ചാലക്കുടി: സത്യം ലോകമറിയണം, അതു മാത്രമാണ് എനിക്കുവേണ്ടത്... ബ്യൂട്ടിപാർലർ വ്യാജലഹരിക്കേസിൽ പുതിയ വഴിത്തിരിവുണ്ടായതറിഞ്ഞ് ഉടമ ഷീല സണ്ണി ദീപികയോടു പ്രതികരിക്കുകയായിരുന്നു.

ഈ ലോകത്തിന് ഇനിയും സത്യം ബോധ്യപ്പെടാനുണ്ട്. കോടതി കുറ്റവിമുക്തയാക്കിയെങ്കിലും സത്യം ലോകത്തിനു മുന്നിൽ വെളിപ്പെടണം. എനിക്കും അതറിയണം.

ജയിലിൽ കിടന്നപ്പോൾ ആത്മഹത്യയെക്കുറിച്ചു വരെ ഞാൻ ചിന്തിച്ചിരുന്നു. എന്നെ ആശ്വസിപ്പിച്ചവരും എനിക്കുവേണ്ടി പ്രാർഥിച്ചവരും എന്‍റെ പ്രാർഥനകളുമാണ് എന്നെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. എന്നെ എന്തിനാണ് ഈ കേസിൽ കുടുക്കിയത് എന്നാണെനിക്ക് അറിയേണ്ടത്.

ഇപ്പോൾ കേസിൽ പ്രതിചേർക്കപ്പെട്ടയാളുമായി എനിക്ക് യാതൊരു പരിചയവുമില്ല. എന്നിട്ടും അയാൾ എന്തിന് എന്നെ കുടുക്കാൻ കൂട്ടുനിന്നു എന്നെനിക്കറിയണം. എന്‍റെ നഷ്ടങ്ങൾക്ക് അതൊന്നും ഒരു പരിഹാരമാകില്ലെങ്കിലും സത്യങ്ങൾ എനിക്കും ഈ ലോകത്തിനുമറിയണം. അതിനുവേണ്ടി കാത്തിരിക്കുകയാണ് ഞാൻ - ഷീല സണ്ണി പറഞ്ഞു.