കരുണാപുരം പഞ്ചാ. സെക്രട്ടറിയെ ഉപരോധിച്ചു
Friday, September 27, 2024 6:26 AM IST
തൂക്കുപാലം: കരുണാപുരം പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും തമ്മിൽ വാക്കുതർക്കം. പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു.വ്യാഴാഴ്ച രാവിലെ 11നാണ് കരുണാപുരം പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

പഞ്ചായത്ത് സെക്രട്ടറി ഡിജിറ്റൽ സിഗ്നേച്ചർ ഉപയോഗിച്ച് ചെയ്യേണ്ട സേവനങ്ങൾ ചെയ്യുന്നില്ല, പഞ്ചായത്തിന് ലഭിക്കേണ്ട ഫണ്ടുകൾ നഷ്ടപ്പെടുത്തുന്നു തുടങ്ങിയ ആരോപണങ്ങൾ ഭരണ സമിതി അംഗങ്ങൾ ഉന്നയിച്ചതോടെയാണ് സെക്രട്ടറിയുമായി വാക്കേറ്റമുണ്ടായത്.

തർക്കം രൂക്ഷമായതോടെ പഞ്ചായത്ത് പ്രസിഡന്‍റ് ്‌ ഉൾപ്പെടെയുള്ള ഭരണകക്ഷി അംഗങ്ങൾ ക്യാബിനിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുകയായിരുന്നു. തുടർന്ന് കമ്പംമെട്ട് പോലീസ് പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറിയും ഭരണ സമിതി അംഗങ്ങളുമായി ചർച്ച നടത്തിയതിനെത്തുടർന്ന് ഡിജിറ്റൽ സിഗ്നേച്ചറിന്‍റെ പാസ്‌വേഡ് റീ സെറ്റ് ചെയ്ത് പ്രവർത്തനം ആരംഭിച്ചു. രാവിലെ 11 മുതൽ തുടങ്ങിയ ഉപരോധം വൈകുന്നേരം നാലോടെയാണ് അവസാനിച്ചത്.


സെക്രട്ടറിയുടെ വീഴ്ച മൂലം വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച 44 ലക്ഷത്തിലധികം രൂപ ലാപ്സായതായി ഭരണസമിതി അംഗങ്ങൾ ആരോപിച്ചു. അതേസമയം, ഇന്‍റർനെറ്റ് തകരാറാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് സെക്രട്ടറിയുടെ വിശദീകരണം.