കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്: കൂടുതൽ തട്ടിപ്പുകൾ പുറത്ത്
Thursday, September 5, 2024 6:56 AM IST
കോട്ടയം: മൂന്നു കോടി രൂപ പെൻഷൻ തുക തട്ടിപ്പു നടന്ന കോട്ടയം നഗരസഭയുടെ പെൻഷൻ അക്കൗണ്ടിൽ കൂടുതൽ തട്ടിപ്പുകൾ പുറത്ത്.

മൂന്നു വർഷം മുന്പ് മരിച്ചയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കു നഗരസഭയിൽനിന്നു പെൻഷൻ ഇപ്പോഴും വകമാറ്റുന്നുവെന്നാണ് കണ്ടെത്തിയത്. 2021ൽ മരണമടഞ്ഞ കുടമാളൂർ സ്വദേശിനിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് മൂന്നു വർഷമായി പെൻഷൻ പോകുന്നത്. കഴിഞ്ഞദിവസം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നുള്ള ഏഴംഗ പരിശോധനാ സംഘമാണ് ഇതു കണ്ടെത്തിയത്.

കുടമാളൂർ സ്വദേശിനിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്കാകാം പണം അയയ്ക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരത്തിൽ ഇനിയും വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ് സൂചന. 13,000 രൂപയാണ് ഈ അക്കൗണ്ടിലേക്ക് പെൻഷനായി ഒരു മാസം വകയിരുത്തിയിരുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും.


നഗരസഭാ പെൻഷൻ ഫണ്ടിൽനിന്നു മൂന്നു കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസിൽ അന്വേഷണം തുടരുകയാണ്. കേസിലെ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതിക്കെതിരേ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.