തകർന്നടിഞ്ഞ് പെരുവന്താനം-അഴങ്ങാട് റോഡ്; യാത്ര അതീവ ദുഷ്കരം
Wednesday, September 4, 2024 2:08 AM IST
പെരുവന്താനം: നൂറുകണക്കിന് മലയോര കുടുംബങ്ങൾ അധിവസിക്കുന്ന പെരുവന്താനം-അഴങ്ങാട് റോഡ് തകർന്നിട്ട് വർഷങ്ങൾ പിന്നിടുന്നു. ദേശീയപാതയിൽ പെരുവന്താനത്തുനിന്നു തുടങ്ങി ആനചാരിവഴി അഴങ്ങാടിനുള്ള റോഡാണിത്.

ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും മോശമായ റോഡുകളിലൊന്നാണിതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്‍റെ ഒട്ടുമിക്ക ഭാഗവും ടാറിംഗ് പൂർണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനാളുകളും സ്‌കൂള്‍ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസും ഉള്‍പ്പെടെ കടന്നുപോകുന്ന റോഡാണ് തകർന്ന് കിടക്കുന്നത്.

റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധിത്തവണ പഞ്ചായത്തിനെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും ‍യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു നാട്ടുകാർ ആരോപിച്ചു. റോഡിന്‍റെ പല ഭാഗങ്ങളിലും സംരക്ഷണഭിത്തി തകർന്ന നിലയിലാണ്. റോഡിന്‍റെ വശങ്ങളിൽ കല്ലും മണ്ണും കൂടിക്കിടക്കുന്നതും കാട് വളർന്നു നിൽക്കുന്നതും ഓടകളുടെ അഭാവം മൂലവും മഴ പെയ്യുമ്പോൾ റോഡിലൂടെ വെള്ളം കുത്തി ഒഴുകുകയാണ്. ഇത് റോഡിന്‍റെ തകർച്ചയ്ക്ക് കാരണമാകുന്നു. ചില സ്ഥലങ്ങളിൽ റോഡിന്‍റെ വശങ്ങളിൽ സ്വകാര്യവ്യക്തികൾ തടികൾ കൂട്ടിയിട്ടിരിക്കുന്നതും വീടുകളിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുക്കുന്നതുമെല്ലാം യാത്രക്കാർക്ക് ദുരിതം സമ്മാനിക്കുകയാണ്. വീതി വളരെ കുറവായ റോഡിലൂടെ ഒരു വാഹനത്തിന് മാത്രമാണ് കടന്നു പോകുവാൻ കഴിയുന്നത്.


പെരുവന്താനം-ആനച്ചാരി-അഴങ്ങാട് റോഡിന്‍റെ പലഭാഗങ്ങളിലും ആവശ്യത്തിനു കലുങ്കുകൾ ഇല്ലാത്തതുമൂലം മഴപെയ്യുമ്പോൾ റോഡിൽ വലിയ ജലപ്രവാഹമാണ് ഉണ്ടാകുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. വിദ്യാർഥികൾ അടക്കമുള്ളവർ മഴക്കാലങ്ങളിൽ ജീവൻ പണയം വച്ചാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്. മലയോര ജനതയുടെ ആശ്രയമായ ഈ റോഡിനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരേ മേഖലയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.