ചങ്ങനാശേരിയിലെ വെട്ടുകേസ് : പോലീസിനു തുണയായത് സിസിടിവികള്‍
Wednesday, September 4, 2024 7:28 AM IST
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്‍ഡിന് സമീപം കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ ഇടിച്ചുവീഴ്ത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നാലു പ്രതികളെ ചെന്നൈയില്‍നിന്നു ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത് അതിസാഹസികമായി.

കൃത്യത്തിന് ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ ചങ്ങനാശേരിയില്‍നിന്ന് ഇടുക്കിയിലെത്തിയ പ്രതികള്‍ അവിടെനിന്നു ബസിൽ മലപ്പുറത്തെത്തി. തുടര്‍ന്ന് ബസിലും ട്രെയിനിലുമായി കോയമ്പത്തൂര്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലെത്തി ലോഡ്ജുകളില്‍ താമസിച്ചു. പിന്നീട് ചെന്നൈയില്‍ എത്തുകയായിരുന്നു.

പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളിലെ സിസിടിവികള്‍ പരിശോധിച്ച് അതിനു പിന്നാലെ പോലീസ് സംഘം ഗ്രൂപ്പുകളായി തിരിഞ്ഞ് അതിവിദഗ്ധമായി പിന്തുടര്‍ന്നാണ് ചെന്നൈയില്‍ എത്തി പ്രതികളെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചിരുന്ന പ്രതികളെ കുടുക്കിയത്. പോലീസിന്‍റെ നിരീക്ഷണത്തില്‍പ്പെടാതിരിക്കാന്‍ പ്രതികള്‍ നാലുപേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇത് പോലീസിനെ ബുദ്ധിമുട്ടിച്ചെങ്കിലും പോലീസ് മറ്റു ശാസ്ത്രീയ മാര്‍ഗങ്ങള്‍ തോടുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച വഴികളിലെ മുന്നൂറിലേറെ സിസിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു.


ചങ്ങനാശേരി മുനിസിപ്പല്‍ ജംഗ്ഷനു സമീപം പുതുപ്പറമ്പില്‍ മുഹമ്മദ് ഫൈസല്‍ (41), കുളത്തുമ്മാട്ടില്‍ അനീഷ് സലീം (37), ഹിദായത്ത് നഗര്‍ ആര്യാട്ട് ആദില്‍ അന്‍സാരി (40), പുതുപ്പറമ്പില്‍ റഫീഖ് പി.എ. (48) എന്നിവരെയാണ് ഈ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കൃത്യത്തിനു ഉപയോഗിച്ച കാറുകളും മഴു, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ 23ന് രാത്രി 11ന് ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ്‌സ്റ്റാന്‍ഡിന് സമീപം ജനറല്‍ ആശുപത്രി റോഡിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിച്ച തെങ്ങണ സ്വദേശിയായ ഷെമീര്‍ സലി, സുഹൃത്ത് എന്നിവരെ കാറിലെത്തിയ പ്രതികള്‍ ഇടിച്ചുവീഴ്ത്തുകയും മഴുവും വടിവാളുമുപയോഗിച്ച് വെട്ടുകയുമായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഷെമീര്‍ സലിമിന്‍റെ കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇവിടെ തുറന്നുപ്രവര്‍ത്തിച്ചിരുന്ന വ്യാപാര സ്ഥാപനത്തിനു മുമ്പില്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് അക്രമം അരങ്ങേറിയത്.

കോട്ടയം എസ്പി എ. ഷാഹുല്‍ ഹമീദിന്‍റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി വിശ്വനാഥന്‍ നിയോഗിച്ച പോലീസ് സംഘമാണ് പത്തുദിവസം നീണ്ട പരിശ്രമത്തിനൊടുവില്‍ പ്രതികളെ പിടികൂടിയത്.