കരിക്കാട്ടൂര്‍ റബര്‍ നഴ്‌സറി നിര്‍ത്താൻ ആലോചന; വ്യവസായ പാര്‍ക്കിനു നീക്കം
Wednesday, September 4, 2024 2:08 AM IST
കോട്ടയം: റബര്‍ ബോര്‍ഡിന്‍റെ മുക്കടയിലെ കറിക്കാട്ടൂര്‍ സെന്‍ട്രല്‍ റബര്‍ നഴ്‌സറി പ്രവര്‍ത്തനം മന്ദഗതിയില്‍. അത്യുത്പാദനശേഷിയുള്ള റബര്‍ തൈകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് വേണ്ടിടത്തോളം തൈകള്‍ ഉത്പാദിക്കാന്‍ ഇവിടെ സാധിക്കാതെ വരുന്നത്. റബര്‍ ബോര്‍ഡിന്‍റെ നഴ്‌സറികള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വകാര്യ നഴ്‌സറികളുടെ നില നിയന്ത്രിക്കാനാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മൂന്നു ലക്ഷത്തോളം തൈകള്‍ക്ക് ആവശ്യക്കാരുണ്ടായിരിക്കെ കരിക്കാട്ടൂരില്‍ ഒന്നര ലക്ഷം തൈകളാണ് ഉത്പാദിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ മൂന്നു ലക്ഷം തൈകള്‍ ഉത്പാദിപ്പിച്ച് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തിരുന്നു. ബഡ് ഇനങ്ങളുടെ കമ്പ്, കൂടത്തൈ, കപ്പ് തൈ എന്നിവ ഒട്ടേറെ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തിരുന്നു. മുന്‍നിര സ്വകാര്യ നഴ്‌സറികള്‍ റബര്‍ കൃഷി വ്യാപനത്തിന്‍റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബര്‍ നഴ്‌സറി തുടങ്ങി യതോടെ കേരളത്തില്‍ ഗുണമേന്മയുള്ള തൈകള്‍ ലഭിക്കാനില്ല. അത്യുത്പാദനശേഷിയുള്ള ആര്‍ആര്‍ഐഐ 105 ഇനം ക്ലോണ്‍ ഗുണമേന്മയോടെ തിരികെ കര്‍ഷകരില്‍ എത്തിക്കണമെന്നും പരക്കെ താത്പര്യമുണ്ട്.

മണിമല-എരുമേലി റൂട്ടില്‍ സംസ്ഥാന പാതയോടു ചേര്‍ന്ന് നിര്‍ദിഷ്ട ശബരി എയര്‍പോര്‍ട്ട് ആസ്ഥാനത്തിന് തൊട്ടടുത്ത് 99 വര്‍ഷത്തെ പാട്ടവ്യവസ്ഥയില്‍ സംസ്ഥാന സര്‍ക്കാര്‍ റബര്‍ ബോര്‍ഡിനു നല്‍കിയ 50 ഏക്കര്‍ സ്ഥലത്താണു സെന്‍ട്രല്‍ റബര്‍ നഴ്‌സറി പ്രവര്‍ത്തിക്കുന്നത്. റബര്‍ ബോര്‍ഡുമായുള്ള കരാര്‍ റദ്ദാക്കി ഇവിടെ വ്യവസായ പാര്‍ക്ക് ആരംഭിക്കാനും ആലോചനയുണ്ട്.


ഇതില്‍ പത്ത് ഏക്കര്‍ മാത്രമാണു നഴ്‌സറിക്ക് ഉപയോഗിക്കുന്നത്. റബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 80 തൊഴിലാളികളാണു നഴ്‌സറിയില്‍ ജോലി ചെയ്യുന്നത്. പത്ത് ഏക്കറില്‍കൂടി കൃഷി തുടങ്ങിയാല്‍ റബര്‍ കര്‍ഷകര്‍ക്ക് വലിയ നേട്ടമാകും. പുതുപ്പള്ളി റബര്‍ ബോര്‍ഡ് സെന്‍ട്രല്‍ ലാബില്‍ ഉത്പാദിപ്പിക്കുന്ന റബര്‍ ഇനങ്ങളുടെ വികസന കേന്ദ്രമാണു നഴ്‌സറി. കര്‍ഷകരുടെ ആവശ്യമനുസരിച്ച് ഗുണമേന്മയുള്ള തൈകള്‍ ഉത്പാദിപ്പിച്ചു നല്‍കാനും നടീല്‍ സംബന്ധിച്ചു പരിശീലനം നല്‍കാനുമാണ് മുക്കടയില്‍ നഴ്‌സറി തുടങ്ങിയത്.

റബര്‍ മ്യൂസിയം വരണം

കോട്ടയം: കേരളത്തിലെ റബര്‍കൃഷിയുടെ ചരിത്രവും പരിണാമവും വെളിവാക്കുന്ന റബര്‍ മ്യൂസിയം കരിക്കാട്ടൂര്‍ നഴ്‌സറിയില്‍ ആരംഭിക്കണമെന്ന് റബര്‍ ഉല്‍പാദക സംഘം ദേശീയകൂട്ടായ്മ ജനറല്‍ സെക്രട്ടറി ബാബു ജോസഫ് റബര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്‍റെ സമ്പദ്ഘടനയ്ക്ക് കരുത്തു പകരുന്ന റബര്‍ സംബന്ധിച്ച് കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദേശികള്‍ക്കും അറിവു ലഭിക്കാൻ മ്യൂസിയം സഹായകമാകും. നിര്‍ദിഷ്ട ശബരി എയര്‍പോര്‍ട്ടിനോടു ചേര്‍ന്ന് 50 ഏക്കറില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സറിയുടെ അഞ്ച് ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുക്കണം. റബര്‍ കൃഷി സംബന്ധിച്ച എക്‌സിബിഷനുകള്‍, വീഡിയോ പ്രദര്‍ശനം എന്നിവയും നേട്ടമാകും. ഇതിനൊപ്പം ടാപ്പിംഗ് പരിശീലനം, റബര്‍ സംസ്‌കരണം എന്നിവയ്ക്ക് പതിവ് പരിശീലനം നല്‍കാനും ഇത് പ്രയോജനപ്പെടുത്താം.