ഉടമസ്ഥത സംബന്ധിച്ച് തർക്കമുള്ള മരങ്ങൾ മുറിച്ചുകടത്തി
Wednesday, September 4, 2024 11:56 PM IST
ചിറക്കടവ്: പഞ്ചായത്ത് എട്ടാംവാർഡിൽ മണ്ണംപ്ലാവ് കവലയിൽ ഉടമസ്ഥത സംബന്ധിച്ച് തർക്കമുള്ള രണ്ട് മഹാഗണി മരങ്ങൾ മുറിച്ചുകടത്തി. പഞ്ചായത്തിന്‍റെ പുറമ്പോക്കെന്നും സമീപത്തെ വ്യക്തിയുടെ പറമ്പെന്നും തർക്കമുള്ള ഭൂമിയിലെ മരങ്ങളാണ് കടത്തിയത്. ഉടമസ്ഥതയെപ്പറ്റി തർക്കമുള്ള പഞ്ചായത്തോ വ്യക്തിയോ അറിയാതെയാണ് മരം മുറിച്ച് നീക്കിയത്.

തന്‍റെ ഭൂമിയിലെ മരങ്ങൾ മോഷണം പോയത് സംബന്ധിച്ച് സ്ഥലമുടമയായ വ്യക്തി ജില്ലാപോലീസ് മേധാവിക്ക് പരാതി നൽകി. തടി വെട്ടികടത്തിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഭവം സംബന്ധിച്ച് നോട്ടീസ് നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ വിശദീകരിച്ചു.

സമീപത്തെ കടകൾക്ക് ഭീഷണിയായ മരം മുറിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളിൽ ചിലർ അടുത്തിടെ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. എന്നാൽ, മുറിച്ചുനീക്കുന്നതിന് നടപടിയായിട്ടില്ലെന്നും പ്രസിഡന്‍റ് പറഞ്ഞു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം രണ്ടുമരങ്ങളും ചിലർ വെട്ടിക്കടത്തിയത്. സ്ഥലം പഞ്ചായത്തിന്‍റെതാണോ വ്യക്തിയുടേതാണോ എന്നറിയാൻ അളന്നുനിർണയിക്കുന്നതിന് താലൂക്ക് അധികൃതരുടെ സഹായം തേടുമെന്ന് പ്രസിഡന്‍റ് പറഞ്ഞു.


ചിറക്കടവ് പഞ്ചായത്ത് ഭരണ സമതിയുടെ ഒത്താശയോടെയാണ് ഈ മോഷണം എന്നും ഇതിൽ കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തണമെന്നും നടപടി സ്ഥികരിക്കണമെന്നും കേരളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.