ചെന്നാപ്പാറയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി
Wednesday, September 4, 2024 2:08 AM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിൽ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ ഡിവിഷനിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. എസ്റ്റേറ്റിലെ റബർ മരങ്ങൾ വ്യാപകമായി കാട്ടാനക്കൂട്ടം തകർത്തു. നിരവധി റബർ മരങ്ങളുടെ തൊലികൾ കാട്ടാനകൾ കാർന്നുതിന്ന് നശിപ്പിച്ചു.

ഇന്നലെ പുലർച്ചെ മുതൽ കൊമ്പനാനയും കുട്ടിയാനയും ഉൾപ്പെടെ 12 ഓളം ആനകളാണ് ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ മേഖലയിൽ തൊഴിലാളികൾക്ക് ഭീഷണി ഉയർത്തി നിലയുറപ്പിച്ചിരിക്കുന്നത്. ഇതോടെ തൊഴിലാളി കുടുംബങ്ങളും കടുത്ത ഭീതിയിലാണ്. ജീവൻ പണയം വച്ച് ടാപ്പിംഗിനിറങ്ങേണ്ട ഗതികേടിലാണ് മേഖലയിലെ തൊഴിലാളികൾ. വനംവകുപ്പിന്‍റെ നേതൃത്വത്തിൽ കാട്ടാനകളെ എസ്റ്റേറ്റിൽനിന്ന് തുരത്തുവാനുള്ള ശ്രമം നടക്കുന്നുണ്ട്.

ഏതാനും മാസങ്ങൾക്കു മുമ്പ് ടിആർ ആൻഡ് ടി എസ്റ്റേറ്റിന്‍റെ വനാതിർത്തി മേഖലയിൽ കാട്ടാന ശല്യം അതിരൂക്ഷമായിരുന്നു. ഇരുപതോളം ആനകൾ കൂട്ടമായെത്തി കർഷകരുടെ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു.

തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപംവരെ കാട്ടാനക്കൂട്ടമെത്തിയിരുന്നു. ആനകളുടെ ശല്യംമൂലം എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് പല ദിവസവും അവധി നൽകേണ്ട സാഹചര്യവുമുണ്ടായി. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ആനകളെ വനത്തിലേക്ക് കയറ്റിവിട്ടാലും ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങിയെത്തുകയാണ് പതിവ്.


ഇങ്ങനെ ഇറങ്ങുന്ന ആനകളിലൊന്ന് കഴിഞ്ഞ വർഷം എരണ്ടക്കെട്ട് ബാധിച്ച് ചരിഞ്ഞിരുന്നു. പിന്നീട് ഈ മേഖലയിൽ കാട്ടാനശല്യത്തിന് ചെറിയതോതിൽ ശമനമുണ്ടായി. എസ്റ്റേറ്റിന്‍റെ ജനവാസ മേഖലയിൽനിന്നും പിൻമാറിയ കാട്ടാനക്കൂട്ടം മതംബ, കോരുത്തോട്, പീരുമേട് വനാതിർത്തി മേഖലകളിൽ തമ്പടിച്ചിരുന്നു. ഈ പ്രദേശങ്ങളിലും വ്യാപക കൃഷിനാശമാണ് കാട്ടാനക്കൂട്ടം വിതച്ചത്.

മാസങ്ങൾക്ക് ശേഷമാണ് ചെന്നാപ്പാറ മേഖലയിൽ കാട്ടാനകൾ കൂട്ടമായി വീണ്ടും എത്തിയിരിക്കുന്നത്. ഇതോടെ തൊഴിലാളി കുടുംബങ്ങളും കർഷകരും കടുത്ത ദുരിതത്തിലാണ്. കഴിഞ്ഞവർഷം ചെന്നാപ്പാറ ഡിവിഷനിൽ കടുവയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു.

തൊഴിലാളികളുടെ നിരവധി വളർത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വനം വകുപ്പിന്‍റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചെങ്കിലും കടുവയെ പീടികൂടാൻ കഴിഞ്ഞില്ല. ഇതിന്‍റെ ഭീതി ഒഴിയും മുന്പാണ് വീണ്ടും കാട്ടാനക്കൂട്ടം ഭീതി വിതച്ച് എസ്റ്റേറ്റിന്‍റെ ജനവാസ മേഖലയിലെത്തിയിരിക്കുന്നത്.