കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ മുന്നേറ്റം. പവന് 80 രൂപ വർധിച്ച് 46,040 രൂപയിലും ഗ്രാമിന് 10 രൂപ വർധിച്ച് 5,755 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.

കഴിഞ്ഞ രണ്ടുദിവസമായി താഴേക്കുപോയ സ്വർണവില ബുധനാഴ്ച ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയിലെത്തിയിരുന്നു. തിങ്കളാഴ്ച 320 രൂപ വര്‍ധിച്ച് 47,080 രൂപയിലേക്ക് കുതിച്ച സ്വര്‍ണം ചരിത്രത്തിലെ പുതിയ ഉയരം കുറിച്ചിരുന്നു. ഇവിടെ നിന്ന് ചൊവ്വാഴ്ച 800 രൂപയും ബുധനാഴ്ച 320 രൂപയും കുറഞ്ഞു. രണ്ടു ദിവസം കൊണ്ട് പവന് 1,120 രൂപയാണ് കുറഞ്ഞത്.

ആഗോള വിപണിയില്‍ കാണുന്ന ചാഞ്ചാട്ടമാണ് കേരളത്തിലും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില ഔൺസിന് 2,026 ഡോളർ എന്ന നിരക്കിലാണ്.

അതേസമയം വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 80 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.