അങ്കമാലി - എരുമേലി ശബരി റെയില്‍വേ : മധ്യകേരളത്തിന്‍റെ സ്വപ്ന പദ്ധതി
Wednesday, September 4, 2024 11:56 PM IST
കോട്ടയം: കേരളത്തിലെ മൂന്നാമത്തെ റെയില്‍വേ കോറിഡോര്‍ സാധ്യമാക്കുന്ന അങ്കമാലി-എരുമേലി ശബരി റെയില്‍വേയുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. വിഴിഞ്ഞം തുറമുഖം വഴി സംസ്ഥാനത്തിന് തുറന്നുകിട്ടുന്ന ബ്ലൂ ഇക്കോണമിയുടെ പ്രയോജനം മധ്യകേരളത്തിലേക്കും വളരാന്‍ അങ്കമാലി-എരുമേലി-വിഴിഞ്ഞം സമാന്തര റെയില്‍വേയുടെ നിര്‍മാണം വഴി സാധിക്കും.

അങ്കമാലി-ശബരി റെയില്‍വേയുടെ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ കേരളത്തിലെ 25 നഗരങ്ങള്‍ക്കുകൂടിയാണ് റെയില്‍വേ സ്റ്റേഷനുകള്‍ ലഭ്യമാകുന്നത്. വര്‍ഷം തോറും ശബരിമലയിലേക്ക് വരുന്ന 2.5 കോടി തീര്‍ഥാകര്‍ക്ക് പ്രയോജനകരമായ അങ്കമാലി-ശബരി റെയില്‍വേ പദ്ധതിയിലൂടെ കേരളത്തിലെ മറ്റ് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായ കാലടി, മലയാറ്റൂര്‍, രാമപുരം, ഭരണങ്ങാനം, എരുമേലി, മലയാലപ്പുഴ, അച്ചന്‍കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ എന്നിവിടങ്ങളിലും റെയില്‍ മാര്‍ഗം എത്തിച്ചേരാന്‍ ഭക്തജനങ്ങള്‍ക്കു സാധിക്കും.

കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ച തീര്‍ഥാടന സര്‍ക്യൂട്ടിനും അനുരൂപമായ റെയില്‍വേ വികസന പദ്ധതികൂടിയാണ് അങ്കമാലി-എരുമേലി ശബരി റെയില്‍വേ. റെയില്‍വേ ലൈന്‍ ഇല്ലാത്ത കേരളത്തിലെ ഏക പാര്‍ലമെന്‍റ് മണ്ഡലമായ ഇടുക്കിക്ക് കരിങ്കുന്നം, തൊടുപുഴ, വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം, ഓടക്കാലി എന്നിങ്ങനെ ആറ് റെയില്‍വേ സ്റ്റേഷനുകള്‍ ലഭ്യമാക്കുന്ന പദ്ധതിയെന്ന മേന്മയും ശബരിമല റെയില്‍വേക്കുണ്ട്. റെയില്‍ ഇല്ലാത്ത ഇടുക്കി ജില്ലയെയും ശബരി റെയില്‍വേ പദ്ധതി റെയില്‍വേ മാപ്പില്‍ കൊണ്ടുവരും. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തും റെയില്‍വേ സൗകര്യം പദ്ധതിയിലൂടെ സാധ്യമാകും.

എരുമേലിയില്‍ നിര്‍മിക്കാന്‍ സ്ഥലമെടുത്തു കൊണ്ടിരിക്കുന്ന ശബരിമല വിമാനത്താവളത്തിനും റെയില്‍വേ കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ ശബരിപാത വഴി സാധിക്കും. കിഴക്കന്‍ കേരളത്തിലും റെയില്‍വേ സൗകര്യം വരുന്നതോടുകൂടി സീസണ്‍ ടിക്കറ്റ് എടുത്ത് സഞ്ചരിക്കുന്ന സ്ഥിരം യാത്രക്കാര്‍ക്ക് യാത്രാ ചെലവ് പത്തിലൊന്നായി കുറയും.

യാത്രാ ചെലവ് കുറയുന്നതിനോടൊപ്പം യാത്രകള്‍ ആയാസ രഹിതമാകുമെന്നതും റെയില്‍വേയുടെ പ്രത്യേകതയാണ്. കിഴക്കന്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് അടുത്തുള്ള നഗരങ്ങളില്‍ റെയില്‍വേ സൗകര്യം ലഭിക്കുന്നതോടുകൂടി മറ്റു സംസ്ഥാനങ്ങളില്‍നിന്നു കൂടുതല്‍ സഞ്ചാരികൾ ട്രെയിന്‍ മാര്‍ഗം എത്തിച്ചേരാനുള്ള സാധ്യതകളും വര്‍ധിക്കും. കിഴക്കന്‍ കേരളത്തിലേക്ക് വിനോദ സഞ്ചാരികളുടെ എണ്ണം കൂടുമ്പോള്‍ ഹോം സ്റ്റേകളും ഫാം റിസോര്‍ട്ടുകളും തുടങ്ങി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നതും നേട്ടമാണ്.


ശബരിമല റെയില്‍വേ റെയില്‍ സാഗര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എരുമേലിയില്‍നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കിളിമാനൂര്‍, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട, വഴി ബാലരാമപുരത്തേക്കു നീട്ടി വിഴിഞ്ഞം തുറമുഖത്തേക്കുള്ള സമാന്തര റെയില്‍വേയായി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരും എംപിമാരും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞത്തേക്ക് ശബരി റെയില്‍വേ നീട്ടാന്‍ കഴിഞ്ഞാല്‍ സംസ്ഥാന തലസ്ഥാനത്തേക്കും വേളാങ്കണ്ണിയിലേക്കും ചെന്നൈയിലേക്കും കിഴക്കന്‍ മേഖലയിലെ നഗരങ്ങളില്‍നിന്ന് റെയില്‍വേ യാത്ര സൗകര്യം ലഭിക്കും. തെക്കന്‍ തമിഴ്‌നാട്ടില്‍നിന്നും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍നിന്നുമുള്ള ശബരിമല തീര്‍ഥാടകര്‍ക്കും റെയില്‍വേ യാത്രസൗകര്യം മെച്ചപ്പെടും. അങ്കമാലി-ഭരണങ്ങാനം-എരുമേലി-പുനലൂര്‍-നെടുമങ്ങാട്-വിഴിഞ്ഞം സമാന്തര റെയില്‍വേ വഴി 270 കിലോമീറ്റര്‍ റെയില്‍പാത പുതിയതായി കേരളത്തിന് ലഭിക്കുമെന്നതിനാല്‍ റെയില്‍വേ സോണ്‍ ലഭിക്കാനുള്ള സാധ്യതകളും വര്‍ധിപ്പിക്കും.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെ-റെയില്‍ തയാറാക്കിയ 3,801 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് ദക്ഷിണ റെയില്‍വേയുടെ ധനകാര്യ വിഭാഗം അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചാല്‍ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്‍റെ അനുമതി ലഭിക്കും. അങ്കമാലി-ശബരി റെയില്‍വേ നിര്‍മാണത്തിന് മുന്‍ഗണന നല്‍കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ മുഴുവന്‍ എംപിമാരും ചേര്‍ന്നു പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ എംഎല്‍എമാരും ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയാല്‍ പാതയുടെ നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
(അവസാനിച്ചു)