കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. 6,685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. 53,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില.

തുടര്‍ച്ചയായ രണ്ടാംദിവസമാണ് സ്വര്‍ണവില ഉയര്‍ന്നത്. പവന് 53,230 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവ്യാപാരം നടന്നത്. ഇന്ന് വെള്ളിയുടെ വിലയും കുത്തനെ ഉയര്‍ന്നു. മൂന്ന് രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 100 രൂപയായി.

ഈ മാസം 20ന് സ്വര്‍ണവില സംസ്ഥാനചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. പവന് 55,120 രൂപയായിരുന്ന് അന്ന്. ഓഹരി വിപണിയിലെ മുന്നേറ്റവും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. മാര്‍ച്ച് 29ന് ആണ് സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്.