റോഡ് കാടുക‍യറി മൂടിയ നിലയിൽ
Wednesday, September 4, 2024 7:17 AM IST
പെരുവ: റോഡ് കാടുക‍യറി മൂടിയ നിലയിൽ. രണ്ടു ദിവസം വാഹനം ഓടിയില്ലെങ്കില്‍ പിന്നെ ഇതുവഴി കാല്‍നടയാത്ര പോലും സാധ്യമാവില്ല. ആലപ്പുഴ-മധുര സംസ്ഥാന പാതയില്‍ പെരുവയ്ക്കു സമീപം കുറുവേലി പാലത്തിന്‍റെ ഇരുവശവുമാണ് കാടുകയറി മൂടിക്കിടക്കുന്നത്. രാത്രികാലങ്ങളില്‍ നിരവധി കാല്‍നടയാത്രക്കാര്‍ പെരുവയില്‍നിന്നു വേലിയാങ്കര, മുര്‍ക്കാട്ടിപ്പടി, തുരുത്ത് ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്ന വഴിയാണിത്. ഈ പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.

സമീപ പഞ്ചായത്തുകളിലെല്ലാം തൊഴിലുറപ്പു തൊഴിലാളികളാണ് പൊതുറോഡുകളിലെ കാട് വെട്ടിത്തെളിക്കുന്നത്. മുളക്കുളം പഞ്ചായത്തിന്‍റെ പ്രസിഡന്‍റ് അടക്കം നിരവധി പഞ്ചായത്തംഗങ്ങള്‍ ദിവസവും സഞ്ചരിക്കുന്ന വഴിയായിത്. പഞ്ചായത്തിലെ അതിര്‍ത്തിയായ കാത്തിരവളവ് കഴിഞ്ഞ് തലയോലപ്പറമ്പ് പഞ്ചായത്തിലെ റോഡരികുകള്‍ വൃത്തിയായാണ് കിടക്കുന്നത്.


റോഡിന്‍റെ സൈഡിലെ കാട് വെട്ടാന്‍ പ്രീ മണ്‍സൂണ്‍ പദ്ധതി പ്രകാരം എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്ന് തലയോലപ്പറമ്പ് പിഡബ്ല്യുഡി പറയുന്നു. എന്നാല്‍ മണ്‍സൂണ്‍ കഴിയാറായിട്ടും അനുവാദം കിട്ടാത്തതിനാല്‍ ഇനി പദ്ധതി നടക്കുമോയെന്നു പോലുമറിയില്ല. മറ്റു പഞ്ചായത്തുകളില്‍ ചെയ്യുന്നതുപോലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചു റോഡിന്‍റെ സൈഡിലെ കാട് വെട്ടി തെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.