പുണ്യശ്ലോകന്‍ കുട്ടന്‍തറപ്പേല്‍ യൗസേപ്പച്ചന്‍റെ ചരമവാര്‍ഷികാചരണവും ശ്രാദ്ധസദ്യയും
Wednesday, September 4, 2024 11:56 PM IST
കടപ്ലാമറ്റം: പുണ്യശ്ലോകന്‍ കുട്ടന്‍തറപ്പേല്‍ യൗസേപ്പച്ചന്‍റെ 67-ാം ചരമവാര്‍ഷികവും ശ്രാദ്ധസദ്യയും ഏഴിന് കടപ്ലാമറ്റം സെന്‍റ് മേരീസ് പള്ളിയില്‍ നടക്കും. രാവിലെ 10ന് ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയാത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് അനുസ്മരണ സന്ദേശം നല്‍കും.

തുടര്‍ന്ന് കബറിടത്തിങ്കല്‍ പ്രാര്‍ഥനയും ശ്രാദ്ധസദ്യയും നടക്കും. ശ്രാദ്ധസദ്യക്കുള്ള സാധനങ്ങള്‍ ഇടവകക്കാരും നാട്ടുകാരുമായുള്ള നാനാജാതി മതസ്ഥരായ ആളുകളാണ് പള്ളിയില്‍ എത്തിക്കുന്നത്.

കടപ്ലാമറ്റം ഇടവകയില്‍ കുട്ടന്‍തറപ്പേല്‍ കുടുംബത്തില്‍ കുര്യാക്കോ -വെന്മേന ദമ്പതികളുടെ അഞ്ചു മക്കളില്‍ നാലാമനായി 1883 മാര്‍ച്ച് 25ന് യൗസേപ്പച്ചന്‍ ഭൂജാതനായി. 1883 ഏപ്രില്‍ രണ്ടിന് കടപ്ലാമറ്റം പള്ളിയില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. ബാല്യത്തില്‍ത്തന്നെ പ്രിയ മാതാവിനെ നഷ്ടപ്പെട്ട അച്ചന്‍ ഒരു നാട്ടാശാന്‍റെ കളരിയില്‍ വിദ്യാഭ്യാസം ആരംഭിക്കുകയും തുടര്‍വിദ്യാഭ്യാസത്തിനുശേഷം ഒരു വൈദികനാകാനുള്ള അദമ്യമായ ആഗ്രഹത്താല്‍ സെമിനാരിയില്‍ ചേരുകയും ചെയ്തു.1915 ഡിസംബര്‍ 26 ന് മാര്‍ തോമസ് കുര്യാളശേരിയില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. കടപ്ലാമറ്റം ഇടവകയിലെ ശുശ്രൂഷയ്ക്കുശേഷം അതിരൂപതയിലെ വിവിധ പള്ളികളില്‍ സേവനമനുഷ്ഠിച്ച അച്ചന്‍ ലാളിത്യത്തിന്‍റെയും വിശുദ്ധ കുര്‍ബാനയോടുള്ള ഭക്തിയുടെയും, മരിയ ഭക്തിയുടെയും വലിയ ഒരു സാക്ഷ്യമായിരുന്നു.


കുമ്മണ്ണൂര്‍ - കടപ്ലാമറ്റം റോഡിന്‍റെ നിര്‍മാണത്തില്‍ കുട്ടന്‍തറപ്പേലച്ചന്‍റെ പങ്ക് വളരെ വലുതാണ്. ഇട്ടിയേപ്പാറ (മാറിയിടം) സെന്‍റ് മേരിസ് എല്‍പി സ്‌കൂള്‍ , മാനേജ്‌മെന്‍റ് ഏറ്റെടുത്ത് നിലനിര്‍ത്തിയതിന്‍റെ പിന്നിലും അച്ചന്‍റെ ദീര്‍ഘവീക്ഷണമാണ്. അച്ചന്‍റെ ശ്രമഫലമായാണ് കടപ്ലാമറ്റത്ത് ഒരു കന്യാസ്ത്രീമഠം സ്ഥാപിതമായതും. ദിവ്യകാരുണ്യഭക്തി, പ്രാര്‍ഥന, ദീനാനുകമ്പ എന്നീ പുണ്യങ്ങളിലൂടെ വിശുദ്ധ ജീവിതം നയിച്ച അദ്ദേഹത്തിന് സ്‌നേഹത്തിലൂടെ സേവനം, പ്രാര്‍ഥനയിലൂടെ സംസ്‌കരണം, എളിമയിലൂടെ ഭരണം എന്നതായിരിക്കണം ജീവിതമന്ത്രം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രാര്‍ഥനയോടൊപ്പം ഉപവാസത്തിനും പ്രായശ്ചിത്തപ്രവൃത്തികള്‍ക്കും കുട്ടന്‍തറപ്പേല്‍ അച്ചന്‍ പ്രഥമസ്ഥാനം നല്‍കിയിരുന്നു. ആരുടെ മുമ്പിലും എളിമപ്പെടാന്‍ അദ്ദേഹത്തിന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.

പരിപാടികള്‍ക്ക് വികാരി ഫാ. ജോസഫ് മുളഞ്ഞനാല്‍, അസിസ്റ്റന്‍റ് വികാരി ഫാ. ജോണ്‍ കൂറ്റാരപ്പള്ളില്‍, ട്രസ്റ്റിമാരായ തോമസ് ജോസഫ് കൂരയ്ക്കനാല്‍, ഷാജി ജോസ് മുണ്ടുവാങ്കല്‍, മാത്തുക്കുട്ടി തോമസ് പാലാംതട്ടേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.