ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ബിജെപിയുടെ തിരക്കിട്ട ചര്‍ച്ച. മന്ത്രി പദവികള്‍ സംബന്ധിച്ച തീരുമാനമെടുക്കാനായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വസതിയിൽ നിര്‍ണായക യോഗം ചേര്‍ന്നു.

രാവിലെ 10: 30നാണ് യോഗം തുടങ്ങിയത്. രാജ്‌നാഥ് സിംഗ് അമിത് ഷാ, ബിജെപിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് അടക്കമുള്ളവര്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

ടിഡിപിയുടെയും ജെഡിയുവിന്‍റെയും ആവശ്യങ്ങളില്‍ എങ്ങനെ നിലപാടെടുക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്. മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകള്‍ ബിജെപിയില്‍ തന്നെ നിലനിലര്‍ത്തി സഖ്യകക്ഷികളെ പരമാവധി അനുനയിപ്പിച്ച് കൊണ്ടുപോകാനാണ് നീക്കം.

വെള്ളിയാഴ്ച എല്ലാ എന്‍ഡിഎ എംപിമാരുടെയും യോഗം ഡല്‍ഹിയില്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഇതിന് ശേഷം മോദി രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് ബിജെപി അറിയിക്കുന്നത്.