"ഇ.പി. ജയരാജൻ പോകില്ല, "ഐ വിൽ ഗോ വിത്ത് ബിജെപി'യെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റ്'
Saturday, April 27, 2024 11:41 AM IST
കണ്ണൂർ: ഇ.പി. ജയരാജന് ബിജെപിയില്‍ പോകുമെന്ന് പറയുന്നത് പച്ചനുണയാണെന്ന് എം.വി. ജയരാജന്. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ ജനങ്ങള്‍ക്ക് കാര്യം ബോധ്യപ്പെട്ടുവെന്നും എം.വി. ജയരാജന് വ്യക്തമാക്കി. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് അന്തര്ധാരയുള്ളതെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി.
ഇ.പി വിഷയത്തില്‍ പാര്‍ട്ടി നിലപാട് പിബി അംഗം കൂടിയായ മുഖ്യമന്ത്രി പറഞ്ഞത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാക്കളുടെ ബിജെപി പ്രവേശനവും ഇ.പിയുമായി ബന്ധപ്പെട്ട പ്രശ്നവും തമ്മില്‍ ഒരു താരതമ്യവും അര്‍ഹിക്കുന്നില്ല. ഐ വിൽ ഗോ വിത്ത് ബിജെപി എന്ന് കെപിസിസി പ്രസിഡന്റ് തന്നെയാണ് പറഞ്ഞത്. തെരഞ്ഞെടുപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് 39 പേരാണ് പോയത്.
കേരളത്തില്‍ തെരഞ്ഞെടുപ്പിന്റെ ദിവസങ്ങള്‍ അടുത്ത് വന്നപ്പോള്‍ രണ്ട് പേര് കൂടെ പോയി. ഇതൊക്കെ മറച്ച് പിടിക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് ആകെ ബിജെപി മുന്നണിയില്‍ ചേരാൻ പുതിയൊരു പാര്‍ട്ടിയുണ്ടാക്കുന്നുവെന്ന വിവരവും പുറത്ത് വന്നെന്ന് ജയരാജൻ പറഞ്ഞു.
എ.കെ. ആന്റണിയുടെ മകൻ ബിജെപിയിലേക്ക് പോയി എന്ന് മാത്രമല്ല, മകൻ മത്സരിച്ച മണ്ഡലത്തിൽ എ.കെ. ആന്റണി പ്രചാരണം പോലും നടത്താൻ തയാറായില്ല. ഇതൊക്കെ തെളിയിക്കുന്നതത് കേവലം ഒറ്റപ്പെട്ട സംഭവമല്ല എന്നാണ്. ഇതിനെ മറ്റൊരു പച്ചനുണകൊണ്ട് മറച്ചു പിടിക്കാനുള്ള പാഴ്ശ്രമമാണ് തെരഞ്ഞെടുപ്പിന്റെ തലേന്ന് കെപിപിസിസി പ്രസിഡന്റ് നടത്തിയ വാർത്താ സമ്മേളനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.