പൂക്കോട്ടൂര്‍ അറവങ്കരയില്‍ തമിഴ്‌നാട് സ്വദേശിയുടെ പണം കവര്‍ന്ന കേസില്‍ രണ്ടു പ്രതികള്‍കൂടി അറസ്റ്റില്‍
Tuesday, June 25, 2024 7:22 AM IST
മഞ്ചേരി : തമിഴ്‌നാട് സ്വദേശിയായ സ്വര്‍ണ വ്യാപാരിയെ കൊള്ളയടിച്ചുവെന്ന കേസില്‍ രണ്ടു പേരെ കൂടി മഞ്ചേരി പൊലീസ് അറസ്റ്റു ചെയ്തു.

കണ്ണൂര്‍ തില്ലങ്കേരി സ്വദേശികളായ വട്ടപ്പറമ്പ് കാരിയില്‍ കൃഷ്ണകൃപയില്‍ എം. രതീഷ് (30), ഉള്ളിയില്‍ കിഴക്കോട് കെ.കെ. വരുണ്‍(30) എന്നിവരെയാണ് തില്ലങ്കേരിയില്‍ നിന്നും പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കക്കോടി മക്കട പുത്തലത്ത് കുഴിയില്‍ അജ്മല്‍(47), കോഴിക്കോട് ഒറ്റതെങ്ങ് മക്കട വാക്കേടത്ത് മീത്തല്‍ ജിഷ്ണു(24),കോഴിക്കോട് ഏലത്തൂര്‍ പുതിയ നിരത്ത് ഇ.കെ. ഷിജു(47), ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച കണ്ണൂര്‍ കേളംപീടിക കിളിയത്തറ കുന്നോത്ത് കുടുംബില്‍ ജിഷ്ണു(24), തൃശൂര്‍ കോടാലി ചേമ്പിച്ചിറ പട്ടിക്കാടന്‍ സുജിത്(37) എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

മധുരയിലെ കാമരാജന്‍ സാലെയിലെ ജ്വല്ലറി വ്യാപാരിയായ ആര്‍. ബാലസുബ്രഹ്മണ്യന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്കു നല്‍കിയ പരാതിയാണ് വന്‍കവര്‍ച്ചാ സംഘത്തെ കുടുക്കിയത്. ഇക്കഴിഞ്ഞ മാര്‍ച്ച് 16ന് പുലര്‍ച്ചെ 5.15 നാണ് കേസിനാസ്പദമായ സംഭവം. ജ്വല്ലറിയിലേക്ക് സ്വര്‍ണം വാങ്ങുവാനായി ബാലസുബ്രമഹ്ണ്യം പൂക്കോട്ടൂര്‍ അറവങ്കരയില്‍ ടൂറിസ്റ്റ് ബസിലെത്തിയപ്പോള്‍ കണ്ണൂര്‍ സ്വദേശികളായ നാലംഗ സംഘം കവര്‍ച്ച നടത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശികള്‍ സ്വര്‍ണം വാങ്ങാന്‍ ടൂറിസ്റ്റ് ബസ്സില്‍ 19,50,000 രൂപയുമായി വരുന്നുണ്ട് എന്ന് പ്രതികളിലൊരാളായ അജ്മലിന് വിവരം കിട്ടിയിരുന്നു. അജ്മല്‍ ഈ കാര്യം ജിഷ്ണുമായി ആലോചിച്ചു.

ജിഷ്ണു ഷിജു മുഖേന കണ്ണൂരില്‍ നിന്നും നാല് പ്രതികളെ പരിചയപ്പെടുത്തി കൊടുത്തു. ഇവരാണ് പണം തട്ടിയെടുത്തത്. കവര്‍ച്ച നടത്തിയവരെ രക്ഷപ്പെടുത്താന്‍ സഹായിച്ച രണ്ടുപേരെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നുള്ള വിവരം അനുസരിച്ചാണ് ഇന്നോവ കാര്‍ പോലീസ് പിടിച്ചെടുത്തത്.

കാര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മറ്റു പ്രതികളെയും പിടികൂടാനായത്. ഈ കേസില്‍ മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജില്ലാ പോലീസ് മേധാവി എസ്. ശശീധരന്‍റെയും മലപ്പുറം ഡിവൈഎസ്പി ടി. മനോജിന്‍റെയും നിര്‍ദ്ദേശപ്രകാരം മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.എം. ബിനീഷിന്‍റെ നേതൃത്വത്തില്‍ എസ്.ഐ. ബെന്നിപോളാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് ചാക്കോ, റിയാസ്, സ്‌ക്വാഡ് അംഗങ്ങളായ ഐ. കെ. ദിനേശ്, മുഹമ്മദ് സലീം, കെ.കെ. ജസീര്‍, ഷഹേഷ് രവീന്ദ്രന്‍, ശിഫ്‌ന, കൃഷ്ണദാസ് എന്നിവരും ഉണ്ടായിരുന്നു.