മലപ്പുറം: ചാലിയാറിൽ 17കാരി മുങ്ങിമരിച്ച സംഭവത്തിൽ കരാട്ടേ അധ്യാപകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി.സിദ്ദീഖ് അലിയെയാണ് (43) പോക്സോ നിയമപ്രകാരം വാഴക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ ഇയാളെ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

പെൺകുട്ടിയെ കരാട്ടേ പരിശീലകൻ നിരന്തരമായി പീഡിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ഇയാൾക്കെതിരേ കേസ് കൊടുക്കാനിരിക്കേയാണ് കുട്ടി മരിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് പ്ലസ് വൺ വിദ്യാർഥിനിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം വീട്ടിൽ നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്.

പഠിക്കാൻ മിടുക്കിയായ വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും നാട്ടുകാരുൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.