മൂന്നു പഞ്ചായത്തുകളിൽ ഉപതെരഞ്ഞെടുപ്പ്
Wednesday, July 3, 2024 11:55 PM IST
കോട്ടയം: ജില്ലയിലെ മൂന്നു പഞ്ചായത്തുകളില്‍ 30ന് ഉപതെരഞ്ഞെടുപ്പ്. ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് ( ഒന്നാം വാര്‍ഡ്) പനച്ചിക്കാട് പഞ്ചായത്തിലെ പൂവന്‍തുരുത്ത് (20-ാം വാര്‍ഡ്) വാകത്താനം പഞ്ചായത്തിലെ പൊങ്ങന്താനം (11-ാം വാര്‍ഡ്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. വിജ്ഞാപനം ഇന്നു പുറപ്പെടുവിക്കും.

നാമനിര്‍ദേശപത്രിക ഇന്നു മുതല്‍ 11 വരെ സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 12ന് നടത്തും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 15. വോട്ടെണ്ണല്‍ 31നു രാവിലെ 10ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം രണ്ടു മുതല്‍ നിലവില്‍ വന്നു. ഉപതെരഞ്ഞെടുപ്പുള്ള ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ ഉള്‍പ്പെട്ടുവരുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും പെരുമാറ്റചട്ടം ബാധകമാണ്.

എന്നാല്‍ പഞ്ചായത്തുകളില്‍ ആ പഞ്ചായത്ത് പ്രദേശം മുഴുവനും നഗരസഭകളില്‍ അതത് വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടം ബാധകം. ഒന്നിന് പ്രസിദ്ധീകരിച്ച പുതിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. വോട്ടര്‍പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ് , താലൂക്ക് ഓഫീസുകളിലും സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‌സൈറ്റിലും ലഭ്യമാണ്.