സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ വനിതാ വാർഡിന്‍റെ നിർമാണോദ്ഘാടനം മാറ്റിവച്ചതിൽ വിവാദം
Friday, September 27, 2024 6:26 AM IST
രാജാക്കാട്: രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ വനിതാ വാർഡിന്‍റെ നിർമാണോദ്ഘാടനം മാറ്റിവച്ചതിൽ വിവാദം. 95 ലക്ഷം രൂപയുടെ പദ്ധതി ഇക്കഴിഞ്ഞ 23ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് 2000 നോട്ടീസും തയാറാക്കിയിരുന്നു. എന്നാൽ, പിന്നീട് പരിപാടി മാറ്റിവച്ചു. ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് നിരന്തരം പരാതികൾ ഉയർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണ് മന്ത്രിയുടെ പരിപാടി മാറ്റിയത്.

38 വർഷം മുൻപ് രാജാക്കാട് മുല്ലക്കാനത്ത് പ്രവർത്തനമാരംഭിച്ച ഗവ. ആശുപത്രിയുടെ ബാലാരിഷ്ടതകൾ ഇതുവരെ മാറിയിട്ടില്ല. വെള്ളമില്ലെന്നും ആവശ്യത്തിന് ജീവനക്കാർ ഇല്ലായെന്ന കാരണങ്ങൾ പറഞ്ഞാണ് കിടത്തി ചികിത്സ നിർത്തിയത്. പോളി ക്ലിനിക്കും എക്സ്റെ ലാബും പ്രവർത്തനമാരംഭിച്ചെങ്കിലും പിന്നീട് അതും നിർത്തി.


സാമൂഹ്യാരോഗ്യ കേന്ദ്രമായി അപ്ഗ്രേഡ് ചെയ്തെങ്കിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണാണ് ഇവിടെ ഇപ്പോഴുമുള്ളത്. രണ്ട് ഡോക്ടർമാർ മാത്രമാണ് ഇവിടെ സ്ഥിരമായുള്ളത്. സമീപകാലത്ത് ബ്ലോക്ക് പഞ്ചായത്ത് ഒരു താത്കാലിക ഡോക്ടറെയും എൻആർഎച്ച്എം വിഭാഗത്തിൽ ഒരു ഡോക്ടറെയും നിയമിച്ചിട്ടുണ്ട്.

എന്നാൽ കിടത്തി ചികിത്സയും വിദഗ്ധ ചികിത്സയും ആരംഭിക്കുന്നതിന് കൂടുതൽ സ്ഥിരം ഡോക്ടർമാരെയും നഴ്സിംഗ് സ്റ്റാഫുകളെയും നിയമിക്കേണ്ടതുണ്ട്.

നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുമ്പോൾ മുല്ലക്കാനത്തെ രാജാക്കാട് സാമൂഹ്യാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി അപ്ഗ്രേഡ് ചെയ്യുമെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു മുൻപ് ജനപ്രതിനിധികൾ വാഗ്ദാനം ചെയ്തിരുന്നതാണ്.