ജില്ലയില്‍ ചന്ദനക്കടത്തിന് പിന്നില്‍ വന്‍ ലോബികളെന്ന് സൂചന
Friday, June 28, 2024 5:43 AM IST
നിലമ്പൂര്‍: ജില്ലയില്‍ ചന്ദന കടത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വന്‍കിട ലോബികള്‍ എന്ന് സൂചന. ചന്ദനക്കടത്തില്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായ സംഘത്തെ നിലമ്പൂരില്‍ എത്തിച്ച് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തീകരിച്ച് പ്രതികളെ സേലം ജയിലില്‍ തിരിച്ചേല്‍പിച്ചു.

ആവശ്യമെങ്കില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക് പറഞ്ഞു. ചന്ദനക്കടത്തിലെ പ്രതികള്‍ അന്തര്‍ സംസ്ഥാന ബന്ധമുള്ളവരാണ്. പോണ്ടിച്ചേരിയിലെ ചന്ദന ഫാക്ടറിയിലേക്കാണ് ചന്ദനം കൊണ്ടു പോകുന്നതെന്ന് പ്രതികള്‍ മൊഴിനല്‍കി.

പൂക്കോട്ടൂര്‍ പള്ളിപ്പടി ചോലയില്‍ സി. മുഹമ്മദ് ഫസുല്‍ റഹ്‌മാന്‍, ആലങ്കോട് പണ്ടാരപ്പൊട്ടി ഹാജിയാര്‍ പള്ളി ഫജാസ്, പട്ടര്‍കുളം നറുകര അടങ്ങാപുറം മുഹമ്മദ് സുഹൈല്‍, വള്ളുവമ്പ്രം പുല്ലാര ഇല്ലിക്കത്തൊടി മുഹമ്മദ് അബ്രാന്‍, പട്ടര്‍കുളം തോട്ടുപുറം മുഹമ്മദ് സുഹൈല്‍, പൂക്കോട്ടൂര്‍ ഇല്ലിക്കത്തൊടി ഉമ്മര്‍ എന്നിവരാണ് കഴിഞ്ഞ അഞ്ചിന് ചന്ദനം വാനില്‍ കടത്തുമ്പോള്‍ സേലത്ത് തമിഴ്‌നാട് വനംവകുപ്പിന്‍റെ പിടിയിലായത്.

നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ പരിധിയില്‍ വരുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് ചന്ദനം കടത്തിയതെന്ന ഇവരുടെ മൊഴിയിലാണ് പ്രതികളെ ജയലില്‍ നിന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക് അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. എടവണ്ണ റേഞ്ചിലെ കൊടുംപുഴ സ്റ്റേഷനില്‍ സൗകര്യ കുറവുമൂലം അകമ്പാടം വനം സ്റ്റേഷനിലാണ് പ്രതികളെ കൊണ്ടുവന്ന് മൊഴിയെടുത്തത്.

പോണ്ടിച്ചേരി വനം മന്ത്രിയുടെ മകളുടെ പേരിലുള്ള തേനീച്ച ഫാമില്‍ നടത്തിയ പരിശോധനയില്‍ ഇതോട് ചേര്‍ന്നുള്ള ചന്ദന ഫാക്ടറിയില്‍ നിന്ന് ആറു ടണ്‍ ചന്ദന തടികളും ചീളുകളും കഴിഞ്ഞ 25 ന് പിടിച്ചിരുന്നു. ഇവിടെ പരിശോധക്ക് എത്തിയവരെ ഒരു വിഭാഗം തടഞ്ഞു. ഇതില്‍ രണ്ട് ചാക്കുകളുമായി അവിടെ ഉണ്ടായിരുന്നവരില്‍ ചിലര്‍ കടന്നുകളഞ്ഞു. ഇത് പണമാണോ എന്ന സംശയവും വനംവകുപ്പിനുണ്ട്.

പ്രതികളുടെ സാമ്പത്തിക സ്രോതസ് ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോണ്ടിച്ചേരിയിലെ പരിശോധന. ചന്ദന കടത്തില്‍ പ്രതികള്‍ക്ക് സഹായം നല്‍കുന്ന ജില്ലയില്‍ നിന്നുള്ള ഒമ്പതോളം പേരുടെ വിവരങ്ങളും വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇവരെയും വനം വകുപ്പ് നീരിക്ഷിച്ചു വരികയാണ്. ഇതില്‍ ചില പ്രമുഖരും ഉണ്ടെന്നാണ് സൂചന. 22 ന് പ്രതികളെ നിലമ്പൂരില്‍ എത്തിച്ചെങ്കിലും വനം വകുപ്പ് വളരെ രഹസ്യമായാണ് മൊഴിയെടുത്തത്.