വെള്ളൂര്‍ പഞ്ചായത്തില്‍ സെക്രട്ടറിയില്ല; ഐഎന്‍ടിയുസി പ്രക്ഷോഭത്തിന്
Wednesday, September 4, 2024 7:28 AM IST
പെരുവ: സെക്രട്ടറിയില്ലാത്തതുമൂലം വെള്ളൂര്‍ പഞ്ചായത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതായും ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ വൈകുന്നതായും ഐഎന്‍ടിയുസി വെള്ളൂര്‍ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

നിരവധി ആളുകളാണ് കെട്ടിട നിര്‍മാണത്തിനും ഇതരനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി അനുമതി കാത്തുനില്‍ക്കുന്നത്. നിര്‍മാണ മേഖലയ്ക്ക് ആവശ്യമായ ബില്‍ഡിംഗ് പെര്‍മിറ്റും വികസന പെര്‍മിറ്റും അനുവദിച്ചു നല്‍കേണ്ട പഞ്ചായത്ത് സെക്രട്ടറി തസ്തിക നാളുകളായി പഞ്ചായത്തില്‍ ഒഴിഞ്ഞുകിടക്കുകയാണ്. എത്രയും വേഗം ഈ പ്രതിസന്ധിക്കു പരിഹാരം ഉണ്ടാക്കണമെന്നും മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.ആര്‍. ഷാജി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സി.ജി. ബിനു അധ്യക്ഷത വഹിച്ചു.

കുര്യാക്കോസ് തോട്ടത്തില്‍, എസ്.എസ്. മുരളി, കെ.പി. ജോസ്, പി.എസ്. ബാബു, സജി സദാനന്ദന്‍, ജയേഷ് മാമ്പള്ളി, ജോര്‍ജ് പുലിയപ്പുറം, പോള്‍ സെബാസ്റ്റ്യന്‍, വി.കെ. ഷാജി, പി.ടി. വിദ്യാധരന്‍, വി.പി. മുരളിധരന്‍ എന്നിവര്‍ പ്രസംഗിച്ചു