കട്ടപ്പന നഗരത്തിലെ പൊതുകിണർ നഗരസഭയുടെ അനാസ്ഥയിൽ നശിക്കുന്നു
Wednesday, June 26, 2024 3:42 AM IST
കട്ടപ്പന: കട്ടപ്പന നഗരത്തിന്‍റെ ഹൃദയഭാഗത്തെ പൊതുകിണർ നഗരസഭയുടെ അനാസ്ഥതയിൽ നശിക്കുന്നു. ആറര പതിറ്റാണ്ടിലേറെ പഴക്കമുള്ള ജലസ്രോതസ് കട്ടപ്പന-കുന്തളംപാറ റോഡിന് സമീപമാണുള്ളത്.

പതിറ്റാണ്ടുകളോളം ടൗണിലെ ദാഹമകറ്റിയിരുന്നത് ഈ കിണറായിരുന്നു. ഒപ്പം, കിണറ്റിലെ വെള്ളം കോരി കടകളിലെത്തിച്ച് കുറെയധികം തൊഴിലാളികൾ ഉപജീവനവും നടത്തിയിരുന്നു. ഈ തൊഴിലാളികൾക്ക് ഒരു യൂണിയനുമുണ്ടായിരുന്നു എന്നതും ചരിത്രമാണ്.

കട്ടപ്പന, ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് വർഷാവർഷം വൃത്തിയാക്കി സംരക്ഷിച്ചിരുന്ന കിണറാണ് മുനിസിപ്പാലിറ്റി ഇപ്പോൾ അവഗണിച്ചിട്ടിരിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായിരുന്ന കഴിഞ്ഞ വേനലിൽ ഉൾപ്പെടെ ഈ കിണർ ജലസമൃദ്ധമായിരുന്നു. എന്നാൽ, കിണറിന്‍റെ ചുറ്റുപാടുകൾ മാലിന്യം കുമിഞ്ഞുകൂടിയ സ്ഥിതിയിലാണ്.


ടൗണിൽനിന്നടക്കമുള്ള മലിനജലവും കിണറിന്‍റെ പരിസരത്തേക്കാണ് ഒഴുകിയെത്തുന്നത്. ഏതാനും സ്വകാര്യ വ്യക്തികൾ ഇപ്പോഴും ഈ കിണറിനെ ആശ്രയിക്കുന്നുമുണ്ട്. കിണർ നവീകരണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗപ്രദമാക്കുകയും ടാങ്ക് നിർമിച്ച് ജലവിതരണം നടത്തുകയും ചെയ്താൽ ടൗൺ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാവും.

അടിയന്തരമായി നഗരസഭ ഇക്കാര്യത്തിൽ ഇടപെടണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.