ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 278 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌കോറാണിത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്.

ദക്ഷിണാഫ്രിക്കൻ താരം മഫകയും ഹാർദിക്ക് പാണ്ഡ്യയുമാണ് ഇന്ന് മുംബൈക്കായി ബൗളിംഗ് ആരംഭിച്ചത്. മഫ നാല് ഓവറിൽ 66 റൺസും പാണ്ഡ്യ നാല് ഓവറിൽ 44 റൺസും വഴങ്ങി. മുംബൈക്കായി ബുമ്ര ഒരു ഓവറിൽ ഇറങ്ങി ആകെ അഞ്ച് റൺസ് മാത്രമെ വിട്ടുനൽകിയുള്ളു. 13 ആം ഓവറിൽ ബുമ്രയുടെ രണ്ടാം ഓവർ എത്തിയപ്പോളേക്കും കളി മുബൈയുടെ കൈവിട്ടുപോയിരുന്നു.

പത്ത് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് ഹൈദരാബാദ് നേടിയത്. അഭിഷേക് ശർമ 23 പന്തിൽ 63 റൺസ് നേടി 11 ആം ഓവറിൽ പുറത്തായപ്പോൾ സൺറൈസേഴ്സ് 161/3 എന്ന നിലയിലായിരുന്നു. പകരമെത്തിയ എയ്ഡൻ മാർക്രമും ഹെയിന്‍റിച്ച് ക്ലാസനും ചേർന്ന് 15 ആം ഓവറിൽ ടീമിനെ 200 ൽ എത്തിച്ചു.

നാലാം വിക്കറ്റിൽ മാർക്രം-ക്ലാസ്സൻ കൂട്ടുകെട്ട് 55 പന്തിൽ 166 റൺസ് നേടിയപ്പോൾ ഹൈദരാബാദ് കുതിച്ചുയർന്നു. ക്ലാസൻ 34 പന്തിൽ 80 റൺസ് നേടിയപ്പോൾ 28 പന്തിൽ 42 റൺസ് നേടി മാർക്രവും പുറത്തകാതെ നിന്നു.