ഇന്ത്യ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്ക്കും: ഡോണൾഡ് ട്രംപ്
ന്യൂയോർക്ക്: ഇറക്കുമതിച്ചുങ്കം ഇന്ത്യ ഗണ്യമായി വെട്ടിക്കുറയ്ക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

വർഷങ്ങളായി യുഎസിൽനിന്ന് അന്യായമായി നികുതി ഈടാക്കിവരുന്നതിനാൽ ഒട്ടേറെ രാജ്യങ്ങൾ നികുതി കുറച്ചേക്കുമെന്നാണ് കരുതുന്നതെന്ന് ട്രംപ് പറഞ്ഞു. കാറിന്‍റെ കാര്യത്തിൽ നിങ്ങൾ യൂറോപ്യൻ യൂണിയനെ നോക്കുകയാണെങ്കിൽ അവർ ഇതിനകം നികുതിയിൽ 2.5 ശതമാനം കുറവ് വരുത്തിക്കഴിഞ്ഞുവെന്നും ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

ഇറക്കുമതിച്ചുങ്കം ഇന്ത്യ ഗണ്യമായി കുറയ്ക്കാൻ പോകുന്നുവെന്നാണ് കേട്ടത്. എന്തുകൊണ്ട് ഇത് നേരത്തേ ചെയ്തില്ല എന്ന് ചോദിച്ച അദ്ദേഹം ഇന്ത്യക്കു പുറമേ മറ്റ് രാജ്യങ്ങളും നികുതി കുറയ്ക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.

കൂടുതൽ ഇറക്കുമതി നികുതി ഈടാക്കുന്ന രാജ്യങ്ങൾക്കെതിരേ ട്രംപ് പ്രഖ്യാപിച്ച പകരം നികുതി ഇന്നു മുതൽ പ്രാബല്യത്തിൽ വരാനിരിക്കുകയാണ്. ഇതേത്തുടർന്ന് നികുതിയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിച്ചത്.

അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ നൂറുശതമാനം ഇറക്കുമതി ചുങ്കം ഈടൗക്കുന്നതായി ട്രംപിന്‍റെ പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുന്പ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ആരോപിച്ചിരുന്നു.

ചില രാജ്യങ്ങള്‍ വര്‍ഷങ്ങളായി അമേരിക്കയെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയും ജപ്പാനും ഉൾപ്പെടെ രാജ്യങ്ങൾ ഈടാക്കുന്ന നികുതിയുടെ പട്ടികയും അവർ പുറത്തുവിട്ടു.
മ്യാൻമറിൽ മരണം 2700
ബാങ്കോക്ക്: മ്യാൻമറിൽ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 2719 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണു റിപ്പോർട്ട്. 91 മണിക്കൂറിനുശേഷം അറുപത്തിമൂന്നുകാരിയെ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ഇന്നലെ രക്ഷപ്പെടുത്തി.

രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും തുടരുകയാണെങ്കിലും ആളുകളെ ജീവനോടെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ അസ്തമിച്ചുതുടങ്ങി. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വൈദ്യുതി നിലച്ചിരിക്കുകയാണ്. ശുദ്ധജലം, ഭക്ഷണം, മരുന്ന് എന്നിവയുടെ അഭാവംമൂലം ജനം യാതനയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭൂകന്പത്തിൽ 441 പേരെ കാണാതായി. അയ്യായിരത്തോളം പേർക്കു പരിക്കേറ്റു. പതിനായിരത്തിലേറെ കെട്ടിടങ്ങൾ നിലംപൊത്തിയെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അയൽരാജ്യമായ തായ്‌ലൻഡിൽ 21 പേരാണു മരിച്ചത്.

ഭൂകന്പത്തിലുണ്ടായ വ്യാപക നാശനഷ്ടങ്ങളുടെ ഉപഗ്രഹചിത്രം ഇന്നലെ ഐഎസ്ആർഒ പുറത്തുവിട്ടു. എർത്ത് ഇമേജിംഗ് ഉപഗ്രഹമായ കാർട്ടോസാറ്റ്-3 ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്.
ബെയ്റൂട്ടിൽ ഇസ്രയേൽ ആക്രമണം: ഹിസ്ബുള്ള നേതാവടക്കം നാലു പേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: ലബനനിലെ ബെയ്റൂട്ട് നഗരത്തിലെ കെട്ടി‌ടത്തിനു നേരേ ഇന്നലെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു.

ഇസ്രയേലിനെതിരേ അക്രമങ്ങൾ നടത്താൻ ഹമാസിനെ സഹായിച്ചുപോന്നിരുന്ന ഹിസ്ഹുള്ളയുടെ ഒരു പ്രവർത്തകനെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഏഴു പേർക്ക് പരിക്കേറ്റുവെന്നു ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്‍റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്‍റെ നിർദേശം അനുസരിച്ചായിരുന്നു ആക്രമണം.

ഹസൻ ബഡിയറും മകൻ അലിയും കൊല്ലപ്പെട്ടുവെന്നു ഹിസ്ബുള്ള ഉദ്യോഗസ്ഥൻ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ മറ്റു രണ്ടു പേർ ഇവരുടെ അയൽക്കാരാണ്.
ബഹിരാകാശത്തുനിന്ന് ഇന്ത്യയെ കണ്ടാൽ സാരേ ജഹാം സേ അച്ഛാ: സുനിത വില്യംസ്
ന്യൂയോർക്ക്: ബഹിരാകാശത്തുനിന്നു നോക്കിയാലും ഇന്ത്യ, ‘സാരേ ജഹാം സേ അച്ഛാ’. മുകളിൽനിന്നു നോക്കിക്കണ്ട ഇന്ത്യയുടെ വിസ്മയത്തെ വിവരിച്ച് ഇന്ത്യന്‍ വംശജയായ ബഹിരാകാശ പര്യവേക്ഷക സുനിത വില്യംസ്. ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികൻ രാകേഷ് ശർമ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കു നൽകിയ മറുപടിയാണ് സുനിതയും പങ്കുവച്ചത്.

രാകേഷ് ശർമയോട് മുകളിൽനിന്നു നോക്കുമ്പോൾ ഇന്ത്യ എങ്ങനെയുണ്ടെന്നായിരുന്നു ഇന്ദിരയുടെ ചോദ്യം. രാകേഷ് ശർമ ഉടനെ മറുപടി നൽകി-സാരേ ജഹാം സേ അച്ഛാ.

ബഹിരകാശത്തുനിന്നുള്ള ഇന്ത്യയുടെ കാഴ്ചയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് രാകേഷ് ശർമയുടെ മറുപ‌ടി സുനിത ഓർത്തെടുക്കുകയായിരുന്നു. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍നിന്ന് തിരികെ എത്തിയശേഷം സഹയാത്രികൻ ബുച്ച് വിൽമോറുമൊത്തുള്ള ആദ്യ വാർത്താ സമ്മേളനത്തിലായിരുന്നു സുനിതയുടെ പ്രതികരണം.

താൻ ഇന്ത്യ സന്ദർശിക്കുമെന്നും ബഹിരാകാശ പര്യവേക്ഷണത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കിടുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അവർ പറഞ്ഞു.

“ബഹിരാകാശത്തിൽനിന്നുള്ള ഇന്ത്യയുടെ കാഴ്ച അതിശയകരമായിരുന്നു. ഓരോ തവണ ഹിമാലയത്തിനു മുകളിലൂടെ കടന്നുപോകുമ്പോള്‍ ബുച്ച് അവിശ്വസനീയമായ ചിത്രങ്ങൾ പകർത്തുമായിരുന്നു, അതിമനോഹരമായവ’’-സുനിത പറഞ്ഞു.

മത്സ്യബന്ധന ബോട്ടുകളുടെ നിരയും രാത്രികാലത്ത് ഇന്ത്യയിലെ ചെറുതും വലുതുമായ പട്ടണങ്ങളില്‍ തെളിയുന്ന വിളക്കുകളും പകല്‍ സമയത്ത് ഹിമാലയക്കാഴ്ചയും ഇന്ത്യയിലേക്കു തന്നെ കൂട്ടിക്കൊണ്ടുപോകുന്നതായി അനുഭവപ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു.

ബഹിരാകാശനിലയത്തിൽനിന്നും മടങ്ങാൻ കഴിയാതെവന്ന പിഴവിന് തങ്ങളും ഭാഗികമായി ഉത്തരവാദികളാണെന്ന് സുനിതയും വിൽമോറും പറഞ്ഞു. സ്റ്റാർലൈനർ വാഹനത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് വീണ്ടും യാത്ര ചെയ്യാൻ തയാറാണെന്നും ഇരുവരും കൂട്ടിച്ചേർത്തു.

ഇരുവരെയും വഹിച്ച് ബഹിരാകാശനിലയത്തിലെത്തിയ സ്റ്റാർലൈനറിനു സാങ്കേതിക തകരാറുകളുണ്ടായതിനെത്തുടർന്നു നാസ ആളില്ലാതെ തിരികെ എത്തിക്കുകയായിരുന്നു.
മലേഷ്യൻ നഗരത്തെ വിറപ്പിച്ച് വൻ അഗ്നിബാധ
ക്വാലാലംപൂർ: മലേഷ്യയിലെ പെട്രോനാസ് ഗ്യാസ് പൈപ്പ് പൊട്ടിയതിനെത്തുടർന്ന് നഗരത്തിൽ ഇന്നലെ ആളിപ്പടർന്ന തീ വീടുകളടക്കം നിരവധി കെട്ടിടങ്ങളെ വിഴുങ്ങി.

49 വീടുകൾക്കു കേടുപാടുകൾ സംഭവിക്കുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. പൊള്ളലേറ്റ 63 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പുട്ര ഹൈറ്റ്സിലെ ഗ്യാസ് സ്റ്റേഷന് സമീപത്തുനിന്ന് ആകാശത്തേക്കുയർന്ന തീജ്വാല കിലോമീറ്ററുകൾക്ക് അകലെനിന്നു ദൃശ്യമായിരുന്നു. രാവിലെ 8.10ന് ഒരു പൈപ്പ് ലൈനിലാണ് അഗ്നിബാധ ആരംഭിച്ചതെന്നു പെട്രോനാസ് കന്പനി അറിയിച്ചു.

മുൻകരുതലെന്ന നിലയ്ക്ക് കന്പനിയുടെ മൂന്ന് ഗ്യാസ് സ്റ്റേഷനുകൾ അടച്ചിട്ടിട്ടുണ്ട്. ഒരു ഘട്ടത്തിൽ 20 നില കെട്ടിടത്തിന്‍റെ ഉയരത്തിലേക്കെത്തിയ രാക്ഷസ ജ്വാലകൾ ഉച്ചകഴിഞ്ഞ് 2.45 ആയപ്പോൾ അഗ്നിരക്ഷാ സേനയ്ക്ക് നിയന്ത്രിക്കാവുന്ന നിലയിലെത്തി.

സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഹെയ്തിയിൽ ജയിലാക്രമിച്ച് തടവുകാരെ മോചിപ്പിച്ചു
പോർട്ടോപ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ സായുധസംഘം ജയിൽ ആക്രമിച്ച് 500ഓളം തടവുകാരെ മോചിപ്പിച്ചു.

സെൻട്രൽ ഹെയ്തിയിലെ മിറെബലൈസ് പട്ടണത്തിലായിരുന്നു സംഭവം. പ്രദശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മിരേബലൈസിന്‍റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ, രക്ഷപ്പെട്ട തടവുകാരിൽ പലരും ഇപ്പോഴും തെരുവുകളിൽ അക്രമം നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്യുന്നു. തലസ്ഥാനം മുഴുവനും സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.

പുതിയ ആക്രമണം സൂചിപ്പിക്കുന്നത് രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളെയും സായുധസംഘങ്ങൾ ലക്ഷ്യമിടുന്നതായാണ്. പോർട്ടോപ്രിൻസിൽനിന്നു വടക്കൻ തീരത്തേക്കും, കിഴക്കോട്ട് ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കുമുള്ള രണ്ട് പ്രധാന റോഡുകൾ സന്ധിക്കുന്ന പട്ടണമാണു മിരേബലൈസ്.

അക്രമികൾ കെട്ടിടങ്ങൾക്കും വഴിയാത്രക്കാർക്കും നേരെ വെടിയുതിർക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനും ആക്രമിച്ചു.
മ്യാൻമറിൽ മരണം 2000 പിന്നിട്ടു
ബാങ്കോക്ക്: മ്യാൻമറിൽ ഭൂകന്പത്തിൽ മരിച്ചവരുടെ എണ്ണം 2065 ആയി. 3900 പേർക്കു പരിക്കേറ്റു. 270 പേരെ കാണാതായി. സൈനികഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. വൈദ്യുതി, ഇന്ധനം എന്നിവയുടെ അഭാവം രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. പട്ടിണിമൂലം നരകിക്കുന്ന ജനങ്ങൾ പകർച്ചവ്യാധിഭീഷണിയിലാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മ്യാൻമറിലും അയൽരാജ്യമായ തായ്‌ലൻഡിലും ഭൂകന്പം വൻ നാശം വിതച്ചത്. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേക്കു സമീപമാണ് ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം. മാണ്ഡലേയിലെ 80 ശതമാനം കെട്ടിടങ്ങളും നിലംപൊത്തി. വിമാനത്താവളം തകർന്നു.

വെള്ളിയാഴ്ച പ്രാർഥനയിൽ പങ്കെടുക്കുകയായിരുന്ന 700 ഇസ്‌ലാംമതവിശ്വാസികൾ മോസ്കുകൾ തകർന്നു മരിച്ചു. 60 മോസ്കുകളാണു തകർന്നത്. ബുദ്ധവിഹാരം തകർന്ന് 270 ബുദ്ധസന്യാസികളും മരിച്ചു. തായ്‌ലൻഡിൽ 18 പേരാണു മരിച്ചത്. 78 പേരെ കാണാതായി.
ഇസ്രേലി റബ്ബിയെ കൊലപ്പെടുത്തിയ മൂന്നു പേർക്ക് യുഎഇയിൽ വധശിക്ഷ
ദുബായ്: ഇസ്രേലി-മൊൾഡോവൻ റബ്ബി സ്‌വീ കോഗനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർക്ക് യുഎഇ കോടതി വധശിക്ഷ വിധിച്ചു. ഒരു പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മൂന്ന് ഉസ്ബെക് പൗരന്മാരെ തുർക്കിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ പിന്നീട് യുഎഇയിലെത്തിച്ചു.

ഇരുപത്തിയെട്ടുകാരനായ കോഗൻ യുഇഎയിൽ പലചരക്ക് സ്റ്റോർ നടത്തിവരികയായിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ഫണ്ട് തിരിമറി: ലെ പെന്നിനു തെരഞ്ഞെടുപ്പു വിലക്ക്
പാരീസ്: ഫ്രാൻസിലെ തീവ്രവലതുപക്ഷ നേതാവ് മരീൻ ലെ പെന്നിന്‍റെ രാഷ്‌ട്രീയ മോഹങ്ങൾക്കു തിരിച്ചടിയായി അഴിമതിക്കേസ് വിധി.

യൂറോപ്യൻ യൂണിയൻ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്ന കേസിൽ കുറ്റക്കാരിയെന്നു കണ്ടെത്തിയ ലെ പെന്നിനു കോടതി അഞ്ചു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്തി. അപ്പീൽ കാലയളവിലും വിലക്ക് തുടരും.ഇതോടെ 2027ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ലെ പെന്നിനു മത്സരിക്കാൻ പറ്റാതായി.

നാലു വർഷത്തെ തടവുശിക്ഷയും കോടതി ലെ പെന്നിനു വിധിച്ചു. ഇതിൽ രണ്ടു വർഷത്തെ ശിക്ഷ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന രണ്ടു വർഷം ജയിലിൽ കഴിയുന്നതിനു പകരം കാലിൽ നിരീക്ഷണ സംവിധാനം ധരിച്ചാൽ മതിയാകുമെന്നാണു സൂചന.

2004 - 2016 കാലയളവിൽ യൂറോപ്യൻ യൂണിയനിൽനിന്നു ലഭിച്ച 30 ലക്ഷം യൂറോയുടെ ധനസഹായം ലെ പെന്നിന്‍റെ നാഷണൽ റാലി പാർട്ടി വകമാറ്റി ചെലവഴിച്ചുവെന്നാണ് ആരോപണം.

യൂറോപ്യൻ പാർലമെന്‍റ് ജീവനക്കാർക്കു വേതനമായി ചെലവഴിക്കേണ്ടിയിരുന്ന തുക പാർട്ടി സ്റ്റാഫിനാണു നല്കിയത്. ലെ പെന്നിനു പുറമേ പാർട്ടിയുടെ ഉന്നതസ്ഥാനങ്ങൾ വഹിക്കുന്ന 20 പേർകൂടി കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി.

അന്പത്താറുകാരിയായ ലെ പെൻ മൂന്നു തവണ ഫ്രഞ്ച് പ്രസിഡന്‍റാകാൻ മത്സരിച്ചു തോറ്റിരുന്നു. 2027ലും മത്സരിക്കാനാണു തീരുമാനിച്ചിരുന്നത്. ഇത് അവസാന ശ്രമമായിരിക്കുമെന്നും അവർ പറഞ്ഞിരുന്നു.

ഇന്നലെ വിധിപ്രസ്താവനത്തിനു മുന്പ് ലെ പെൻ കോടതിയിൽനിന്ന് എഴുന്നേറ്റുപോയി. തന്നെയും പാർട്ടിയെയും ഭരണത്തിൽനിന്ന് അകറ്റിനിർത്താനുള്ള ഗൂഢാലോചനയാണു കേസെന്ന് അവർ മുന്പ് ആരോപിച്ചിരുന്നു.
ബോംബിട്ടാൽ തിരിച്ചടിക്കും: ഖമനെയ്
ടെഹ്റാൻ: അമേരിക്ക ഇറാനിൽ ബോംബിട്ടാൽ ശക്തമായ തിരിച്ചടി നല്കുമെന്ന് ഇറേനിയൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്.

ആണവകരാർ സംബന്ധിച്ച ചർച്ചയ്ക്കു തയാറായില്ലെങ്കിൽ ഇറാനിൽ ബോംബിടുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് ഞാറാഴ്ച ഭീഷണി മുഴക്കിയതിനു മറുപടി നല്കുകയായിരുന്നു ഖമനയ്.

മാർച്ചിൽ ഇറേനിയൻ നേതൃത്വത്തിനയച്ച കത്തിലെ ക്ഷണം സ്വീകരിച്ച് രണ്ടു മാസത്തിനുള്ളിൽ ചർച്ചയ്ക്കു തയാറാകണമെന്നാണു ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്.

അമേരിക്ക ഇറാനെ ആക്രമിക്കാൻ സാധ്യതയില്ലെന്നാണു ഖമനെയ് ഇന്നലെ അഭിപ്രായപ്പെട്ടത്.എന്തെങ്കിലും ഉപദ്രവത്തിന് അമേരിക്ക മുതിർന്നാൽ ഇറാന്‍റെ തിരിച്ചടി ശക്തമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടൊപ്പം ഇറേനിയൻ വിദേശകാര്യമന്ത്രാലയം ഇന്നലെ, അമേരിക്കയെ ഇറാനിൽ പ്രതിനിധീകരിക്കുന്ന സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി താക്കീത് ചെയ്യുകയുമുണ്ടായി.

അമേരിക്കയുമായി നേരിട്ടു ചർച്ചകൾക്കില്ലെന്ന് ഇറേനിയൻ പ്രസിഡന്‍റ് മസൂദ് പസെഷ്കിയാൻ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. പക്ഷേ, പരോക്ഷ ചർച്ചകളാകാമെന്നും പറഞ്ഞു.
വിദേശ മാധ്യമങ്ങൾക്കു മ്യാൻമറിൽ പ്രവേശനമില്ല
യാങ്കോൺ: ഭൂകന്പം റിപ്പോർട്ട് ചെയ്യാൻ വിദേശമാധ്യമങ്ങൾക്ക് പ്രവേശനാനുമതി ഇല്ലെന്ന് മ്യാൻമറിലെ പട്ടാള ഭരണകൂടം. വൈദ്യുതി, വെള്ളം, താമസസൗകര്യം എന്നിവയുടെ അഭാവമാണ് ഇതിനു കാരണമെന്നു പട്ടാളവക്താവ് അറിയിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ പട്ടാളഭരണകൂടം സുതാര്യത പുലർത്തുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് ഈ തീരുമാനം. വിമതർക്കു സ്വാധീനമുള്ള മേഖലകളിൽ പട്ടാളം ദുരിതാശ്വാസ സഹായം വിലക്കുന്നതായി ആരോപണമുണ്ട്. ഭൂകന്പമുണ്ടായിട്ടും വിമതർക്കെതിരായ വ്യോമാക്രമണങ്ങൾ പട്ടാളം തുടരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു.

വെള്ളിയാഴ്ചത്തെ ഭൂന്പത്തിൽ മ്യാൻമർ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ വിദേശത്തുനിന്നെത്തിയ രക്ഷാപ്രവർത്തകർക്കും മാധ്യമങ്ങൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം പട്ടാളം ഒരുക്കണമെന്ന് അന്താരാഷ്‌ട്ര സമൂഹം ആവശ്യപ്പെടുന്നു.

ഇതിനിടെ, ഇന്നലെ മ്യാൻമറിൽ 2.8നും 7.5നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ 36 തുടർചലനങ്ങൾ അനുഭവപ്പെട്ടു.

വെള്ളിയാഴ്ചത്തെ ഭൂകന്പത്തിൽ 2000 പേർ മരിച്ചുവെന്നാണ് പട്ടാള ഭരണകൂടം അറിയിച്ചിരിക്കുന്നത്.

എൻഡിആർഎഫ് ഏഴു മൃതദേഹങ്ങൾ കണ്ടെടുത്തു

ന്യൂഡൽഹി: മ്യാൻമർ ഭൂകന്പത്തിൽ മരിച്ച ഏഴു പേരുടെ മൃതദേഹം ഇന്ത്യയിൽനിന്നുള്ള എൻഡിആർഎഫ്(നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്) സംഘം കണ്ടെടുത്തു.

ഭൂകന്പത്തിൽ പൂർണമായും തകർന്ന മാണ്ഡലേ മേഖലയിലെ കെട്ടിടാവശിഷ്ടങ്ങളിൽനിന്നാണു മൃതദേഹം കണ്ടെടുടത്തത്. മാണ്ഡലേ നഗരത്തിലെ സെക്ടർ ഡിയിൽ തകർന്ന 13 കെട്ടിടങ്ങളിലാണ് എൻഡിആർഎഫ് സംഘത്തെ തെരച്ചിലിനു നിയോഗിച്ചത്.
ട്രംപിന്‍റെ സ്വരം മാറുന്നു; പുടിനോട് കലിപ്പ്
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ വെടിനിർത്തൽ വിഷയത്തിൽ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനോടു രോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്‍റ് ട്രംപ്.

പുടിനോടു തനിക്ക് വലിയ ദേഷ്യമുണ്ടെന്നു പറഞ്ഞ ട്രംപ്, വെടിനിർത്തലിനു തയാറായില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 50 ശതമാനം വച്ച് അമേരിക്ക ചുങ്കം ചുമത്തുമെന്നും ഭീഷണി മുഴക്കി. എൻബിസി ന്യൂസിനു നല്കിയ ഫോൺ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.

യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയുടെ യോഗ്യതയിൽ സംശയം പ്രകടിപ്പിക്കുന്ന പുടിന്‍റെ നിലപാടിനെ ട്രംപ് വിമർശിച്ചു. യുക്രെയ്നിൽ പുതിയ നേതൃത്വം വേണമെന്ന പുടിന്‍റെ ആവശ്യം വെടിനിർത്തൽ സാധ്യതകളെ ബാധിക്കും. തന്‍റെ രോഷത്തെക്കുറിച്ച് റഷ്യൻ നേതൃത്വത്തിന് അറിയാമെന്നു പറഞ്ഞ ട്രംപ്, പുടിനുമായി നല്ല ബന്ധത്തിലാണെന്നും പുടിൻ ശരിയായ നടപടികളെടുത്താൽ തന്‍റെ ദേഷ്യം ശമിക്കുമെന്നും കൂട്ടിച്ചേർത്തു.

പുടിനും റഷ്യക്കും എതിരേ ട്രംപ് ഗൗരവമായ ഭീഷണി മുഴക്കുന്നത് ആദ്യമാണ്. ഇതുവരെ അദ്ദേഹം പുടിനെ പുകഴ്ത്തിപ്പറയുകയാണുണ്ടായിട്ടുള്ളത്. പ്രസിഡന്‍റ് സെലൻസ്കി ഏകാധിപതിയാണെന്നും യുക്രെയ്നിൽ തെരഞ്ഞെടുപ്പു നടത്തണമെന്നും ട്രംപ് മുന്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗാസയിൽ എട്ട് റെഡ് ക്രസന്‍റ് ജീവനക്കാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
കയ്റോ: ഒരാഴ്ച മുന്പ് ഗാസയിൽ കൊല്ലപ്പെട്ട റെഡ് ക്രസന്‍റ് ജീവനക്കാരിൽ എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഒരാളുടെ മൃതദേഹംകൂടി കണ്ടെത്താനുണ്ടെന്ന് റെഡ് ക്രോസ് അറിയിച്ചു.

ഇതേ സ്ഥലത്തുനിന്ന് ആറ് സിവിൽ ഡിഫൻസ് അംഗങ്ങളുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തിയെന്നും ഇസ്രേലി സേനയാണ് ഇവരെ ആക്രമിച്ചതെന്നും പലസ്തീൻ റെഡ് ക്രസന്‍റിന്‍റെ അറിയിപ്പിൽ പറയുന്നു. അതേസമയം, റെഡ് ക്രോസിന്‍റെ അറിയിപ്പിൽ ആക്രമണം നടത്തിയതാരാണെന്നു വ്യക്തമാക്കുന്നില്ല.

മാർച്ച് 23നാണ് ഇവർ കൊല്ലപ്പെട്ടത്. മുന്നറിയിപ്പു നല്കാതെയും എമർജൻസി സിഗ്നൽ ഇല്ലാതെയും വന്ന ആംബുലൻസുകൾക്കും ഫയർ എൻജിനുകൾക്കും നേർക്കാണ് ആക്രമണം നടത്തിയതെന്ന് ഇസ്രേലി സേന അറിയിച്ചു.

ഒട്ടേറെ ഹമാസ്, ഇസ്‌ലാമിക് ജിഹാദ് ഭീകരവാദികൾ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഭീകരവാദികൾ ആംബുലൻസുകൾ പോലുള്ള സിവിലിയൻ സംവിധാനങ്ങൾ ദുരുപയോഗിക്കുന്നതിനെ അപലപിക്കുന്നതായും ഇസ്രയേൽ പറഞ്ഞു.
ബംഗ്ലാ കലാപം നയിച്ച വനിതാ വിദ്യാർഥി നേതാക്കൾക്ക് അമേരിക്ക‍യുടെ ആദരം
ന്യൂയോർക്ക്: ബംഗ്ലാദേശിൽ കലാപത്തിലൂടെ ഷേഖ് ഹസീന ഭരണകൂടത്തെ അട്ടിമറിച്ച വനിതാ വിദ്യാർഥി നേതാക്കൾക്ക് അമേരിക്ക‍യുടെ ആദരം.

മഡലീൻ ആൽബ്രൈറ്റ് ഓണററി ഗ്രൂപ്പ് പുരസ്കാരമാണ് കലാപത്തിനു നേതൃത്വം നൽകിയ വനിതാ വിദ്യാർഥി നേതാക്കൾക്ക് നൽകുന്നത്. ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറിയുടെ പേരിലുള്ളതാണ് പുരസ്കാരം.

ഇന്‍റർനാഷണൽ വിമൻ ഓഫ് കറേജ് അവാർഡ് ദാന ച‌ടങ്ങിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രഥമ വനിത മെലാനിയ ട്രംപ് എന്നിവർ പുരസ്കാരം നല്കും. ഹസീന ഭരണകൂടത്തിനെതിരായ കലാപത്തിൽ വനിതാ നേതാക്കൾ പ്രധാന ചാലകശക്തികളായിരുന്നെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രസ്താവനയിൽ പറഞ്ഞു.

പുരുഷ പ്രതിഷേധക്കാക്കൊപ്പം സുരക്ഷാസേനയെ നേരിട്ട വിദ്യാർഥിനികൾ അസാധാരണമായ ധൈര്യം പ്രകടിപ്പിച്ചു. പുരുഷ സഹപ്രവർത്തകരെ അറസ്റ്റ് ചെയ്തപ്പോൾ, ഇന്‍റർനെറ്റ് പൂർണമായും റദ്ദാക്കിയപ്പോഴും ആശയവിനിമയം തുടരാനും പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകാനും ഇവർ നൂതനമായ വഴി കണ്ടെത്തിയെന്നും പ്രസ്താവനയിൽ പറയുന്നു.
ഖനി അപകടത്തിൽ രണ്ടു പേർ മരിച്ചു
മാഡ്രിഡ്: വടക്കൻ സ്പെയിനിലെ അസ്തൂറിയാസ് മേഖലയിലുണ്ടായ ഖനി അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു.

ഖനിക്കുള്ളിലെ യന്ത്രം തകരാറിലായതാണ് അപകടത്തിനു കാരണം. നാലു തൊഴിലാളികളെ കാണാതായിട്ടുണ്ട്.
ലിത്വാനിയയിൽ മൂന്നു യുഎസ് സൈനികരെ മരിച്ചനിലയിൽ കണ്ടെത്തി
വിൽനിയുസ്: ലിത്വാനിയയിൽ കാണാതായ മൂന്നു അമേരിക്കൻ സൈനികരെ മരിച്ചനിലയിൽ കണ്ടെത്തി. ചതുപ്പു പ്രദേശത്ത് സൈനികവാഹനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു സൈനികനെ കാണാതായി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സൈനികരെ കാണാതായത്. ആറു ദിവസമായി ഇവർക്കായി യുഎസ്, പോളണ്ട്, ലിത്വാനിയ സൈനികർ തെരച്ചിൽ നടത്തുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ മ്യാൻമറിൽ വീണ്ടും ഭൂകന്പം
യാങ്കോൺ: മ്യാൻമറിൽ വെള്ളിയാഴ്ചത്തെ ഭൂകന്പത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ഇന്നലെ വീണ്ടും ഭൂകന്പമുണ്ടായി. വെള്ളിയാഴ്ചത്തെ ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള മാണ്ഡലേ നഗരത്തിലാണ് ഇന്നലെ 5.1 തീവ്രത രേഖപ്പെടുത്തിയ ചലനമുണ്ടായത്. എന്തെങ്കിലും അധികനാശം ഉണ്ടോയെന്നതിൽ വ്യക്തതയില്ല.

ഇതിനിടെ, മരണസംഖ്യ ഇന്നലെ 1700 ആയി ഉയർന്നുവെന്നാണ് പട്ടാളഭരണകൂടത്തിന്‍റെ അറിയിപ്പ്. 3400 പേർക്കു പരിക്കേറ്റു. 300 പേരെ കാണാതായി.

തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമായി തുടരുകയാണ്. റോഡുകളും പാലങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

മൊബൈൽ ടവറുകൾ അടക്കമുള്ള ആശയവിനിയമ സംവിധാനങ്ങൾ തകർന്നതും പ്രശ്നമാണ്.മാണ്ഡലേ നഗരത്തിലെ പതിനഞ്ചു ലക്ഷം വരുന്ന നിവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ തെരുവുകളിലാണ് കഴിച്ചുകൂട്ടിയത്. പാർപ്പിടങ്ങൾ തകർന്നതിനു പുറമേ തുടർചലനങ്ങളുണ്ടാകുമോ എന്ന ആശങ്കകൂടി ഇതിനു കാരണമാണ്.
വെടിനിർത്താൻ സമ്മതം അറിയിച്ച് ഹമാസ്
കയ്റോ: മധ്യസ്ഥരായ ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുന്നതായി ഗാസയിലെ ഹമാസ് ഭീകരർ. രണ്ടു ദിവസം മുന്പ് മധ്യസ്ഥർ കൈമാറിയ നിർദേശത്തിൽ അനുകൂല പ്രതികരണം അറിയിച്ചതായി വെടിനിർത്തൽ ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിക്കുന്ന ഖലീൽ അൽ ഹയ്യാ അറിയിച്ചു.

ഹമാസിന്‍റെ കസ്റ്റഡിയിലുള്ള ഇസ്രേലി ബന്ദികളിൽ അഞ്ചുപേരെ വച്ച് ഒരോ ആഴ്ചയും മോചിപ്പിക്കാനുള്ള പദ്ധതിയാണ് ഖത്തറും ഈജിപ്തും മുന്നോട്ടുവച്ചിരിക്കുന്നത്. ഇതിൽ ഇസ്രയേലിന്‍റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ലഭിച്ചുവെന്നാണ് സൂചന.

അതേസമയം ഇസ്രയേൽ ഇക്കാര്യം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. പുതിയ നിർദേശം ഇസ്രയേൽ പരിഗണിച്ചതായി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു. എന്നാൽ, മുന്പ് അമേരിക്ക മുന്നോട്ടുവച്ച മറ്റൊരു വെടിനിർത്തൽ പദ്ധതിക്കനുസൃതമായ നിർദേശം ഇസ്രയേൽ തിരിച്ച് മധ്യസ്ഥരെ അറിയിച്ചുവെന്നും അറിയിപ്പിൽ പറയുന്നു.

അമേരിക്ക മുൻകൈയ്യെടുത്തു നടപ്പാക്കിയ 42 ദിവസത്തെ ഒന്നാംഘട്ട വെടിനിർത്തൽ മാർച്ച് ആദ്യം അവസാനിച്ചിരുന്നു. ഒന്നാംഘട്ട വെടിനിർത്തൽ നീട്ടാനായി അമേരിക്ക വീണ്ടും നിർദേശം മുന്നോട്ടുവച്ചെങ്കിലും ഹമാസ് തള്ളിക്കളഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കുന്ന രണ്ടാം ഘട്ട വെടിനിർത്തലിൽ ഉറപ്പുവേണമെന്നായിരുന്നു ഹമാസിന്‍റെ ആവശ്യം. ഇതേത്തുടർന്ന് ഇസ്രേലി സേന മാർച്ച് 19ന് ഗാസയിൽ ആക്രമണം പുനരാരംഭിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുറത്താക്കണമെന്ന് വാൻസ്
വാഷിംഗ്ടൺ ഡിസി: യെമൻ ആക്രമണപദ്ധതി ചർച്ചചെയ്ത ഗ്രൂപ്പ് ചാറ്റ് ചോർന്ന വിഷയത്തിൽ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സിനെ പുറത്താക്കണമെന്ന് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് പ്രസിഡന്‍റ് ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്.

ബുധനാഴ്ച വൈറ്റ്ഹൗസിൽ നടന്ന രഹസ്യ കൂടിക്കാഴ്ചയിലാണ് വാൻസ് ഇക്കാര്യം ആവശ്യപ്പെട്ടത്. വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസും വാൻസിന്‍റെ നിർദേശത്തെ പിന്തുണച്ചു. എന്നാൽ, മൈക്ക് വാൾ‌ട്സിന് അബദ്ധം പറ്റിയെന്ന ു സമ്മതിച്ച ട്രംപ് പുറത്താക്കാൻ വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

സിഗ്നൽ ആപ്പിൽ നടന്ന ഗ്രൂപ്പ് ചാറ്റിൽ മാധ്യമപ്രവർത്തകനായ ജഫ്രി ഗോൾഡ്ബെർഗിനെ അബദ്ധത്തിൽ ഉൾപ്പെടുത്തിയതാണ് ചോർച്ചയ്ക്കു കാരണം. യെമനിലെ ഹൂതി വിമതർക്കെതിരേ അമേരിക്ക നടത്താൻ പോകുന്ന ആക്രമണം സംബന്ധിച്ച രഹസ്യവിവരങ്ങൾ ചാറ്റിൽ ചർച്ച ചെയ്തിരുന്നു.

ജഫ്രി തന്‍റെ ലേഖനത്തിലൂടെ ഇക്കാര്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു. ചോർച്ചയുടെ ഉത്തരവാദിത്വം വാൾട്സ് ഏറ്റെടുത്തിരുന്നു. വാൻസിനു പുറമേ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഗ്രൂപ്പ് ചാറ്റിൽ പങ്കെടുത്തിരുന്നു. അതേസമയം, രഹസ്യവിവരങ്ങളൊന്നും ചോർന്നിട്ടില്ലാത്തതിനാൽ സുരക്ഷാ വീഴ്ച ഉണ്ടായില്ലെന്നാണ് ട്രംപ് ഇക്കാര്യത്തിൽ അഭിപ്രായപ്പെട്ടത്.
ഭൂകന്പമുണ്ടായിട്ടും ബോംബിംഗ് തുടർന്ന് പട്ടാളഭരണകൂടം
യാങ്കോൺ: രാജ്യം മുഴുവൻ നാശംവിതച്ച ഭൂകന്പമുണ്ടായിട്ടും വിമതർക്കെതിരേ വ്യോമാക്രമണം നിർത്തിവയ്ക്കാൻ മ്യാൻമറിലെ പട്ടാളഭരണകൂടം തയാറായില്ലെന്നു റിപ്പോർട്ട്. ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രമായ സാഗെയിംഗിനു വടക്കുപടിഞ്ഞാറ് ചാംഗ്-യു പട്ടണത്തിലും വടക്കൻ മേഖലയിലെ ഷാൻ സംസ്ഥാനത്തും വ്യോമാക്രമണം ഉണ്ടായി. ഭൂകന്പമുണ്ടായി മൂന്നു മണിക്കൂറികമായിരുന്നു ഷാൻ സംസ്ഥാനത്തെ ബോംബാക്രമണം.

2021ൽ ഓംഗ് സാൻ സൂചിയുടെ ജനാധിപത്യ ഭരണകൂടത്തെ പുറത്താക്കിയാണ് പട്ടാളം മ്യാൻമറിൽ അധികാരം പിടിച്ചത്. തുടർന്നിങ്ങോട്ട് രാജ്യം ആഭ്യന്തരയുദ്ധത്തിന്‍റെ പിടിയിലാണ്. പല ഭാഗങ്ങളിലും പട്ടാളത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുകഴിഞ്ഞു.

ഇതിനിടെ, പുറത്താക്കപ്പെട്ട ഭരണകൂടത്തെ പ്രതിനിധീകരിക്കുന്ന നാഷണൽ യൂണിറ്റി സർക്കാർ ഇന്നലെമുതൽ രണ്ടാഴ്ചത്തെ ഏകപക്ഷീയ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനു തടസമുണ്ടാകാതിരിക്കാനായി ഭൂകന്പബാധിത പ്രദേശങ്ങളിലായിരിക്കും വെടിനിർത്തൽ.
പസഫിക്കിൽ ഭൂകന്പം, സുനാമി മുന്നറിയിപ്പ്
കാൻബറ: പസഫിക് സമുദ്രത്തിൽ പോളിനേഷ്യൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ദ്വീപു രാജ്യമായ ടോംഗായിൽ ഇന്നലെ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായി. ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രത്തിനു മുന്നൂറു കിലോമീറ്റർ ചുറ്റളവിലുള്ള തീരപ്രദേശങ്ങളിൽ സുനാമി ഉണ്ടാകാമെന്ന് യുഎസ് ജിയോളജിക്കൽ സർവേ മുന്നറിയിപ്പു നല്കി.

ടോംഗായിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഓസ്ട്രേലിയയുടെ കിഴക്കൻ തീരത്തുനിന്ന് 3500 കിലോമീറ്റർ അകലെ 171 ദ്വീപുകൾ ഉൾപ്പെടുന്ന രാജ്യമാണ് ടോംഗാ. ഏതാണ്ട് ഒരുലക്ഷമാണ് ജനസംഖ്യ.
വീടിനു മുകളിൽ വിമാനം തകർന്നുവീണു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വിമാനം വീടിനുമുകളിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഒരാൾ മരിച്ചു. മിന്നസോട്ടയിലെ മിനിയാപോളിസ് നഗരത്തിലായിരുന്നു സംഭവം. വീടിനു തീപിടിച്ചെങ്കിലും ഇവിടെയുണ്ടായിരുന്ന ആർക്കും പരിക്കില്ല.
ഭൂകന്പം ഉലച്ച മ്യാൻമറിൽ ഇതുവരെ കണ്ടെടുത്തത് 1644 മൃതദേഹങ്ങൾ
ബാങ്കോക്ക്: ഭൂകന്പം തകർത്ത മ്യാൻമറിൽ മരണസംഖ്യ കുതിച്ചുയരുന്നു. 1,644 മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ഇതുവരെ കണ്ടെടുത്തു. 3,400 പേർക്കു പരിക്കേറ്റു. നൂറ്റന്പതോളം പേരെ കാണാതായി. മരണസംഖ്യ ഉയരുമെന്നു സൈനികഭരണകൂടം അറിയിച്ചു. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഉണ്ടായ തുടർചലനങ്ങൾ ജനങ്ങളെ ഭീതിയിലാഴ്ത്തി.

24 മണിക്കൂറിനിടെ 13 ഭൂചലനങ്ങളാണുണ്ടായത്. മ്യാൻമറിൽ മരണം പതിനായിരം കവിയാൻ സാധ്യതയുണ്ടെന്നാണു യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കൽ സർവേയുടെ (യുഎസ്‌ജിഎസ്) മുന്നറിപ്പ്.

മ്യാൻമറിനു സഹായവുമായി ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ രംഗത്തെത്തി. രാജ്യങ്ങളും സംഘടനകളും സഹായിക്കണമെന്ന് മ്യാൻമർ അഭ്യർഥിച്ചു. ലക്ഷക്കണക്കിനു ജനങ്ങൾ ഭൂകന്പത്തിന്‍റെ കെടുതി നേരിടുന്നുവെന്ന് ഐക്യരാഷ്‌ട്ര സഭ അറിയിച്ചു.

തകർന്നുവീണ ആയിരക്കണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ ജീവന്‍റെ തുടിപ്പ് തേടുകയാണ് വിവിധ രാജ്യങ്ങളിൽനിന്നെത്തിയ രക്ഷാപ്രവർത്തകർ. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മ്യാൻമറിൽ വൻ ഭൂകന്പം താണ്ഡവമാടിയത്.

രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേക്കു സമീപമായിരുന്നു റിക്‌ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂചലനം. തുടർന്ന് അനവധി തുടർചലനങ്ങളുണ്ടായി. മാണ്ഡലേ നഗരം പൂർണമായും തകർന്നടിഞ്ഞു. ആയിരക്കണക്കിനു കെട്ടിടങ്ങളാണു നിലംപൊത്തിയത്.

അണക്കെട്ടും പാലങ്ങളും തകർന്നു. മാണ്ഡലേയിൽ തകർന്ന ഒരു കെട്ടിടത്തിൽ 90 പേർ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്. മ്യാൻമറിന്‍റെ തലസ്ഥാനമായ നായ്പിഡോയിലും വൻ നാശനഷ്ടമാണുണ്ടായത്. വൈദ്യുതി, ടെലിഫോൺ, ഇന്‍റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാനായിട്ടില്ല.

അയൽരാജ്യമായ തായ്‌ലൻഡിലും ഭൂകന്പം നാശം വിതച്ചു. 1.7 കോടി ജനങ്ങൾ വസിക്കുന്ന ഗ്രേറ്റർ ബാങ്കോക്ക് മേഖലയിലാണു കൂടുതൽ നാശനഷ്ടമുണ്ടായത്. തായ്‌ലാൻഡിൽ പത്തു പേർ മരിച്ചെന്നും 78 പേരെ കാണാനില്ലെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം.

ഭൂകന്പത്തിന്‍റെ കെടുതികൾക്കിടയിലും മ്യാൻമർ സൈന്യം ഇന്നലെ വിമതകേന്ദ്രങ്ങൾക്കു നേർക്ക് മൂന്നിടത്ത് വ്യോമാക്രമണം നടത്തി. നോർത്തേൺ കയിൻ സംസ്ഥാനത്തും സതേൺ ഷാൻ സംസ്ഥാനത്തുമായിരുന്നു ആക്രമണം. മ്യാൻമറിന്‍റെ പല പ്രദേശങ്ങളിലും സൈന്യത്തിനു നിയന്ത്രണം നഷ്ടമായിട്ടുണ്ട്.

ബിംസ്റ്റെക് ഉച്ചകോടിക്കു മാറ്റമില്ല

തായ്‌ലൻഡിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കു മാറ്റമില്ല. ഏപ്രിൽ രണ്ടു മുതൽ നാലു വരെ ബാങ്കോക്കിലാണ് ഉച്ചകോടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
തീരുവയിൽ സ്തുതി! മോദി ഫ്രണ്ടെന്ന് ട്രംപ്
ന്യൂയോർക്ക്: തീരുവ യുദ്ധത്തിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മോദി മികച്ച മനുഷ്യനും തന്‍റെ അടുത്ത സുഹൃത്തുമാണെന്നു ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിൽ നടക്കുന്ന തീരുവ ചർച്ചകൾ മികച്ച രീരിയിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉഭയകക്ഷി വ്യാപാരം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയും യുഎസ് ആഭ്യന്തര ഡെപ്യൂട്ടി സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗവും ചർച്ച നടത്തിയ ദിവസം തന്നെയായിരുന്നു ട്രംപിന്‍റെ മോദി സ്തുതി.

‘‘പ്രധാനമന്ത്രി മോദി അടുത്തിടെയാണ് ഇവിടെ വന്നത്. ഞങ്ങൾ എപ്പോഴും നല്ല സുഹൃത്തുക്കളാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതു ക്രൂരമാണ്. അവർ വളരെ തന്ത്രശാലികളാണ്.

അദ്ദേഹം (മോദി) വളരെ സമർഥനായ മനുഷ്യനും എന്‍റെ മികച്ച സുഹൃത്തുമാണ്. ഞങ്ങൾ ചർച്ച നടത്തി. ഇന്ത്യക്കും യുഎസിനും ഇടയിൽ അതു നന്നായി വരുമെന്ന് ഞാൻ കരുതുന്നു.”– ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.

മോദി ഒരു മികച്ച പ്രധാനമന്ത്രിയാണെന്നു പറയാൻ ആഗ്രഹിക്കുന്നതായും ട്രംപ് പറഞ്ഞു. ഏപ്രിൽ രണ്ടു മുതൽ അമേരിക്ക തീരുവ വർധിപ്പിക്കാനിരിക്കെയാണ് ട്രംപിന്‍റെ പുകഴ്ത്തലെന്നതും ശ്രദ്ധേയമാണ്.
സഹായം എത്തിത്തുടങ്ങി; മരണം 10,000 കവിയാമെന്ന് അമേരിക്ക
യാങ്കോൺ: ഭൂകന്പത്തിൽ മ്യാർമറിലെ മരണസംഖ്യ പതിനായിരത്തിനു മുകളിലെത്താമെന്ന് അമേരിക്കയിലെ ഭൗമ പഠന ഏജൻസിയായ യുഎസ് ജിയോളജിക്കൽ സർവേ. ഒരു നൂറ്റാണ്ടിനിടെ മ്യാൻമറിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ ഭൂകന്പമാണ് വെള്ളിയാഴ്ച രാജ്യത്തുടനീളം നാശംവിതച്ചത്. ആയിരം കിലോമീറ്റർ അകലെ ബാങ്കോക്കിൽവരെ കുലുക്കമുണ്ടായി.

യുഎസ് ജിയോളജിക്കൽ സർവേയുടെ മോഡലിംഗ് പ്രകാരം പതിനായിരത്തിലധികം പേർ മരിച്ചിരിക്കാമെന്നാണ് അനുമാനം. ഭൂകന്പത്തിലുണ്ടായ നാശനഷ്ടം മ്യാൻമറിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തേക്കാൾ (ജിഡിപി) വലുതായിരിക്കുമെന്നും കണക്കാക്കുന്നു.

മ്യാൻമറിൽനിന്ന് ഇന്നലെ പുറത്തുവന്ന കണക്കുകൾ പ്രകാരം മരണസംഖ്യ 1600നു മുകളിലായിട്ടുണ്ട്. 2,900 കെട്ടിടങ്ങൾ, 30 റോഡുകൾ, ഏഴു പാലങ്ങൾ എന്നിവ നശിച്ചു.

ഇതിനിടെ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള അന്താരാഷ്‌ട്ര സഹായം മ്യാൻമറിൽ എത്തിത്തുടങ്ങി. തലസ്ഥാനമായ നായ്പിഡോയിലെയും ഭൂകന്പം ഏറ്റവും കൂടുതൽ നാശംവിതച്ച മാണ്ഡലേ നഗരത്തിലെയും വിമാനത്താവളങ്ങൾ തകർന്നതിനാൽ നൂറുകണക്കിനു കിലോമീറ്റർ അകലെ വാണിജ്യ തലസ്ഥാനമായ യാങ്കോണിലെ വിമാനത്താവളത്തിലാണു സഹായം എത്തിച്ചേർന്നത്.

ദുരിതാശ്വാസ വസ്തുക്കൾ അടക്കമുള്ളവയാണ് ഇന്ത്യ സൈനിക വിമാനത്തിൽ എത്തിച്ചത്.ചൈനയിൽനിന്നു രക്ഷാപ്രവർത്തകരുടെ സംഘം എത്തിയിട്ടുണ്ട്. ഇവർ യാങ്കോണിൽനിന്ന് ബസ് മാർഗം ദുരന്തമേഖലയിലേക്കു യാത്രതിരിച്ചു.

മാണ്ഡലേയിൽ അവശിഷ്ടങ്ങൾക്കടിയിൽ തെരച്ചിൽ നടത്താനുള്ള വൻ യന്ത്രോപകരണങ്ങൾ എത്തിയിട്ടില്ല. ഭൂകന്പമുണ്ടായ വെള്ളിയാഴ്ച ജനങ്ങൾ കൈകളുപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്.

റഷ്യ, മലേഷ്യ, സിംഗപ്പുർ എന്നീ രാജ്യങ്ങളും ദുരിതാശ്വാസ വസ്തുക്കൾ അയച്ചിട്ടുണ്ട്. ദക്ഷിണകൊറിയ 20 ലക്ഷം ഡോളറിന്‍റെ സഹായം നല്കുമെന്നറിയിച്ചു.

മ്യാൻമറിലെ പട്ടാളഭരണകൂടവുമായി നല്ല ബന്ധമില്ലാത്ത അമേരിക്കയും സഹായം നല്കുമെന്നറിയിച്ചു.
മലപോലെ കോൺക്രീറ്റ് അവശിഷ്ടം; അടിയിൽ ജീവനോടെ 15 പേർ
ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ഭൂകന്പം മൂലം തകർന്ന പണിതീരാത്ത 30 നില കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കടിയിൽ 15 പേർ ജീവനോടെയുണ്ടെന്നു രക്ഷാപ്രവർത്തകർ പറഞ്ഞു. രക്ഷാപ്രവർത്തകർ ഇവരിൽ ചിലരുമായി ആശയവിനിയമം നടത്തി.

ബാങ്കോക്കിൽ നിർമാണത്തിലിരുന്ന ഓഡിറ്റർ ജനറലിന്‍റെ ഓഫീസാണു തകർന്നത്. അപകടസമയത്ത് നാനൂറിലധികം തൊഴിലാളികൾ ഇവിടെയുണ്ടായിരുന്നു. ഇതിൽ 96 പേരെ കാണാതായി. എട്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

മലപോലെ കിടക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ അടിയിൽ ജീവനോടെ 15 പേരുള്ളതായി ഇന്നലെ ഉച്ചയ്ക്കു സ്ഥിരീകരിച്ചു. വലിയ യന്ത്രങ്ങളുമായി തെരച്ചിൽ നടത്തുന്ന സംഘത്തിൽ നായകളും ഡ്രോണുകളും ഉൾപ്പെടുന്നു. കാണാതായ തൊഴിലാളികളിൽ മ്യാൻമർ സ്വദേശികളും ഉൾപ്പെടുന്നു.
മൂല്യമറിയാതെ അര നൂറ്റാണ്ട്; 118 കോടി രൂപ വിലയിൽ റിക്കാർഡുമായി ഹുസൈൻ ചിത്രം
ന്യൂയോർക്ക്: ഇന്ത്യൻ ചിത്രകാരൻ എം.എഫ്. ഹുസൈന്‍റെ ‘ഗ്രാമ യാത്ര’ എന്ന പെയിന്‍റിംഗിന് ലേലത്തിൽ ലഭിച്ചത് 1.38 കോടി ഡോളർ (ഏകദേശം 118 കോടി രൂപ).

ഇന്ത്യൻ പെയിന്‍റിംഗിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇന്ത്യൻ വംശജയായ അമൃത ഷേർഗില്ലിന്‍റെ ‘ദ സ്റ്റോറി റ്റെല്ലർ’ എന്ന പെയിന്‍റിംഗിന് 2023ൽ ലഭിച്ച 74 ലക്ഷം ഡോളറിന്‍റെ റിക്കാർഡാണ് മറികടന്നത്.

ഹുസൈൻ 1950കളിൽ വരച്ച പെയിന്‍റിംഗ് അര നൂറ്റാണ്ടോളം നോർവേയുടെ തലസ്ഥാനമായ ഓസ്‌ലോയിലുള്ള ഓസ്‌ലോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്‍റെ ഭിത്തിയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുകയായിരുന്നു. 2011ൽ ഹുസൈൻ മരിച്ച് രണ്ടു വർഷം കഴിഞ്ഞാണ് ചിത്രത്തിന്‍റെ പ്രാധാന്യം പലർക്കും ബോധ്യപ്പെട്ടത്.

ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാക്കന്മാരിലൊരാളായ ഹുസൈൻ ഈ പെയിന്‍റിംഗിൽ 13 ഗ്രാമീണ ദൃശ്യങ്ങളാണു തീർത്തിരിക്കുന്നത്. ആധുനികതയും ഇന്ത്യൻ രീതിയും സമ്മേളിക്കുന്ന ഓയിൽ പെയിന്‍റിംഗിന് 14 അടി വീതിയുണ്ട്.

1954ൽ ലോകാരോഗ്യ സംഘടനാ ദൗത്യത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ യുക്രെയ്ൻ ഡോക്‌ടർ ലിയോൺ ഏലിയാൻ വോളോഡാർസ്കി 295 ഡോളറിന് (ഏതാണ്ട് 25,000 രൂപ) പെയിന്‍റിംഗ് വാങ്ങുകയായിരുന്നു. അദ്ദേഹമാണു നോർവേയിലെത്തിച്ചത്.
ചർച്ച ഫലപ്രദം, പക്ഷേ ചുങ്കം ചുമത്തുന്നതിൽ മാറ്റമില്ലെന്ന് കാർണി
ഒട്ടാവ: വ്യാപാരയുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്‍റ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി.

ചർച്ച ഫലപ്രദമായിരുന്നുവെന്ന് ഇരുവരും പിന്നീട് പറഞ്ഞു. അതേസമയം, അമേരിക്കൻ ഇറക്കുമതിക്കു ചുങ്കം ചുമത്താനുള്ള നീക്കത്തിൽനിന്ന് കാനഡ പിന്മാറില്ലെന്നു കാർണി വ്യക്തമാക്കി.

കാർണി കനേഡിയൻ പ്രധാനമന്ത്രിയായശേഷം ഇരുവരും തമ്മിൽ നടത്തുന്ന ആദ്യ ചർച്ചയാണിത്. ചർച്ച അങ്ങേയറ്റം ഫലപ്രദമായിരുന്നുവെന്നും ഏപ്രിൽ 28ലെ കനേഡിയൻ തെരഞ്ഞെടുപ്പിനുശേഷം ഇരുവിഭാഗവും നേരിട്ടു കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് അറിയിച്ചു.

കാനഡയുടെ പരമാധികാരം മാനിച്ചുകൊണ്ടാണ് ട്രംപ് സംസാരിച്ചതെന്ന് കാർണിയും അറിയിച്ചു.
നേപ്പാൾ അക്രമം: അന്വേഷണം തുടങ്ങി
കാഠ്മണ്ഡു: രാജവാഴ്ച പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു നടന്ന റാലിക്കിടെ ഉണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി നേപ്പാൾ. തീവയ്പ്പും കൊള്ളയും നടന്ന റാലി പ്രതിഷേധപ്രകടനം ആയിരുന്നില്ലെന്നു മന്ത്രിസഭാ വക്താവ് പൃഥ്വി സുബ്ബ ഗുരുംഗ് പറഞ്ഞു.

വെള്ളിയാഴ്ച കാഠ്മണ്ഡുവിൽ നടന്ന റാലിക്കിടെ രണ്ടു പേർ കൊല്ലപ്പെടുകയും 77 പോലീസുകാർ അടക്കം 112 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.

വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, പാർട്ടി ഓഫീസ്, ഷോപ്പിംഗ് മാൾ മുതലായവ പ്രതിഷേധക്കാർ നശിപ്പിച്ചു. സംഭവത്തിൽ 105 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഠ്മണ്ഡുവിന്‍റെ കിഴക്കുഭാഗത്ത് ഏർപ്പെടുത്തിയ കർഫ്യു പിൻവലിച്ചു.

നേപ്പാളിൽ 2008ലാണ് രാജഭരണം അവസാനിച്ചത്. അവസാന രാജാവ് ജ്ഞാനേന്ദ്ര കാഠ്മണ്ഡുവിലെ സ്വകാര്യവസതിയിൽ കുടുംബത്തോടൊപ്പം സാധാരണക്കാരനായി കഴിയുകയാണ്.
ഇസ്താംബൂളിൽ വൻ റാലി
ഇസ്താംബൂൾ: തുർക്കി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ പടുകൂറ്റൻ പ്രകടനം നടന്നു. ഇസ്താംബൂളിൽ നടന്ന റാലിയിൽ പതിനായിരങ്ങളാണു പങ്കെടുത്തത്.

ഇമാമൊഗ്ലുവിന്‍റെ സിഎച്ച്പി പാർട്ടിയും മറ്റു പ്രതിപക്ഷ കക്ഷികളുമാണു റാലി സംഘടിപ്പിച്ചത്. ഒന്നരയാഴ്ച മുന്പ് ഇമാമൊഗ്ലുവിനെ അറസ്റ്റ് ചെയ്തതു മുതൽ തുർക്കിയിലുടനീളം സർക്കാർവിരുദ്ധ പ്രകടനങ്ങൾ നടക്കുന്നുണ്ട്.

പ്രസിഡന്‍റ് എർദോഗന്‍റെ രാഷ്‌ട്രീയ ശത്രുവായ ഇമാമൊഗുവിനെതിരായ നടപടി രാഷ്‌ട്രീയപ്രേരിതമെന്ന് ആരോപിക്കപ്പെടുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട എർദോഗൻ സർക്കാർ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെടുന്നു. സിഎച്ച്പി പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർഥിയായി ഇമാമൊഗ്ലുവിനെ തെരഞ്ഞെടുത്തിരുന്നു.
മ്യാൻമറിലും തായ്‌ലൻഡിലും ഭൂകന്പം; മരണം 200 കവിഞ്ഞു
ബാങ്കോക്ക്: മ്യാൻമറിലും അയൽരാജ്യമായ തായ്‌ലൻഡിലുമുണ്ടായ വൻ ഭൂകന്പത്തിൽ ഇരുനൂറിലേറെ മരണം. മ്യാൻമറിൽ 144 പേർ മരിച്ചെന്നും 730 പേർക്കു പരിക്കേറ്റെന്നും സൈന്യം അറിയിച്ചു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേ പൂർണമായും തകർന്നടിഞ്ഞു.

പട്ടാളഭരണമുള്ള മ്യാൻമറിൽ അപകടത്തിന്‍റെ വ്യാപ്തി സംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൈനികഭരണകൂടം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശികസമയം 12.50നാണ്  റിക്‌ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത്. പിന്നാലെ 6.4 രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനം വീടുകൾ വിട്ടോടി. മാണ്ഡലേയിൽനിന്ന് 17.2 കിലോമീറ്റർ അകലെയാണു ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം.

മ്യാൻമറിലാണു ഭൂകന്പം കൂടുതൽ നാശം വിതച്ചത്. തായ്‌ലൻഡിന്‍റെ എല്ലാ ഭാഗത്തും ഭൂകന്പത്തിന്‍റെ പ്രകന്പനമുണ്ടായി. തലസ്ഥാനമായ ബാങ്കോക്കിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്നുവീണ് പത്തു പേർ മരിച്ചു. ഭൂകന്പത്തിൽ തകർന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും ഭയാനകദൃശ്യങ്ങളുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാംഗോണിനെയും മാണ്ഡലേയെയും ബന്ധിപ്പിക്കുന്ന ഹൈവേ പലയിടത്തും തകർന്നു. മാണ്ഡലേയിൽ ആളുകൾ പ്രാർഥന നടത്തവേ മോസ്ക് തകർന്നുവീണു. മ്യാൻമറിൽ നിരവധി പാലങ്ങളും ഡാമുകളും തകർന്നു. തലസ്ഥാനമായ നായ്പിഡോയിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണു.

ഇന്ത്യയിലും ഭൂകന്പത്തിന്‍റെ പ്രകന്പനം അനുഭവപ്പെട്ടു. ഇന്ത്യയിൽ കോൽക്കത്തയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണു ഭൂകന്പത്തിന്‍റെ പ്രകന്പനമുണ്ടായത്. മ്യാൻമറിലെ ഭൂകന്പത്തിനു പിന്നാലെ കോൽക്കത്തയിലും മണിപ്പുരിലെ ഉഖ്റുൾ ജില്ലയിലും മേഘാലയയിലെ ഈസ്റ്റ് ഗാരോ ജില്ലയിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഒരിടത്തും ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായില്ല. തായ്‌ലൻഡിലെ ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ചൈനയിലെ യുനാൻ, സിചുവാൻ പ്രവിശ്യകളിൽ ഭൂകന്പം നാശംവിതച്ചു. നിരവധി വീടുകൾ തകർന്നു. ആളുകൾക്കു പരിക്കേറ്റു. ബംഗ്ലാദേശിലെ ധാക്ക, ഛത്തോഗ്രാം എന്നിവിടങ്ങളിലും പ്രകന്പനമുണ്ടായി. എന്നാൽ, നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

മ്യാൻമറിന്‍റെ തലസ്ഥാനമായ നായ്പിഡോ ഉൾപ്പെടെ ആറു പ്രവിശ്യകളിൽ പട്ടാള ഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തകർന്നുവീണ വൈദ്യുതിലൈനുകൾ രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയാണെന്ന് റെഡ് ക്രോസ് അറിയിച്ചു.

കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം ഊർജിതമായി നടന്നുവരികയാണ്. ജനനിബിഡമായ പ്രദേശത്താണു ഭൂകന്പമുണ്ടായത്. മുന്പും ഈ മേഖലയിൽ പല തവണ ഭൂകന്പമുണ്ടായിട്ടുണ്ട്. തായ്‌ലൻഡിൽ മൂന്നു നിർമാണകേന്ദ്രങ്ങളിൽനിന്നായി 101 പേരെ കാണാതായി. ബാങ്കോക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
നേപ്പാളിൽ കലാപം; രണ്ടുപേർ കൊല്ലപ്പെട്ടു
കാഠ്മണ്ഡു: നേപ്പാളിൽ രാജവാഴ്ചയും ഹിന്ദുരാജ്യപദവിയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനമായ കാഠ്മണ്ഡുവിൽ ഒരു വിഭാഗം നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ കലാപത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. മുപ്പതിലേറെ പേർക്കു പരിക്കേറ്റു. കാഠ്മണ്ഡുവിൽ ഇന്നലെ അഞ്ചു മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷബാധിത പ്രദേശങ്ങളിൽ സൈന്യം ഇറങ്ങി.

പരിക്കേറ്റവരിൽ പകുതിയോളം പേർ പോലീസുകാരാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ശ്രമിച്ചതോടെ കല്ലേറുണ്ടാകുകയായിരുന്നു. മുൻ രാജാവ് ഗ്യാനേന്ദ്രയുടെ ചിത്രങ്ങളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ചിത്രങ്ങളും ചിലരുടെ പക്കലുണ്ടായിരുന്നു. ഒരു വീടും എട്ടു വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു.

സിപിഎൻ-യൂണിഫൈഡ് സോഷ്യലിസ്റ്റ്സ് പാർട്ടിയുടെ ബാനേശ്വറിലെ ഓഫീസും ആക്രമിക്കപ്പെട്ടു. ഭട്ഭടേനി സൂപ്പർ മാർക്കറ്റ് കൊള്ളയടിച്ച പ്രതിഷേധക്കാർ കാന്തിപുർ ടെലിവിഷന്‍റെയും അന്നപൂർണ പോസ്റ്റ് പത്രത്തിന്‍റെയും ഓഫീസുകൾ നശിപ്പിച്ചു.
യുദ്ധം, പ്രളയം, ഭൂകന്പം തീരാദുരിതത്തിൽ മ്യാൻമർ ജനത
നായ്പിഡോ: നാലു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം, ഏഴു മാസം മുന്പത്തെ പ്രളയം, സാന്പത്തികതകർച്ച, ഭക്ഷ്യ പ്രതിസന്ധി എന്നിവ നേരിടുന്ന മ്യാൻമറിൽ ഭൂകന്പം സൃഷ്ടിച്ച നാശം വിലയിരുത്താവുന്നതിലും അപ്പുറമാണ്.

ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രമായ സാഗൈംഗ്, രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേ, തലസ്ഥാനമായ നായ്പിഡോ എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണു റിപ്പോർട്ട്.

നാശനഷ്ടങ്ങളുടെ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂ. മൊബൈൽ ടവറുകൾ തകർന്നതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. പട്ടാളം ഭരിക്കുന്ന രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നതും കൃത്യമായ റിപ്പോർട്ടുകൾ ലഭിക്കാൻ തടസമാകുന്നു.

വളരെക്കുറച്ചുകാലം മാത്രം ജനാധിപത്യം നിലനിന്നിട്ടുള്ള മ്യാൻമർ നിലവിൽ ആഭ്യന്തരയുദ്ധത്തിന്‍റെ പിടിയിലാണ്. 2021ൽ പട്ടാളം ജനാധിപത്യനേതാവ് ഓംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കി അധികാരം പിടിക്കുകയായിരുന്നു.

എന്നാൽ, ജനറൽ മിൻ ഓംഗ് ലെയിംഗിന്‍റെ പട്ടാള ഭരണകൂടത്തിനോട് ജനങ്ങൾക്കു മമതയില്ലായിരുന്നു. അട്ടിമറിയെത്തുടർന്ന് വൻതോതിലുള്ള ജനകീയ പ്രതിഷേധങ്ങളുണ്ടായി. പട്ടാളം ഉരുക്കുമുഷ്ടി പ്രയോഗിച്ചു നേരിട്ടപ്പോൾ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ തടവിലാവുകയും ചെയ്തു.

പട്ടാളത്തിനോടുള്ള ജനങ്ങളുടെ നിസഹകരണം രാജ്യം മുഴുവൻ പടർന്ന കലാപവും പിന്നീട് ആഭ്യന്തരയുദ്ധവുമായി പരിണമിക്കുകയായിരുന്നു. വംശീയ വിഭാഗങ്ങളുടെ വിമതസേനകളും പട്ടാളവും തമ്മിൽ മ്യാൻമറിന്‍റെ നിയന്ത്രണത്തിനായി പോരടിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ആഭ്യന്തരയുദ്ധത്തിൽ രാജ്യത്തിന്‍റെ പ്രധാന ഭാഗങ്ങളിൽ പട്ടാളത്തിനു നിയന്ത്രണം നഷ്ടമായി.

ഇതിനിടെയാണ് സെപ്റ്റംബറിൽ യാഗി എന്ന ചുഴലിക്കൊടുങ്കാറ്റ് മ്യാൻമറിൽ നാശം വിതച്ചത്. ഇരുനൂറിലധികം പേരാണ് കൊടുങ്കാറ്റ് ദുരന്തത്തിൽ മരിച്ചത്. ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമിയും നശിച്ചു.

യുദ്ധവും കൊടുങ്കാറ്റ് ദുരന്തവും മൂലം ഭക്ഷണവും വൈദ്യസഹായവുമില്ലാതെ നരകിക്കുന്ന മ്യാൻമർ ജനതയുടെ ദുരിതം ഭൂകന്പത്തിൽ വർധിക്കുമെന്നു വിലയിരുത്തപ്പെടുന്നു. ഭൂകന്പമുണ്ടായ സാഗൈംഗ് നഗരം വിമത പോരാളികളുടെ ശക്തികേന്ദ്രമാണ്. ഏതാനും മാസം മുമ്പ് ഇവിടെ വിമതരും സൈന്യവും തമ്മില്‍ കനത്ത പോരാട്ടം നടന്നിരുന്നു. ഭൂകന്പം ബാധിച്ച മാണ്ഡലേ നഗരവും പോരാട്ടവേദിയായിരുന്നു.

തകർന്ന റോഡുകളുടെയും നിലംപറ്റിയ ബഹുനിലക്കെട്ടിടങ്ങളുടെയും ചിത്രങ്ങൾ മ്യാൻമറിൽനിന്നു പുറത്തു വരുന്നുണ്ട്. പട്ടാള ഭരണകൂടം ഒട്ടേറെ പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞു. പരിക്കേറ്റവരെ ചികിക്കാൻ വേണ്ടത്ര ആശുപത്രി സംവിധാനങ്ങൾ മ്യാൻമറിലില്ലെന്നാണ് റിപ്പോർട്ടുകൾ. ഭൂകന്പത്തിൽ നായ്പിഡോയിലെ ഒരാശുപത്രിയിൽ വൻ നാശമുണ്ടായതായും റിപ്പോർട്ടുണ്ട്.


തായ്‌ലൻഡും വിറച്ചു

മ്യാൻമറിന്‍റെ മധ്യഭാഗത്തുള്ള സാഗൈംഗ് നഗരത്തിനടുത്ത് ഇന്നലെ ഉച്ചയ്ക്കാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് 10 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രം. 12 മിനിട്ടുകൾക്കുശേഷം 6.4 തീവ്രതയുള്ള തുടർചലനമുണ്ടായി. അയൽരാജ്യങ്ങളായ തായ്‌ലൻഡ്, ചൈന എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു.

മ്യാൻമർ തലസ്ഥാനമായ നായ്പിഡോയിൽ റോഡുകൾ വ്യാപകമായി തകർന്നു. രാജ്യത്തുടനീളം കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കില്‍ നിർമാണത്തിലിരുന്ന 30 നില കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് ഒട്ടേറെ തൊഴിലാളികളെ കാണാതായി.

വിവരങ്ങൾ പുറത്തു വരുന്നില്ല

മ്യാൻമറിലെ റേഡിയോ, ടെലിവിഷന്‍, അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളെല്ലാം പട്ടാളത്തിന്‍റെ നിയന്ത്രണത്തിലാണ്. ഇന്‍റർനെറ്റിനും നിയന്ത്രണങ്ങളുണ്ട്. വിദേശ മാധ്യമപ്രവർത്തകരെ മ്യാൻമറിൽ പ്രവേശിപ്പിക്കുന്നത് വിരളവുമാണ്. ഭൂകമ്പബാധിത പ്രദേശങ്ങളിലെ മൊബൈല്‍ ലൈനുകള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഇതെല്ലാം കാരണം ഭൂകന്പം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമല്ല.
ലബനനിൽ ഇസ്രേലി ആക്രമണം
ബെയ്റൂട്ട്: ലബനനിൽനിന്ന് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം ഉണ്ടായതിനെത്തുടർന്ന് ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രേലി സേന അറിയിച്ചു. അതേസമയം, റോക്കറ്റാക്രമണത്തിനു പിന്നിൽ തങ്ങളല്ലെന്നു ഹിസ്ബുള്ള അവകാശപ്പെട്ടു.

നവംബറിൽ ഇരുവിഭാഗവും തമ്മിൽ വെടിനിർത്തലുണ്ടായ ശേഷം ഇതു രണ്ടാം തവണയാണ് ഇത്തരത്തിലുള്ള സംഘർഷം. കഴിഞ്ഞ ശനിയാഴ്ചയും ലബനനിൽനിന്ന് ഇസ്രയേലിലേക്ക് റോക്കറ്റാക്രമണം ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഇസ്രേലി സേന ഹിസ്ബുള്ള കേന്ദ്രങ്ങൾ ആക്രമിച്ചു. അന്നും റോക്കറ്റാക്രമണം നടത്തിയത് തങ്ങളല്ലെന്നാണു ഹിസ്ബുള്ള അറിയിച്ചത്.

ലബനനിൽ വീണ്ടും ആക്രമണം നടത്താൻ ഇസ്രേലി സേന മനഃപൂർവം കാരണങ്ങളുണ്ടാക്കുകയാണെന്ന ആരോപണവും ഹിസ്ബുള്ള ഉന്നയിച്ചു.

വടക്കൻ ഇസ്രയേലിലെ ഗലീലി പ്രദേശത്താണ് ഇന്നലെ റോക്കറ്റാക്രമണമുണ്ടായത്. പരിക്കോ നാശനഷ്ടമോ ഉള്ളതായി റിപ്പോർട്ടില്ല. ഹിസ്ബുള്ളയാണ് ആക്രമണം നടത്തിയതെന്നും ശക്തമായ തിരിച്ചടി നല്കുമെന്നും ഇസ്രേലി പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ഇരകൾക്കായി പ്രാർഥിക്കുന്നു: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: മ്യാന്‍മറിലെയും തായ്‌ലന്‌ഡിലെയും ദുരന്തത്തെക്കുറിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പയെ അറിയിച്ചു.

പ്രതിസന്ധി മറികടക്കാനും ആളുകളുടെ സൗഖ്യത്തിനുമായി മാര്‍പാപ്പ പ്രാര്‍ഥിക്കുകയാണെന്നും വത്തിക്കാന്‍ അറിയിച്ചു.
യുഎസുമായി ഇനി പഴയ ബന്ധമില്ല: മാർക്ക് കാർണി
ഒട്ടാവ: സാന്പത്തിക, പ്രതിരോധ സഹകരണത്തിൽ അധിഷ്ഠിതമായി അമേരിക്കയുമായി പുലർത്തിവന്ന പഴയബന്ധം അവസാനിച്ചുവെന്നു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ വാണിജ്യയുദ്ധത്തിനു കാനഡ ശക്തമായ മറുപടി നല്കുമെന്നും കാബിനറ്റ് യോഗത്തിനുശേഷം അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്‍റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ കനേഡിയൻ സാന്പത്തികമേഖലെയ പുനർവിഭാവനം ചെയ്യും. കനേഡിയൻ സർക്കാരിനു പൂർണ നിയന്ത്രണുള്ള വിപണി സൃഷ്ടിക്കലാണു ലക്ഷ്യം. അമേരിക്കയിൽ വൻ പ്രത്യാഘാതമുണ്ടാക്കുന്ന ചുങ്കപ്രഖ്യാപനങ്ങൾ കാനഡ നടത്തും.

വാഹനങ്ങൾക്കും പാർട്സുകൾക്കും 25 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയ ട്രംപിന്‍റെ നടപടിയോടെ കാനഡയും അമേരിക്കയും തമ്മിൽ 1965ലുണ്ടാക്കിയ വാഹന ഉത്പന്ന കരാർ അസാധുവായെന്നും കാർണി ചൂണ്ടിക്കാട്ടി.
തുർക്കിയെ ആശങ്ക അറിയിച്ച് അമേരിക്ക
വാഷിംഗ്ടൺ ഡിസി: ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിന്‍റെ അറസ്റ്റിലും ഇതേത്തുടർന്നാരംഭിച്ച പ്രതിഷേധപ്രകടനങ്ങളിലും അമേരിക്കയ്ക്കുള്ള ആശങ്ക തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാനെ അറിയിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തുർക്കിയിൽനിന്നുള്ള വാർത്തകളിൽ അമേരിക്കയ്ക്ക് ആശങ്കയുണ്ട്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുന്നതിലുള്ള ഉത്കണ്ഠ തുർക്കി മന്ത്രിയെ അറിയിച്ചു.

ട്രംപിന്‍റെ ഒന്നാം ഭരണകാലത്ത് തുർക്കിയുമായി ഉണ്ടായിരുന്ന നല്ല ബന്ധം തുടരും. നാറ്റോ സഖ്യകക്ഷിയായ തുർക്കിയുമായി അമേരിക്ക സഹകരണം തുടരുമെന്നും റൂബിയോ കൂട്ടിച്ചേർത്തു.
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്
മോസ്കോ: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം പുടിൻ സ്വീകരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അറിയിച്ചു. അതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ ഇന്‍റർനാഷണൽ അഫയേഴ്സ് കൗൺസിൽ (ആർഐഎസി) സംഘടിപ്പിച്ച "റഷ്യയും ഇന്ത്യയും: പുതിയ ഉഭയകക്ഷി അജൻഡ' എന്ന കോൺഫറൻസിൽ ഓൺലൈനായി പങ്കെടുക്കുകയായിരുന്നു ലാവ്റോവ്.

ഇന്ത്യയുമായി റഷ്യ "തന്ത്രപരമായ പങ്കാളിത്തം' വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ വിദേശ സന്ദർശനം റഷ്യയിലേക്കായിരുന്നു. ഇനി തങ്ങളുടെ ഊഴമാണെന്നും റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞു. എന്നാൽ സന്ദർശനത്തിന്‍റെ തീയതി അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

റഷ്യൻ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റിനെ ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചിരുന്നു.

പുടിനും മോദിയും പതിവായി ബന്ധം പുലർത്തുന്നുണ്ട്. രണ്ടു മാസത്തിലൊരിക്കൽ ഇരുവരും ടെലിഫോൺ സംഭാഷണങ്ങൾ നടത്താറുണ്ട്. അന്താരാഷ്‌ട്ര പരിപാടികളുടെ ഭാഗമായി എത്തുമ്പോൾ നേരിട്ട് കൂടിക്കാഴ്ചയും നടത്തും.
ഇന്ത്യൻ മത്സ്യത്തൊഴിലാളി പാക് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ
കറാച്ചി: ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാക്കിസ്ഥാൻ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗൗരവ് രാം ആനന്ദിനെയാണ്(52) കറാച്ചിയിലെ മലിർ ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ശനിയാഴ്ച രാത്രിയാണു സംഭവം.

മൃതദേഹം ഇദി ട്രസ്റ്റിന്‍റെ മോർച്ചറിയിലേക്കു മാറ്റി. സർക്കാർതല നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം കുടുംബത്തിനു വിട്ടുനല്കും.

സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് 2022ലാണ് പാക് അധികൃതർ ആനന്ദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മലിർ ജയിലിലടച്ചു. 190 ഇന്ത്യൻ മത്സ്യത്തൊഴിലാളികളാണ് പാക്കിസ്ഥാനിലെ വിവിധ ജയിലിലുകളിലുള്ളത്.
11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തു
കൊളംബോ: 11 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നേവി അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ടും പിടിച്ചെടുത്തു.

സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് അറസ്റ്റ്. അറസ്റ്റിലായവരെ കങ്കേശൻതുറൈ ഹാർബറിലെത്തിച്ചു. ഇവരെ മൈലാടി ഫിഷറീസ് ഇൻസ്പെക്ടർക്കു കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
ടൂറിസ്റ്റ് അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു
കയ്റോ: ഈജിപ്തിൽ വിനോദസഞ്ചാരികളുടെ അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു. ഒന്പതു പേർക്കു പരിക്കേറ്റു. ജീവനക്കാരും 45 വിനോദസഞ്ചാരികളുമാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. വിനോദസഞ്ചാരികളെല്ലാം റഷ്യൻ പൗരന്മാരാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു.

ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ ടൂറിസ്റ്റ് നഗരമായ ഹുർഗാദയിലായിരുന്നു സംഭവം. സിന്ദ്ബാദ് ഹോട്ടലിന്‍റെ കീഴിലുള്ള അന്തർവാഹിനി ഇന്നലെ രാവിലെ പത്തിന് ആഴക്കടൽ കാഴ്ചകൾ കാണാനായി വിനോദസഞ്ചാരികളുമായി പുറപ്പെട്ടതായിരുന്നു.

തീരത്തുനിന്ന് ഒരു കിലോമീറ്റർ അകലെവച്ച് മുങ്ങിയെന്നാണ് ഈജിപ്ഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. റഷ്യൻ വിനോദസഞ്ചാരികളിൽ കുട്ടികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടകാരണം വ്യക്തമല്ല. 25 മീറ്റർ വരെ ആഴത്തിൽ പോകാനുള്ള ശേഷിയാണ് അന്തർവാഹിനിക്കുള്ളത്.
മേയറുടെ അറസ്റ്റ്: പ്രതിഷേധം തുടരുമെന്ന് തുർക്കി പ്രതിപക്ഷം, 1900 പേർ അറസ്റ്റിൽ
ഇസ്താംബൂൾ: അറസ്റ്റിലായ ഇസ്താംബൂൾ മേയർ ഇക്രം ഇമാമൊഗ്ലുവിനെ മോചിപ്പിക്കുകയോ ഇടക്കാല പ്രസിഡന്‍റ് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയോ ചെയ്തില്ലെങ്കിൽ തുർക്കിയിലുടനീളം പ്രതിഷേധപ്രകടനങ്ങൾ നടത്തുമെന്ന് ഇമാമൊഗ്ലുവിന്‍റെ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി (സിഎച്ച്പി) മേധാവി ഒസ്ഗുർ ഒസെൽ പറഞ്ഞു.

നാളെ ഇസ്താംബൂളിൽ വൻ റാലി നടത്തും. 2028 പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ സിഎച്ച്പി സ്ഥാനാർഥിയായി ഇമാമൊഗ്ലുവിനെ റാലിക്കിടെ പ്രഖ്യാപിക്കുമെന്നും ഒസെൽ അറിയിച്ചു.

തുർക്കിയിലെ ഓരോ നഗരത്തിലും വൻ റാലികൾ നടത്തും. ജനാധിപത്യത്തിലും ഇമാമൊഗ്ലുവിലുമുള്ള വിശ്വാസം റാലികൾക്കു ശക്തി പകരുമെന്ന് ഒസെൽ കൂട്ടിച്ചേർത്തു.

തുർക്കി പ്രസിഡന്‍റ് എർദോഗന്‍റെ രാഷ്‌ട്രീയ എതിരാളിയായ ഇമാമൊഗ്ലുവിനെ ഒരാഴ്ച മുന്പാണ് അറസ്റ്റ് ചെയ്തത്. അഴിമതി, ഭീകരപ്രവർത്തനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ അദ്ദേഹത്തെ ഇസ്താംബൂൾ പ്രാന്തത്തിലെ ജയിലിൽ അടച്ചിരിക്കുകയാണ്.

ഇമാമൊഗ്ലുവിന്‍റെ അറസ്റ്റിനെതിരേ ഒരാഴ്ചയായി ഇസ്താംബൂളിൽ വൻ പ്രകടനങ്ങൾ നടക്കുന്നുണ്ട്. പ്രകടനക്കാർക്കു നേർക്ക് പോലീസ് പലവട്ടം ബലം പ്രയോഗിച്ചു. പ്രകടനങ്ങളുമായി ബന്ധപ്പെട്ട് 1900 പേർ അറസ്റ്റിലായി. പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്ത അഞ്ച് മാധ്യമപ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. പ്രതിഷേധക്കാർ തെരുവുഭീകരരാണെന്ന് പ്രസിഡന്‍റ് എർദോഗൻ ആരോപിച്ചു.
പുടിൻ വൈകാതെ മരിക്കും, യുദ്ധവും അവസാനിക്കും: സെലൻസ്കി
കീവ്: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ വൈകാതെ മരിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി. യൂറോപ്യൻ മാധ്യമപ്രവർത്തകർക്കു നൽകിയ അഭിമുഖത്തിലാണു സെലൻസ്കി ഇക്കാര്യം പറഞ്ഞതെന്നു യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുടിനു സ്വന്തം ജീവനിൽ ഭയമുണ്ടെന്നും സെലൻസ്കി പറയുന്നു. അദ്ദേഹം വൈകാതെ മരിക്കും. അതു വസ്തുതയാണ്. അതോടെ യുക്രെയ്ൻ യുദ്ധവും അവസാനിക്കും.

ആഗോളതലത്തിൽ ഒറ്റപ്പെടൽ നേരിടുന്ന റഷ്യയെ സഹായിക്കാൻ അമേരിക്ക മുന്നോട്ടു വരരുതെന്ന് സെലൻസ്കി ആവശ്യപ്പെട്ടു.പുടിന്‍റെ മോഹങ്ങൾ യുക്രെയ്നിൽ അവസാനിക്കില്ല. റഷ്യയും പാശ്ചാത്യ ശക്തികളും തമ്മിലുള്ള യുദ്ധത്തിലേക്കായിരിക്കും അതു നയിക്കുക.

പുടിനുമേൽ സമ്മർദം ചെലുത്താൻ യൂറോപ്പും അമേരിക്കയും ഒരുമിച്ചു നിൽക്കണമെന്ന് സെലൻസ്കി അഭ്യർഥിച്ചു. യുദ്ധത്തിൽ അമേരിക്ക നൽകുന്ന സഹായങ്ങൾക്കു സെലൻസ്കി നന്ദി അറിയിച്ചു. അതേസമയം, റഷ്യൻ പ്രചാരണത്തിൽ അമേരിക്ക വീഴുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദക്ഷിണകൊറിയയിൽ കാട്ടുതീ ശമിക്കുന്നില്ല
സീയൂൾ: ദക്ഷിണ കൊറിയയുടെ തെക്കുകിഴക്കൻ ഭാഗത്തു പടരുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ പരാജയം. ഒറ്റദിവസംകൊണ്ട് ഇരട്ടി പ്രദേശത്ത് തീ പടർന്നു. ഇതുവരെ 27 പേർ മരിച്ചതായാണു റിപ്പോർട്ട്.

ഉയിസിയോംഗ് കൗണ്ടിയിൽ ഒരാഴ്ച മുന്പ് ആരംഭിച്ച തീ സമീപ്രദേശങ്ങളിലേക്ക് അതിവേഗം പടരുകയായിരുന്നു. 81,500 ഏക്കർ ചാന്പലായി. ദക്ഷിണകൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണിതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.

അഗ്നിശമന സേനാംഗങ്ങളും സൈനികരും അടക്കം ആയിരക്കണക്കിനു പേരാണു തീയണയ്ക്കാൻ ശ്രമിക്കുന്നത്. 120 ഹെലികോപ്റ്ററുകളും ദൗത്യത്തിന് ഉപയോഗിക്കുന്നു. വരണ്ട കാലാവസ്ഥയും കാറ്റും മൂലം തീപടരുകയാണെന്ന് അഗ്നിശമനസേന പറഞ്ഞു.
ഊർജസംവിധാനങ്ങൾ ആക്രമിക്കുന്നത് നിർത്തി
കീവ്: അമേരിക്കയുമായി ചർച്ചയിൽ സമ്മതിച്ചതു പ്രകാരം റഷ്യയും യുക്രെയ്നും പരസ്പരം ഊർജസംവിധാനങ്ങളെ ആക്രമിക്കുന്നതു നിർത്തിയതായി റിപ്പോർട്ട്.

ചൊവ്വാഴ്ച അമേരിക്ക തീരുമാനം പ്രഖ്യാപിച്ചശേഷം ഇരു രാജ്യങ്ങളും ഇത്തരം ആക്രമണങ്ങൾ നടത്തിയിട്ടില്ല.

യുക്രെയ്ന്‍റെ വൈദ്യുതിവിതരണ സംവിധാനങ്ങൾക്കു നേർക്ക് റഷ്യ പതിവായി ആക്രമണങ്ങൾ നടത്തിയിരുന്നു. റഷ്യയുടെ എണ്ണസംഭരണ കേന്ദ്രങ്ങളെ യുക്രെയ്നും ആക്രമിച്ചിരുന്നു.
ഫാ. ഫാബിയോ അറ്റാർഡ് സലേഷ്യൻ സഭയുടെ റെക്‌ടർ മേജ൪
റോം: വിശുദ്ധ ഡോൺബോസ്കോ സ്ഥാപിച്ച സലേഷ്യൻ സന്യാസ സഭയുടെ 11-ാമത് റെക്‌ടർ മേജറായി മാൾട്ടയിൽനിന്നുള്ള ഫാ. ഫാബിയോ അറ്റാർഡ് (66) തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ടൂറിനടുത്ത് വോൾഡോക്കോയിൽ നടന്ന ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. ജനറൽ ചാപ്റ്ററിനു പുറമേനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ റെക്‌ടർ മേജറാണ് ഫാ. ഫാബിയോ.

റെക്‌ടർ മേജറായിരുന്ന സ്പെയിനിൽനിന്നുള്ള കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെ വത്തിക്കാനിൽ സമർപ്പിതസമൂഹങ്ങൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്‍റെ പ്രോ-പ്രീഫെക്‌ടായി കഴിഞ്ഞ ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനാലാണു പുതിയ നിയമനം.

ഫാ. ഫാബിയോ സലേഷ്യൻ സന്യാസസഭയുടെ ജനറൽ കൗൺസിലിൽ യുവജന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള കൗൺസിലറായി 12 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 136 രാജ്യങ്ങളിൽ യുവജന ശുശ്രൂഷ ചെയ്യുന്ന സലേഷ്യൻ സമൂഹത്തിന് 92 പ്രവിശ്യകളിലായി 13,750 സമർപ്പിത അംഗങ്ങളുണ്ട്.
ഹമാസ് പുറത്തുപോകൂ ; വടക്കൻ ഗാസയിൽ പലസ്തീൻ ജനതയുടെ പ്രതിഷേധം
കയ്റോ: ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹമാസിനെതിരേ തെരുവിലിറങ്ങി പലസ്തീൻ ജനത. ചൊവ്വാഴ്ച വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ പട്ടണത്തിൽ നടന്ന മാർച്ചിൽ ആയിരക്കണക്കിനു പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ആയുധധാരികളായ ഹമാസ് പ്രവർത്തകർ ബലപ്രയോഗത്തിലൂടെ പ്രതിഷേധക്കാരെ പിരിച്ചുവിടുകയായിരുന്നു.

യുദ്ധം ആരംഭിച്ചശേഷം ഗാസ ജനത ഹമാസിനെതിരേ പരസ്യപ്രതിഷേധത്തിനു മുതിരുന്നത് ആദ്യമാണ്. യുദ്ധത്തിൽ തകർന്ന കെട്ടിടങ്ങൾക്കു നടുവിലൂടെയുള്ള പാതയിലൂടെ പലസ്തീനികൾ ഹമാസ്‌ വിരുദ്ധ മുദ്രാവാക്യങ്ങളുമായി മാർച്ച് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

""ഹമാസിന്‍റെ ഭരണം മടുത്തു, ഹമാസ് പുറത്തുപോകൂ, യുദ്ധം മതിയായി, ഭക്ഷണം വേണം, ഞങ്ങൾക്ക് സമാധാനം വേണം..'' തുടങ്ങിയ മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ ഉയർത്തി. സംഭവത്തിൽ ഹമാസ് ഔദ്യോഗിക പ്രതികരണത്തിനു തയാറായിട്ടില്ല. വിശ്വാസവഞ്ചകരാണു പ്രതിഷേധം നടത്തിയതെന്ന് ഹമാസ് അനുകൂലികൾ പറഞ്ഞു.

ഇസ്‌ലാമിക് ജിഹാദ് ഭീകരവാദികൾ റോക്കറ്റാക്രമണം നടത്തിയതിനു പിന്നാലെ ഇസ്രേലി സേന ബെയ്ത് ലാഹിയയിലെ ജനങ്ങളെ ഒഴിപ്പിച്ചുമാറ്റാൻ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ബെയ്ത് ലാഹിയയിൽ ഹമാസ്‌ വിരുദ്ധ പ്രകടനങ്ങളുണ്ടായത്. 2007 മുതൽ ഗാസ ഭരിക്കുന്ന ഹമാസിനോട് പലസ്തീനികൾക്കുള്ള എതിർപ്പ് യുദ്ധമാരംഭിച്ചശേഷം ശക്തിപ്പെട്ടുവെന്നാണു റിപ്പോർട്ട്.

പലസ്തീനികളുടെ ദുരിതജീവിതം ചൂണ്ടിക്കാട്ടി ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്നടക്കം ലഭിക്കുന്ന പണം ഹമാസ് ഭീകരർ ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ ഗാസയിലുടനീളം തുരങ്കം നിർമിക്കാനും ആഡംബര ജീവിതത്തിനുമായാണ് ഉപയോഗിക്കുന്നതെന്ന് ഇതിനോടകം വ്യക്തമായിരുന്നു.

യുദ്ധത്തിനിടെ ഹമാസ് ഭീകരർ സാധാരണക്കാരെ മനുഷ്യകവചങ്ങളാക്കുന്ന സംഭവങ്ങളും പുറത്തുവന്നിരുന്നു. ഇതിനു പുറമെ മാസങ്ങളായി തുടരുന്ന യുദ്ധം ഗാസയെ നിത്യനരകമായി മാറ്റുകയും ജീവിതം ദുരിതപൂർണമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഗത്യ‌ന്തരമില്ലാതെ ജനം ഹമാസ് ഭീകരർക്കെതിരേ രംഗത്തു വന്നിരിക്കുന്നത്.
നാവിക വെടിനിർത്തലിനു സമ്മതിച്ച് റഷ്യയും യുക്രെയ്നും
റിയാദ്: കരിങ്കടലിൽ യുദ്ധം നിർത്തിവയ്ക്കാൻ റഷ്യയും യുക്രെയ്നും സമ്മതിച്ചു. സൗദിയിൽ അമേരിക്ക ഇവരുമായി വെവ്വേറെ നടത്തിയ ചർച്ചയിലാണു ധാരണയുണ്ടായത്. ഊർജസംവിധാനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നിർത്തിവയ്ക്കാൻ മുന്പുണ്ടാക്കിയ ധാരണ നടപ്പാക്കാൻ തയാറാണെന്നും റഷ്യയും യുക്രെയ്നും അറിയിച്ചു.

റഷ്യയിൽനിന്നും യുക്രെയ്നിൽനിന്നുമുള്ള ഭക്ഷ്യോത്പന്ന കയറ്റുമതി സുഗമമാക്കാൻ വേണ്ടിയാണു കരിങ്കടലിൽ നാവിക വെടിനിർത്തലുണ്ടാക്കുന്നത്. ഇരു രാജ്യങ്ങളും വൻ തോതിൽ ധാന്യകയറ്റുമതി നടത്തുന്നവരാണ്. ചരക്കുകപ്പലുകളെ ആക്രമിക്കാതിരിക്കാൻ 2022 മധ്യത്തിൽ തുർക്കിയുടെ മധ്യസ്ഥതയിൽ കരാറുണ്ടായിരുന്നതാണെങ്കിലും റഷ്യ പിന്നീട് ഇതിൽനിന്നു പിന്മാറുകയായിരുന്നു.

അമേരിക്കയാണു നാവിക വെടിനിർത്തൽ സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. എന്നു നിലവിൽ വരുമെന്നു വ്യക്തമാക്കിയില്ല. തങ്ങളുടെ ഭക്ഷ്യ, രാസവളം വ്യവസായമേഖലയ്ക്കെതിരേ പാശ്ചാത്യ ശക്തികൾ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിച്ചാതെ വെടിനിർത്തൽ നടപ്പാക്കാൻ തയാറാകൂ എന്ന് റഷ്യ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണനയിലുള്ളതായി യുഎസ് പ്രസിഡന്‍റ് ട്രംപ് അറിയിച്ചു.

നാവിക വെടിനിർത്തൽ നടപ്പാകുമോ എന്നതിൽ യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി സംശയം പ്രകടിപ്പിച്ചെങ്കിലും ഇതു ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്ന് അഭിപ്രായപ്പെട്ടു.
യുഎസ് വൈസ് പ്രസിഡന്‍റ് പങ്കെടുത്ത ഗ്രൂപ്പ് ചാറ്റ് ചോർന്നു
വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതി വിമതർക്കെതിരായ ആക്രമണപദ്ധതി ചർച്ച ചെയ്യാൻ അമേരിക്കയിലെ ഉന്നതവൃത്തങ്ങൾ നടത്തിയ ഗ്രൂപ്പ് ചാറ്റ് പരസ്യമായി. സിഗ്നൽ ആപ്പിൽ നടന്ന ഗ്രൂപ്പ് ചർച്ചയിൽ അവിചാരിതമായി ഒരു മാധ്യമപ്രവർത്തകനെയും ഉൾപ്പെടുത്തിയതാണു കാരണം.

അതേസമയം, രഹസ്യവിവരങ്ങളൊന്നും ചോരാത്തതിനാൽ സംഭവത്തിൽ വലിയ സുരക്ഷാവീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണു പ്രസിഡന്‍റ് ട്രംപ് അഭിപ്രായപ്പെട്ടത്.

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സും അടക്കം പങ്കെടുത്ത ചർച്ചയിലാണ് ഇതു സംഭവിച്ചത്. അറ്റ്‌ലാന്‍റിക് എന്ന മാഗസിന്‍റെ ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബെർഗിനെ ഇതിലേക്ക് ആഡ് ചെയ്യുകയായിരുന്നു. ഗോൾഡ്ബെർഗ് ലേഖനത്തിലൂടെ ഇക്കാര്യം പരസ്യമാക്കി. യെമനിലെ ആക്രമണലക്ഷ്യങ്ങൾ, ആക്രമണസമയം തുടങ്ങി ഒട്ടേറെ രഹസ്യവിവരങ്ങൾ ചർച്ചയിൽ പങ്കുവയ്ക്കപ്പെട്ടതായി ഗോൾഡ്ബെർഗ് അറിയിച്ചു.

ഗ്രൂപ്പ് നിർമിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അതേസമയം, ഗോൾഡ്ബെർഗിന്‍റെ നന്പർ തന്‍റെ ഫോണിൽ ഇല്ലെന്നും അദ്ദേഹം എങ്ങനെ ചാറ്റ് ഗ്രൂപ്പിൽ ചേർക്കപ്പെട്ടു എന്നതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും വാൾട്സ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പരിഷ്കരണം: ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെരഞ്ഞെടുപ്പു നടപടികൾ പരിഷ്കരിക്കാൻ നിർദേശിച്ച് പ്രസിഡന്‍റ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഇന്ത്യയെയും ബ്രസീലിനെയും ഉദാഹരണമായി പരാമർശിച്ചു.

ബയോമെട്രിക് വിവരങ്ങളുപയോഗിച്ച് വോട്ടറെ തിരിച്ചറിയാനുള്ള നടപടികൾ ഈ രാജ്യങ്ങളിൽ നടക്കുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക പരാജയമാണെന്നും ട്രംപിന്‍റെ ഉത്തരവിൽ പറയുന്നു.

ഇന്ത്യയിൽ വോട്ടർ ഐടി കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ അറിയിച്ചിരുന്നു.