അടുത്ത വർഷം മാർപാപ്പ തുർക്കിയിലേക്ക്
അടുത്ത വർഷം മാർപാപ്പ തുർക്കിയിലേക്ക്
Tuesday, July 2, 2024 12:00 AM IST
വത്തിക്കാൻ സിറ്റി: 2025ൽ തുർക്കിയിൽ നടക്കുന്ന നിഖ്യാ സൂനഹദോസിന്‍റെ 1700-ാമത് വാർഷികത്തിൽ സംബന്ധിക്കാൻ ഫ്രാൻസിസ് മാർപാപ്പയ്ക്ക് താത്പര്യമുണ്ടെന്ന് വത്തിക്കാൻ.

കോൺസ്റ്റാന്‍റിനോപ്പിൾ പാത്രിയർക്കീസിന്‍റെ പ്രതിനിധിസംഘം സന്ദർശിച്ചപ്പോൾ മാർപാപ്പ ഇക്കാര്യം വ്യക്തമാക്കിയതായി വത്തിക്കാൻ ശരിവച്ചു.

ഇസ്താംബൂളിലെ പാത്രിയാർക്കീസ് ബർത്തലോമ്യോ മാർപാപ്പയെ മുൻകൂട്ടി ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുമെന്ന് പാത്രിയർക്കീസ് മേയിൽതന്നെ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

എഡി 325ലാണ് ക്രൈസ്തവ ചരിത്രത്തിലെ ആദ്യത്തെ സൂനഹദോസ് ഇന്നത്തെ തുർക്കിയിലെ നിഖ്യാ പട്ടണത്തിൽ സമ്മേളിക്കുകയും വിശ്വാസപ്രമാണം ക്രോഡീകരിക്കുകയും ചെയ്തത്.

ഇസ്താംബൂളിലെ ഫാനാറിൽ മാർപാപ്പ പാത്രിയർക്കീസ് ബർത്തലോമ്യോയെ സന്ദർശിക്കുമെന്നാണ് കരുതുന്നത്. സൂനഹദോസ് നടന്ന നിഖ്യാ ഇപ്പോൾ അറിയപ്പെടുന്നത് ഇസ്നിക് എന്നാണ്.


അവിടെവച്ച് വാർഷിക ആഘോഷങ്ങൾ നടത്തണമെന്നാണ് കത്തോലിക്ക-ഓർത്തഡോക്സ് സംയുക്തസമിതിയുടെ ആഗ്രഹം. ആഘോഷത്തീയതി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ 29ന് പത്രോസ്, പൗലോസ് ശ്ലീഹൻമാരുടെ തിരുനാളിൽ പങ്കെടുക്കാനാണ് പാത്രിയർക്കിസിന്‍റെ പ്രതിനിധിസംഘം റോമിലെത്തിയത്.

വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളിൽ പങ്കെടുക്കാൻ മാർപാപ്പയുടെ പ്രതിനിധിസംഘം നവംബറിൽ ഇസ്താംബൂളിലും എത്താറുണ്ട്.

മാർപ്പാപ്പ വിശുദ്ധ പത്രോസിന്‍റെയും ഇസ്താംബൂൾ പാത്രിയർക്കീസ് വിശുദ്ധ അന്ത്രയോസിന്‍റെയും പിൻഗാമിയാണെന്നാണ് ക്രൈസ്തവലോകം വിശ്വസിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.