മണർകാട് കത്തീഡ്രൽ പൊതുസമൂഹവുമായി ഇഴചേർന്നു നിൽക്കുന്ന ഇടവക: മലങ്കര മെത്രാപ്പോലീത്ത
Thursday, September 5, 2024 6:56 AM IST
മണർകാട്: പൊതുസമൂഹവുമായി ഇഴചേർന്നു നിൽക്കുന്ന ഇടവകയാണ് മണർകാട് കത്തീഡ്രലെന്ന് മലങ്കര മെത്രാപ്പ ലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്. കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വഴക്കും വിദ്വേഷവും വ്യവഹാരവും മറന്നു സ്നേഹത്തിന്‍റെ ബലിവസ്തുവായി തീരുവാനുള്ള നിയോഗമാണ് പരിശുദ്ധ മാതാവ് പറഞ്ഞുതരുന്നത്.

ജാതിമത വ്യത്യാസമില്ലാതെ ആവശ്യക്കാരായ എല്ലാവരിലേക്കും ഈ ദേവാലയം സഹായഹസ്തം നീട്ടുന്നു. ഇത് ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോട്ടയം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ സഹവികാരിയായിരുന്ന അന്തരിച്ച ആന്‍ഡ്രൂസ് ചിരവത്തറ കോർഎപ്പിസ്കോപ്പയെ സമ്മേളനത്തിൽ അനുസ്മരിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.


കത്തീഡ്രലിന്‍റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയം സേവകാസംഘം നിർമിച്ചു നൽകുന്ന ഭവനങ്ങളുടെ അടിസ്ഥാന ശിലാവിതരണവും മുഖ്യപ്രഭാഷണവും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തി.

എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ, കത്തീഡ്രൽ ട്രസ്റ്റിമാരായ പി.എ. ഏബ്രഹാം പഴയടത്തുവയലിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ എന്നിവർ പ്രസംഗിച്ചു.