നാളികേര കർഷകരുടെ സംഘശക്തി തെളിയിച്ച് കേരകർഷക സൗഹൃദ സംഗമം
Wednesday, September 4, 2024 7:28 AM IST
വൈക്കം: തകർച്ചയിലേക്ക് കൂപ്പുകുത്തിയ നാളികേര കൃഷിക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുതുജീവൻ നൽകണമെന്നാവശ്യപ്പെട്ടു കേരള കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേര കർഷക സൗഹൃദ സംഗമം കേര കർഷകരുടെ സംഘശക്തി തെളിയിക്കുന്നതായി.
കേരളത്തിന്‍റെ പേരിനെ അനുസ്മരിപ്പിക്കുന്ന നാളികേര കൃഷിയിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ നാളികേര കർഷകർ പ്രതീക്ഷ നഷ്ടപ്പെട്ടവരായി മാറുകയായിരുന്നു.

തെങ്ങുകളിലെ രോഗബാധ മൂലം നാളികേര ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഒരു കാലത്ത് കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന നാളികേര കൃഷി, വിലത്തകർച്ചയും സംഭരണത്തിലെ പോരായ്മകളും കൃഷി പരിപോഷണത്തിന് സർക്കാർ സഹായങ്ങളുമില്ലാതായതോടെ നഷ്ടത്തിലായി വൻകിടകർഷകരും ചെറുകിട കർഷകരുമൊക്കെ കൃഷിയിൽ ശ്രദ്ധിക്കാതെയായി.


നാളികേര കൃഷിയുടെ പോയകാല പ്രതാപം വീണ്ടെടുക്കാനായി കേരള കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധ ക്ഷണിച്ചുള്ള പ്രക്ഷോഭം കേര കർഷകരുടെ ഉയർത്തെഴുന്നേക്കലിനു കാരണമാകുകയാണ്.

കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് നാളികേര കൃഷിയുടെ അഭിവൃദ്ധിക്കായി സംസ്ഥാന വ്യാപകമായി സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ നാളികേരകർഷക സംഗമത്തിൽ പങ്കെടുത്ത കർഷകർ ആവേശഭരിതരായത് നാളികേരകൃഷി ശാസ്ത്രീയമായ മാറ്റങ്ങളോടെ കൂടുതൽ ശക്തിപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു.