ന്യൂഡൽഹി: ഡൽഹി ലഫ്. ഗവർണർ വി.കെ. സക്സേനയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ പരിസ്ഥിതി പ്രവർത്തക മേധാപട്കർ കുറ്റക്കാരി. ഡൽഹി സാകേത് കോടതിയാണ് മേധാപട്കർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

രണ്ടുവർഷം വരെ തടവോ പിഴയോ ലഭിച്ചേക്കാവുന്ന കുറ്റമാണിതെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. പ്രസ്താവനകൾ അപകീർത്തികരവും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

സക്സേനയുടെ ആരോപണത്തെ ഖണ്ഡിക്കാനുള്ള തെളിവുകളൊന്നും മേധാപട്കർ ഹാജരാക്കിയില്ല. മേധാപട്കർ മനപ്പൂർവമായി സക്സേനയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് കോടതി പറഞ്ഞു.

2001ലാണ് മേധ പട്കറിനെതിരേ സക്സേന പരാതി നൽകിയത്. ചാനലിലൂടെയും വാർത്താക്കുറിപ്പിലൂടെയും അപകീർത്തിപെടുത്തിയെന്നാണ് സക്സേനയുടെ പരാതി.

നർമദാ ബച്ചാവോ ആന്ദോളനും തനിക്കുമെതിരെ പരസ്യങ്ങൾ നൽകുന്നതിൽ സക്സേനയ്ക്കെതിരെ മേധാപട്കർ നിയമനടപടി സ്വീകരിച്ചിരുന്നു. പിന്നാലെ മേധാപട്കർ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സക്സേനയും പരാതി നൽകിയത്.

സംഭവം നടക്കുമ്പോൾ അഹമ്മദാബാദ് ആസ്ഥാനമായ ഒരു എൻജിഒയുടെ തലവനായിരുന്നു അദ്ദേഹം.