തിടനാട് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് : വ്യാജവിപ്പ് തയാറാക്കിയതായി പരാതി; പോലീസ് കേസെടുത്തു
Wednesday, September 4, 2024 11:56 PM IST
തിടനാട്: പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎയുടെ വ്യാജ വിപ്പ് തയാറാക്കി എന്ന പരാതിയിൽ തിടനാട് പോലീസ് കേസെടുത്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ജയ്സൺ ജോസഫ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞമാസം 29ന് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട പതിനൊന്നാം വാർഡ് അംഗം ലിസി തോമസിന് കേരള കോൺഗ്രസിന്‍റെ വ്യാജ ലെറ്റർപാഡിൽ പി.ജെ. ജോസഫിന്‍റെ ഒപ്പും സീലും രേഖപ്പെടുത്തിയാണ് വിപ്പ് നൽകിയതെന്നായിരുന്നു പരാതി. പതിനാലാം വാർഡിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട സ്‌കാറിയ ജോസഫ് പൊട്ടനാനിക്കു വോട്ട് ചെയ്യണമെന്നാണ് വിപ്പിൽ പറഞ്ഞിരുന്നത്. ലെറ്റർപാഡിൽ തയാറാക്കിയ വിപ്പ് രജിസ്ട്രേഡ് പോസ്റ്റ് നൽകുകയായിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ സ്കറിയ ജോസഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെ വോട്ടെടുപ്പ് നടന്നില്ല.


പതിനാലാം വാർഡിൽനിന്നും സ്വതന്ത്രനായി വിജയിച്ച സ്കറിയ ജോസഫ് കേരള കോൺഗ്രസ് എമ്മിൽ ചേരുകയും ഇടതുപക്ഷത്തിനൊപ്പം ചേർന്നു പ്രവർത്തിച്ചുവരികയുമായിരുന്നു. എൽഡിഎഫിലെ ധാരണ പ്രകാരം വിജി ജോർജ് രാജിവച്ച ഒഴിവിലേക്കാണ് സ്കറിയ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. കേരള കോൺഗ്രസ് സ്ഥാനാർഥിയായി ചെണ്ട ചിഹ്നത്തിൽ മത്സരിച്ച ലിസി തോമസിന് കേരള കോൺഗ്രസിന്‍റെ പേരിൽ വ്യാജ വിപ്പ് നൽകിയത് കേരള കോൺഗ്രസ് പാർട്ടിയെയും പാർട്ടി ചെയർമാൻ പി.ജെ. ജോസഫിനെയും അപകീർത്തിപ്പെടുത്താനാണെന്നും ജയ്സൺ ജോസഫ് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

വിപ്പിന്‍റെ കോപ്പി തിടനാട് പഞ്ചായത്ത് റിട്ടേണിംഗ് ഓഫീസർ ആയിരുന്ന മീനച്ചിൽ സഹകരണ സംഘം അസിസ്റ്റന്‍റ് ഡയറക്ടർ ഓഡിറ്റർക്കും പോസ്റ്റിൽ അയച്ചുനൽകിയിരുന്നു. എന്നാൽ, കേരള കോൺഗ്രസ് പാർട്ടി ആർക്കും വിപ്പ് നൽകിയിട്ടില്ലന്നും പരാതിയിൽ പറയുന്നു. തിടനാട് എസ്എച്ച്ഒ ഉമറുൽ ഫറൂക്കിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.