കെഎസ്ഇബിയുടെ അനാസ്ഥ: നാട്ടുകാർ പ്രതിഷേധത്തിൽ
Thursday, September 5, 2024 6:56 AM IST
ചിങ്ങവനം: വള്ളിപ്പടർപ്പുകൾ കയറി അപകടം മുന്നിൽ കണ്ടിട്ടും നടപടിയെടുക്കാതെ കെഎസ്ഇബി. നാട്ടകം പതിനഞ്ചിൽപ്പടിക്ക് സമീപം പ്രധാന റോഡരികിലാണ് കെഎസ്ഇബിയുടെ അനാസ്ഥ നാട്ടുകാർ നേരിൽ കാണുന്നത്.

പള്ളം പവർ സ്റ്റേഷന്‍റെ ഒരു കിലോമീറ്റർ പരിധിക്കുള്ളിലുള്ള അപകടക്കെണി അധികൃതർ കണ്ടിട്ടും കണ്ണടയ്ക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പ്രധാന ലൈനിൽനിന്നും 11 കെവി ലൈനുകൾ നാട്ടകത്തിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് വിതരണം നടത്തുന്ന പോസ്റ്റിലാണ് വള്ളിപ്പടർപ്പുകൾ കയറി അപകടാവസ്ഥയിലായത്. ലൈനിലേക്ക് കയറുന്ന വള്ളികൾ വൈദ്യുതി പ്രസരമേറ്റ് കരിയുകയുമാണ്. മഴ പെയ്താൽ താഴെയുള്ള ചെടികളിൽ വരെ വൈദ്യുതി പ്രസരമുണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.


നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന റോഡരികിലാണ് ഇതെന്നുള്ളത് അപകടഭീഷണി വർധിപ്പിക്കുന്നു. അപകടമൊഴിവാക്കാൻ അടിയന്തരമായി അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.