ദമ്പതികളെ ആക്രമിച്ച കേസ് ഒതുക്കാന്‍ നീക്കം : സ്ഥലം വെറുതെ നല്‍കിയില്ലെങ്കില്‍ റോഡ് വെട്ടും, പോലീസ് ഒത്താശ ചെയ്യും
Wednesday, July 3, 2024 6:50 AM IST
കോട്ടയം: നിയമത്തിന് പുല്ലുവില. നീതിപാലകര്‍ക്ക് നിസംഗത. മതില്‍പൊളിച്ച് റോഡിന് വീതി കൊടുക്കാന്‍ തയാറായില്ലെങ്കില്‍ ആക്രമിച്ച് ഇടിച്ചുനിരത്തുന്ന തെമ്മാടിത്തം. അര്‍ധരാത്രിയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ അമ്പതോളം വരുന്ന ഗുണ്ടാസംഘത്തിന്‍റെ അപ്രതീക്ഷിത കൈയേറ്റവും അക്രമവും നേരിട്ടതിന്‍റെ ഭീതിയില്‍നിന്നും വയോധിക ദമ്പതികളായ വാരിശേരി പന്തലാടത്തില്‍ പി.വി. ജോസും (76) ഭാര്യ അന്നമ്മയും (69) മുക്തരായിട്ടില്ല.

കണ്ണടച്ചാല്‍ ഭീഷണിമുഴക്കിയെത്തുന്ന സംഘം ജെസിബിയുമായെത്തി മതില്‍ ഇടിച്ചുനിരത്തിയതും ചോദ്യം ചെയ്തപ്പോള്‍ ദമ്പതികളെ സംഘം ചവിട്ടിവീഴ്ത്തിയതുമാണ് മനസിലെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ടു നാലു പേരെ ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 2.15നായിരുന്നു ഗുണ്ടാവിളയാട്ടം.

വീടിന്‍റെ മതില്‍ പൊളിക്കുന്ന ശബ്ദം കേട്ട് ജോസും അന്നമ്മയും തടയാന്‍ ശ്രമിച്ചു. നൊടിയിടെ ഗുണ്ടകള്‍ ജോസിനെയും അന്നമ്മയെയും ചവിട്ടിയോടിച്ചു. ശബ്ദിച്ചാല്‍ കൊല്ലുമെന്ന് ഭീഷണപ്പെടുത്തി. മുഖംമൂടി ധരിച്ച സംഘം ജെസിബിയും ആധുധങ്ങളും ഉപയോഗിച്ചു മതില്‍ പൊളിച്ചു നീക്കി. വിവരം അറിയിച്ചതോടെ ഗാന്ധിനഗര്‍ പോലീസെത്തി ജോസിനെയും അന്നമ്മയെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുമടങ്ങി. മതില്‍ പൊളിച്ചവര്‍ക്ക് പോലീസിന്‍റെ ഒത്താശ ലഭിച്ചതായും ജോസും അന്നമ്മയും പറയുന്നു.

സംഭവത്തെക്കുറിച്ച് അന്നമ്മ പറഞ്ഞത്: മാസങ്ങള്‍ക്കു മുമ്പ് അയല്‍വാസിയായ അന്‍സാരി പുതിയ കാര്‍ വാങ്ങിയതോടെ വഴിക്കു രണ്ടടി വീതി കൂട്ടണമെന്ന് ആവശ്യപ്പെട്ടു. കോട്ടയം നഗരസഭ സംക്രാന്തി വാര്‍ഡ് കൗണ്‍സിലര്‍ എം.എം. ഷാജി ഉള്‍പ്പെടെ വഴിക്കു വീതി കൂട്ടാന്‍ രണ്ടടി സ്ഥലം വിട്ടുനല്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്ഥലം നല്‍കിയാല്‍ പണം തരുമോ? മതില്‍ പൊളിച്ചാല്‍ കെട്ടിത്തരുമോ‍? എന്നാൽ അതൊന്നും സാധിക്കില്ലെന്നായിരുന്നു മറുപടി.

കഴിഞ്ഞ 24ന് അന്‍സാരിയുടെ ഭാര്യ റസീന, അയല്‍വാസി ഫാത്തിമ എന്നിവര്‍ ജോസിന്‍റെ വീട്ടിലെത്തി രണ്ടടികൂടി വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. സാധിക്കില്ലെന്നു ദമ്പതികള്‍ പറഞ്ഞതോടെ മര്യാദയ്ക്കാണ് ഇപ്പോള്‍ വഴി ചോദിക്കുന്നതെന്നും അടുത്തഘട്ടം ജെസിബി ഉപയോഗിച്ച് മതില്‍ തകര്‍ക്കുമെന്നും ഭീഷണിമുഴക്കിയാണ് മടങ്ങിയത്. തുടര്‍ന്നു ഞങ്ങള്‍ ഗാന്ധിനഗര്‍ പോലീസില്‍ പരാതിനല്കി. എന്നാല്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കാതെ വഴിവെട്ടു നീക്കത്തെ അനുകൂലിക്കുകയായിരുന്നു.

പരാതിനല്കി നാലുദിവസം കഴിഞ്ഞാണ് രാത്രിയെത്തി മതില്‍ പൊളിച്ചത്. ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു ചര്‍ച്ച നടത്തിയപ്പോള്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കണമെന്നായിരുന്നു പോലീസിന്‍റെ നിലപാട്. പറ്റില്ലെന്ന് ജോസ് ആവര്‍ത്തിച്ചപ്പോള്‍ നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോ, തങ്ങള്‍ ഒപ്പമുണ്ടെന്നു പോലീസ് എതിര്‍ഭാഗത്തോടു പറഞ്ഞെന്നും ഒരു മുതിര്‍ന്ന പോലീസ് ഓഫീസര്‍ മോശമായി പെരുമാറിയെന്നും ദമ്പതികള്‍ പറയുന്നു.

മതില്‍ പൊളിച്ചതുമായി ബന്ധപ്പെട്ടു പെരുമ്പായിക്കാട് വാരിശേരി ഇടാട്ടുതറയില്‍ ഇ.പി. അന്‍സാരി (56), ചെന്തിട്ടയില്‍ മുഹമ്മദ് ഇസ്മായില്‍ (62), ഇടാട്ടുതറയില്‍ ഇ.ബി. നസീര്‍ (അപ്പായി-50), ജെസിബി ഡ്രൈവറായ ആര്‍പ്പൂക്കര വില്ലൂന്നി പുളിംപറമ്പില്‍ സനീഷ് (39) എന്നിവരെ യാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.