വിലവിവരപട്ടിക പ്രദർശിപ്പിക്കാറില്ല.എല്ലായിടത്തും തോന്നുംപടി വില്പന നടത്തി ചില വ്യാപാരികൾ ഉപഭോക്താക്കളെ കൊള്ളയടിക്കുകയാണന്നും ആരോപണമുണ്ട്.

വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇടപെടൽ വൈകുന്നതാണ് പ്രതിസന്ധി ഇത്രയും രൂക്ഷമാകാൻ കാരണമെന്നും പരാതിയുണ്ട്. നിത്യോപയോഗ സാധനങ്ങൾക്ക് സിവിൽ സപ്ലൈസിന്‍റെ ഔട്ട്‌ലെറ്റുകളിലും വില വർധിപ്പിച്ചിട്ടുണ്ട്. കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ നൽകി കൊണ്ടിരുന്ന ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും കുറഞ്ഞു.

സബ്സിഡി ഇല്ലാത്ത അരിക്ക് 50 രൂപക്കു മുകളിലാണ് മാവേലി സ്റ്റോർ വഴി വിതരണം നടത്തുന്നത്. വെളിച്ചെണ്ണ, പഞ്ചസാര, പയറു വർഗങ്ങൾ എന്നിവ മാവേലി സ്റ്റോറിൽ നിന്നും അപ്രത്യക്ഷമായി. റേഷൻ കടകളിലെ സ്ഥിതിയും മറിച്ചല്ല.കുറഞ്ഞ വിലക്കു വിതരണം നടത്തിയിരുന്ന ആട്ടമാവും റേഷൻ കടകളിൽ നിന്നും അപ്രത്യക്ഷമായി.