മരങ്ങളും കാടും; പേട്ടക്കവലയിലെ പാലം അപകടഭീഷണിയിൽ
Wednesday, July 3, 2024 10:09 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ചിറ്റാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്‍റെ തൂണുകളില്‍ മരങ്ങളും കാടുകളും വളർന്നു പാലം അപകടഭീഷണിയിൽ. കരിങ്കല്ലില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിന്‍റെ തൂണുകളുടെ ഇരുഭാഗത്തും ആൽ ഉൾപ്പെടെയുള്ള മരങ്ങളും കാടുകളുമാണ് വളര്‍ന്നിരിക്കുന്നത്. ഇടയ്ക്ക് ഇവ വെട്ടി ഒതുക്കുമെങ്കിലും പൂര്‍ണമായി നശിപ്പിക്കുന്നതിനു നടപടിയെടുക്കാറില്ല. മരങ്ങളുടെ വേരുകള്‍ തൂണുകളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. ഭാവിയില്‍ പാലത്തിന്‍റെ തൂണുകള്‍ക്കു കേടുപാടുണ്ടാക്കുന്ന തരത്തിലാണ് കാടുകള്‍ വളരുന്നത്. പാലത്തിന്‍റെ തൂണുകളിലെ മരങ്ങൾ വെട്ടിമാറ്റാനും പുഴ ശുചിയാക്കാനും നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്.

പൊൻകുന്നം മുതൽ മുണ്ടക്കയം വരെ ദേശീയ പാതയുടെ ഇരുവശവും കാടും പടലും വളർന്നു റോഡിലേക്കു ചാഞ്ഞുകിടക്കുന്ന കാഴ്ചയാണ്. വളവുകളിൽ കാഴ്ച മറയ്ക്കും വിധം വളർന്ന കാടുകൾ വാഹനങ്ങൾക്ക് അപകട ഭീഷണിയായി. നടപ്പാതയില്ലാത്ത സ്ഥലങ്ങളിൽ കാൽനട യാത്രികർക്കു റോഡരികിലൂടെ നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്.

തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്തും ദേശീയ പാതയും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ റോഡരികിലെ കാടുകൾ തിങ്ങിവളർന്നു നിൽക്കുന്ന കാഴ്ചയാണ്. കാഞ്ഞിരപ്പള്ളി - തമ്പലക്കാട് -എലിക്കുളം റോഡ്, കാഞ്ഞിരപ്പള്ളി - മണിമല റോഡ്, കാഞ്ഞിരപ്പള്ളി - എരുമേലി റോഡ് എന്നിവയുടെ സൈഡുകളിൽ ദൂരക്കാഴ്ച മറയ്ക്കും വിധം കാടു വളർന്നിരിക്കുകയാണ്. പാതയോരങ്ങളിലെ ഓടകൾക്കു മീതെയും ദിശാ ബോർഡുകളിലും കാടുകയറി മൂടിയ നിലയിലാണ്.