കൂടുതൽ കർഷകരെ ക്ഷീരമേഖലയിൽ എത്തിക്കും: മന്ത്രി ചിഞ്ചുറാണി
Friday, September 27, 2024 6:26 AM IST
ഇടുക്കി: ജില്ലയിലെ കൂടുതൽ കർഷകരെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കാൻ പുതിയ പദ്ധതികൾ രൂപീകരിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി. സർക്കാരിന്‍റെ നാലാം നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി വാത്തിക്കുടി ബ്ലോക്കിലെ പടമുഖം ക്ഷീരസഹകരണ സംഘത്തിൽ സ്ഥാപിച്ച സോളാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കർഷകർക്ക് പുതിയ പശുക്കളെ വാങ്ങാനായി പലിശരഹിത വായ്പകൾ നൽകും. അതിദരിദ്രർക്ക് പശുക്കളെ വാങ്ങാൻ 95 ശതമാനം സബ്സിഡിയോടെയുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്.
പശുക്കളെ കേരളത്തിൽനിന്നു തന്നെ വാങ്ങുന്നതിനായി കിടാരി പാർക്ക് പദ്ധതി തുടരുമെന്നും പാൽ വലിയ അളവിൽ സംഭരിക്കുന്നതിനായി 130 കോടി മുതൽമുടക്കിൽ മലപ്പുറത്ത് പാൽപ്പൊടി ഫാക്ടറി നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.


രാത്രിയിലും വീട്ടുമുറ്റത്ത് വെറ്ററിനറി ഡോക്ടർ, ആംബുലൻസ് എന്നിവയുടെ സേവനം ഉറപ്പാക്കാനുള്ള പദ്ധതി ഉടൻ പ്രാവർത്തികമാക്കുമെന്നും ഇതിനായി 1962 ടോൾഫ്രീ നന്പരിൽ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.

മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പടമുഖം ക്ഷീരസംഘം പ്രസിഡന്‍റ് ജോബി വയലിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആൻസി തോമസ്, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു ജോസ് എന്നിവർ പ്രസംഗിച്ചു.