സംഭവസ്ഥലത്തുവച്ചുതന്നെ കസ്റ്റഡിയിലെടുത്ത അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എഴുപത്തൊന്നുകാരനായ അക്രമി എഴുത്തുകാരനും രാഷ്ട്രീയപ്രവർത്തകനുമാണെന്ന സൂചന സ്ലൊവാക്യൻ മാധ്യമങ്ങൾ നല്കി. ലെവിസ് പട്ടണവാസിയായ അക്രമിക്കെതിരേ വധശ്രമത്തിനു കേസെടുത്തു.
സർക്കാർ മാധ്യമങ്ങളോടുള്ള സർക്കാർ നയത്തെ വിമർശിച്ച് അക്രമി പുറത്തുവിട്ടതെന്നു കരുതുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
സ്ലോവാക്യൻ സർക്കാർ ബ്രോഡ്കാസ്റ്ററായ ആർടിവിഎസ് പിരിച്ചുവിടാനുള്ള സർക്കാർ നിർദേശം പാർലമെന്റ് ചർച്ച ചെയ്യാൻ തുടങ്ങിയ ദിവസമാണ് പ്രധാനമന്ത്രിക്കു വെടിയേറ്റത്. സർക്കാർ നീക്കത്തിനെതിരേ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു.
പ്രതിപക്ഷപാർട്ടികളുടെ വ്യാജപ്രചാരണം മൂലമാണ് ഫിസോയ്ക്കു വെടിയേറ്റതെന്നു ഡെപ്യൂട്ടി പ്രധാനമന്ത്രി തരാബ ആരോപിച്ചു.
മൂന്നാം തവണ പ്രധാനമന്ത്രിയായ ഫിസോ യുക്രെയ്ന് ആയുധം നല്കുന്നതിനെയും റഷ്യക്ക് ഉപരോധം ചുമത്തുന്നതിനെയും എതിർത്തിരുന്നയാളാണ്.