ഷാങ്ഹായ്: ഫോർമുല വണ്‍ കാറോട്ടത്തിൽ 2025 സീസണിലെ രണ്ടാം മത്സരമായ ചൈനീസ് ഗ്രാൻപ്രീയിലും പോഡിയം ഫിനിഷ് ഇല്ലാതെ ബ്രിട്ടീഷ് സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ്‍. പോൾപൊസിഷനു മുന്പായുള്ള സ്പ്രിന്‍റ് മത്സരത്തിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഹാമിൽട്ടണിന് റേസിൽ പിഴച്ചു. സാങ്കേതിക പ്രശ്നത്തെത്തുടർന്ന് ഹാമിൽട്ടണിനെ അയോഗ്യനാക്കി.

മക്‌ലാരന്‍റെ ഓസ്ട്രേലിയൻ ഡ്രൈവർ ഓസ്കർ പിയാസ്ട്രിയാണ് ചൈനീസ് ഗ്രാൻപ്രീയിൽ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്തത്. സീസണിലെ ആദ്യ പോരാട്ടമായ ഓസ്ട്രേലിയൻ ഗ്രാൻപ്രീയിൽ ഒന്നാമനായ മക്‌ലാരന്‍റെ ലാൻഡോ നോറിസ് രണ്ടാമതും മെഴ്സിഡസിന്‍റെ ജോർജ് റസൽ മൂന്നാമതും ഫിനിഷ് ചെയ്തു.


ഹാമിൽട്ടനു സംഭവിച്ചത്

ഹാമിൽട്ടണിന്‍റെ ഫെരാരി കാറിന്‍റെ പിൻഭാഗത്തെ സ്കിഡ് ബ്ലോക്ക് സാങ്കേതിക ചട്ടങ്ങളിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ കനത്തിന് താഴെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അയോഗ്യനാക്കപ്പെട്ടത്. ഹാമിൽട്ടണിന്‍റെ സഹഡ്രൈവറായ ചാൾസ് ലെക്ലർക്കിനെയും ഇതേകാരണത്താൽ അയോഗ്യനാക്കിയത് ഫെരാരിക്ക് ഇരട്ടപ്രഹരമായി. ഏറ്റവും കുറഞ്ഞത് ഒന്പത് മില്ലിമീറ്ററാണ് കാറിന്‍റെ പിൻഭാഗത്തെ സ്കിഡിനു വേണ്ടത്.