ചങ്ങനാശേരി എസ്ബി സ്‌കൂളിനു മുമ്പില്‍ പെഡസ്ട്രിയൻ‍ ക്രോസിംഗ് വരുന്നു
Wednesday, July 3, 2024 6:56 AM IST
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ എസ്ബി സ്‌കൂളിനു മുമ്പില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി പെഡസ്ട്രിയല്‍ ക്രോസിംഗ് സംവിധാനം വരുന്നു. എസ്ബി, സെന്‍റ് ആന്‍സ് സ്‌കൂളുകളിലെ കുട്ടികളുടെ സുരക്ഷയ്ക്കായി ചങ്ങനാശേരി നഗരസഭയും പോലീസും ചേര്‍ന്നാണ് പുതിയ സംവിധാനമൊരുക്കുന്നത്.

എസ്ബി, സെന്‍റ് ആന്‍സ് സ്‌കൂളുകള്‍ക്കു മുമ്പില്‍ സിസിടിവി കാമറകളും സ്ഥാപിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റര്‍മാരുടെ മൊബൈല്‍ ഫോണുകളിലേക്ക് ദൃശ്യങ്ങള്‍ ലഭിക്കും വിധമാണ് സിസിടിവികളുടെ ക്രമീകരണം.

എട്ടിനു രാവിലെ 8.30ന് പെഡസ്ട്രിയൻ‍ ക്രോസിംഗിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബിയും വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജും പറഞ്ഞു.

അഡ്‌ന്യൂസ് ഇന്ത്യ എന്ന സ്ഥാപനമാണ് ഈ ട്രാഫിക് സംവിധാനം സജ്ജമാക്കുന്നത്. സ്‌പോണ്‍സര്‍മാരെ കണ്ടുപിടിച്ചാണ് അഡ്‌ന്യൂസ് ഇന്ത്യ വിവിധ ട്രാഫിക് സംവിധാനം നടപ്പാക്കുന്നത്.

സിഗ്നലിന്‍റെ പ്രവര്‍ത്തനരീതി

സിഗ്നലില്‍ ചുവപ്പ് തെളിയുമ്പോള്‍ ഉപകരണത്തില്‍നിന്നു ബീപ് ശബ്ദം പുറപ്പെടുവിക്കുന്നതോടൊപ്പം ഉപകരണത്തിന് മുന്‍വശത്തുള്ള നോ ക്രോസിംഗ് സിഗ്‌നല്‍ ഇടവിട്ട് പ്രകാശിക്കുന്നു. പെഡസ്ട്രിയൻ സിഗ്‌നല്‍ പച്ച തെളിയുമ്പോള്‍ ഉപകരണത്തില്‍നിന്ന് ഉയര്‍ന്ന ശബ്ദത്തില്‍ അലാറം മുഴങ്ങുകയും മുന്‍വശത്തുള്ള ക്രോസിംഗ് ചെയ്യാനുള്ള സിഗ്‌നല്‍ തുടര്‍ച്ചയായി പ്രകാശിക്കുന്നതോടൊപ്പം ഉപകരണത്തിന് മുകള്‍വശത്തുള്ള ഡോം വൈബ്രേറ്റ് ചെയ്യുവാനും തുടങ്ങും.

കാഴ്ച പരിമിതര്‍ക്ക് ബീപ്പ് ശബ്ദത്തിലൂടെ ഉപകരണത്തിന് അടുത്തെത്താനും തുടര്‍ന്ന് ഉയര്‍ന്ന ശബ്ദത്തിലുള്ള അലാറം കേൾക്കുമ്പോള്‍ റോഡ് മുറിച്ചുകടക്കാനും സാധിക്കുന്നു. കേള്‍വി പരിമിതര്‍ക്ക് ഉപകരണത്തിന് മുകളിലുള്ള ഡോമില്‍ സ്പര്‍ശിച്ച് നില്‍ക്കുകയാണെങ്കില്‍ വൈബ്രേറ്റ് ചെയ്യുന്ന സമയം വൈബ്രേഷന്‍ സ്പര്‍ശനത്തിലൂടെ മനസിലാക്കി അവര്‍ക്ക് റോഡ് മുറിച്ചു കടക്കാവുന്നതാണ്.

ഇവരെ കൂടാതെ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും റോഡ് മുറിച്ചുകടക്കാന്‍ വളരെ ഉപയോഗപ്രദമാണ് ഈ സംവിധാനം.

പ്രവര്‍ത്തനസമയം

തിങ്കള്‍ മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ എട്ടു മുതല്‍ പതിനൊന്നു വരെയും വൈകുന്നേരം മൂന്ന് മുതല്‍ അഞ്ചര വരെയും ആണ്.