നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവം; ഡല്‍ഹിയിലെ ആശുപത്രികളില്‍ ഫയര്‍ ഓഡിറ്റ് നടത്തും
Monday, May 27, 2024 6:31 PM IST
ന്യൂഡല്‍ഹി: ഡല്‍ഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് നവജാതശിശുക്കള്‍ വെന്തുമരിച്ച സംഭവത്തിൽ സർക്കാർ നടപടികൾ കടുപ്പിക്കുന്നു. സംഭവത്തെ തുടർന്ന് ഡല്‍ഹിയിലെ ആശുപത്രികളില്‍ ഫയര്‍ ഓഡിറ്റ് നടത്താൻ നിർദേശം നൽകി.
ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ് വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. നവജാത ശിശുക്കളെ രക്ഷിച്ച രണ്ട് നഴ്സുമാർക്കും പ്രദേശവാസികൾക്കും ധീരതയ്ക്കുള്ള അവര്‍ഡിന് ശിപാര്‍ശ ചെയ്യാൻ യോഗം തീരുമാനിച്ചു.
ആശുപത്രിയില്‍ എമര്‍ജന്‍സി എക്സിറ്റുകള്‍ ഉണ്ടായിരുന്നില്ലെന്നും തീയണക്കാന്‍ ഉള്ള സംവിധാനം പ്രവര്‍ത്തനസജ്ജം അല്ലായിരുന്നുവെന്നും പോലീസ് കണ്ടെത്തി. അറസ്റ്റിലായ ആശുപത്രി ഉടമ ഡോ.നവിന് കിച്ചി, ഡോ.ആകാശ് എന്നിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.