മുട്ടത്തെ എൽഡിഎഫ് സമരം രാഷ‌്ട്രീയ പ്രേരിതമെന്ന്
Friday, September 27, 2024 6:26 AM IST
മുട്ടം: പഞ്ചായത്തിനെതിരേ ഇടതുപക്ഷം നടത്തുന്ന സമരം രാഷ‌്ട്രീയ പ്രേരിതമാണെന്ന് മുട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ഷേർളി അഗസ്റ്റിൻ.

പഞ്ചായത്തിൽ 2024-25 വർഷം നടപ്പാക്കാൻ ഉദേശിക്കുന്ന പദ്ധതികൾ വാർഡുകളിൽനിന്നു ലഭിച്ചിട്ടുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് ചർച്ചയ്ക്കു ശേഷം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. ഇതിനു അംഗീകാരം ലഭിക്കാൻ താമസം വന്നതിനാലാണ് അത്യാവശ്യപദ്ധതികൾ പോലും ആരംഭിക്കുന്നതിന് പഞ്ചായത്തിന് സാധിക്കാതിരുന്നത്.

വഴിവിളക്കുകൾ സ്ഥാപിക്കുന്നതിന് പദ്ധതി അംഗീകാരം ലഭിച്ച ഉടൻ തന്നെ ഭരണ സമിതി ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാർ നൽകിയിരുന്നു.

പഞ്ചായത്ത് ബസ് സ്റ്റാന്‍ഡിൽ ടൈൽവിരിച്ച് മെയിന്‍റനൻസ് നടത്തുന്ന പദ്ധതി 2023-24 വർഷത്തിൽ ടെൻഡർ ചെയ്തെങ്കിലും സർക്കാരിന്‍റെ സാന്പത്തിക പ്രതിസന്ധി മൂലം പണം ലഭിക്കുമോ എന്ന ആശങ്കയിൽ കരാറുകാർ ടെൻഡർ നടപടിയിൽ പങ്കെടുത്തില്ല. പദ്ധതി വീണ്ടും ടെൻഡർ ചെയ്തിരിക്കുകയാണ്.

മത്സ്യവിപണനകേന്ദ്രത്തിൽ വൈദ്യുതി കണക്‌ഷൻ ലഭിക്കാൻ കാലതാമസം വന്നതിനാലാണ് ലേലം ചെയ്തുകൊടുക്കാൻ താമസം നേരിട്ടത്. വൈദ്യുതി കണക്‌ഷൻ ലഭിച്ചതിനാൽ ഉടൻ മുറികൾ ലേലം ചെയ്യും. മലങ്കര ടൂറിസം ഹബ്ബിന് രേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് കെട്ടിട നന്പർ നൽകും.
മുട്ടം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ബൈപാസ് നിർമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് നിവേദനം നൽകിയിരുന്നു.
വസ്തുതകൾ ഇതായിരിക്കേഎൽഡിഎഫ് നടത്തുന്ന സമരം രാഷ‌്ട്രീയ പ്രേരിതമാണെന്ന് പ്രസിഡന്‍റ് പറഞ്ഞു.