പാറേൽപള്ളിക്കു സമീപത്തെ വീട്ടിലെ മോഷണം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
Thursday, September 5, 2024 7:11 AM IST
ചങ്ങനാശേരി: വീടിനുള്ളിൽ കയറി വജ്രാഭരണങ്ങൾ ഉൾപ്പെടെ ഏഴു ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻവീട്ടിൽ ഷാജഹാൻ പി.എമ്മിനെ (53) ചങ്ങനാശേരി പോലീസാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞമാസം ചങ്ങനാശേരി പാറേൽപള്ളി ഭാഗത്തുള്ള വീടിന്‍റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറി മുറിക്കുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും സ്വർണ്ണക്കൊന്ത, വള, കമ്മൽ എന്നിവ ഉൾപ്പെടെ ഏഴു ലക്ഷത്തോളം രൂപ വില വരുന്ന സ്വർണാഭരണങ്ങളും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു.

പരാതിയെത്തുടർന്ന് ചങ്ങനാശേരി പോലീസ് കേസെടുക്കുകയും തുടർന്നു നടത്തിയ ശാസ്ത്രീയ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്യുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.


ഷാജഹാൻ മുഖത്തിനു രൂപമാറ്റം വരുത്തിയാണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ചങ്ങനാശേരി സ്റ്റേഷൻ എസ്എച്ച്ഒ ബി. വിനോദ്കുമാർ, എസ്ഐമാരായ അഖിൽദേവ്, സന്തോഷ്, അബ്രഹാം, പ്രസന്നൻ, സിപിഒമാരായ തോമസ് സ്റ്റാൻലി, നിയാസ്, സതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഷാജഹാന് തലശേരി, തൃശൂർ വെസ്റ്റ്, തിരുവല്ല, ചിങ്ങവനം, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.