മെഡി. കോളജ് ആശുപത്രി വികസന സമിതി: അംഗങ്ങൾ അമർഷത്തിൽ
Wednesday, September 4, 2024 7:17 AM IST
ഏറ്റുമാനൂർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗം നിയമാവലിക്കനുസൃതം കൃത്യമായി നടക്കുന്നില്ലെന്ന് ആക്ഷേപം. ഇക്കാര്യത്തിൽ വിവിധ രാ‌ഷ്‌ട്രീയ കക്ഷി പ്രതിനിധികളായ അംഗങ്ങൾ കടുത്ത അമർഷത്തിലാണ്. മൂന്നു മാസത്തിലൊരിക്കൽ ചേരേണ്ട വികസന സമിതി ജനറൽ ബോഡി ചേർന്നിട്ട് ഇപ്പോൾ 15 മാസമായതായി ഇവർ പറയുന്നു. രോഗികളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങൾപോലും വികസന സമിതി ജനറൽ ബോഡിയിൽ ചർച്ച ചെയ്യുന്നില്ല.

വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയാണ് തീരുമാനങ്ങളെടുക്കുന്നത്. അതു കൊണ്ടുതന്നെ ജനവികാരത്തിനെതിരായ ഏകപക്ഷീയ തീരുമാനങ്ങളാണ് ഉണ്ടാകുന്നതെന്ന് വികസന സമിതി അംഗങ്ങൾ പറയുന്നു.

പ്രതിഷേധം ശക്തം

ഫീസുകൾ കുത്തനെ വർധിപ്പിച്ചതോടെ വിവിധ തലങ്ങളിൽ പ്രതിഷേധം ശക്തമായി. കോൺഗ്രസും വിവിധ പോഷക സംഘടനകളും കേരള കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്തുണ്ട്.

ഭരണമുന്നണിയിലെ കേരള കോൺഗ്രസ്-എമ്മും ഫീസ് വർധന പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.

ഫീസ് വർധന പ്രതിഷേധാർഹം

രോഗികൾക്ക് വെന്‍റിലേറ്ററിനും ഐസിയു പ്രവേശനത്തിനും കനത്ത ഫീസ് ഏർപ്പെടുത്തിയതാണ് വ്യാപക പ്രതിഷേധമുയർത്തിയത്. മെഡിക്കൽ കോളജിനെ ആശ്രയിക്കുന്ന രോഗികളിൽ ബഹുഭൂരിഭാഗവും പാവപ്പെട്ടവരോ സാധാരണക്കാരോ ആണ്. ഇവർക്ക് താങ്ങാവുന്നതിലേറെയാണ് ഇപ്പോൾ വർധിപ്പിച്ചിരിക്കുന്ന ഫീസ്.

ആശുപത്രി വികസന സമിതിയിൽ ചർച്ച ചെയ്തിരുന്നുവെങ്കിൽ ഭീമമായ വർധന ഉണ്ടാകുമായിരുന്നില്ലെന്നാണ് വികസന സമിതി അംഗങ്ങൾ പറയുന്നത്.

ജനവികാരം മനസിലാക്കാൻ സമൂഹത്തിന്‍റെ അടിത്തട്ടിൽ ജനങ്ങളുമായി നിരന്തരം ഇടപെടുന്നവർക്കേ സാധിക്കൂ. വികസന സമിതിയംഗങ്ങളെ അകറ്റി നിർത്തുന്നതിലൂടെ സാധാരണ ജനങ്ങളുടെ വികാരമാണ് തമസ്കരിക്കപ്പെടുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.


എക്സിക്യൂട്ടീവിൽ അനധികൃത അംഗം

എക്സിക്യൂട്ടീവ് കമ്മിറ്റി മാത്രം കൂടുകയും ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപം നിലനിൽക്കെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ അനധികൃതമായി സിപിഎം നോമിനി പങ്കെടുത്തുവെന്ന വിവാദവും ഉയർന്നു.

മെഡിക്കൽ കോളജ് വികസന സമിതിയുടെ നിയമാവലി പ്രകാരം സ്ഥലം എംഎൽഎ മന്ത്രിയോ സ്പീക്കറോ ആണെങ്കിൽ ഒരു നോമിനിയെ കമ്മിറ്റിയിൽ നിയമിക്കാം.

എന്നാൽ, ഏതെങ്കിലും ഒരാൾക്കു മാത്രമേ കമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയുകയുള്ളു. എന്നാൽ, കഴിഞ്ഞ ജനുവരിയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ മന്ത്രി വി.എൻ വാസവനും മന്ത്രിയുടെ നോമിനി ഇ.എസ്. ബിജുവും പങ്കെടുത്തായി മിനിട്ട്സിൽ രേഖപ്പെടുത്തിയിരിക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.

ധനസമാഹരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾക്കായി രൂപികരിച്ച കമ്മിറ്റികളിൽ മന്ത്രിയുടെ പ്രതിനിധിയെ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ യോഗത്തിൽ വച്ചാണ് ഐസിയുവിനും വെന്‍റിലേറ്ററിനും ഉൾപ്പെടെ ചാർജ് ഏർപ്പെടുത്തുവാനുള്ള വിവാദ തീരുമാനങ്ങളെടുത്തത്.

കോൺഗ്രസ് പരാതി നൽകി

ആശുപത്രിയുടെയും വികസന സമിതിയുടെയും പ്രവർത്തനം പൂർണമായി രാഷ്‌ട്രീയവത്കരിക്കാനും മറ്റ് അനധികൃത പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ഈ നുഴഞ്ഞുകയറ്റമെന്ന് കോൺഗ്രസ് ആരോപിച്ചു.

മൂന്നു മാസത്തിലൊരിക്കൽ ചേരേണ്ട വികസന സമിതി ജനറൽ ബോഡി ചേർന്നിട്ട് 15 മാസമായി. ഇത് പല അഴിമതികളും ധൂർത്തും മറച്ചു വയ്ക്കാനാണെന്ന് ആരോപിക്കുന്ന കോൺഗ്രസ്, കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.

അനധികൃത അംഗത്തെ ഉൾപ്പെടുത്തി ചേർന്ന കമ്മിറ്റിയിലെ തീരുമാനങ്ങൾ റദ്ദാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.