ആകാശപാത നിര്‍മാണം: കോണ്‍ഗ്രസ് സമരത്തിലേക്ക്
Wednesday, July 3, 2024 6:50 AM IST
കോട്ടയം: ആകാശപാത നിര്‍മാണം സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരത്തിലേക്ക്. കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ആറിന് ശീമാട്ടി റൗണ്ടാനയ്ക്കുസമീപം ഉപവാസ സമരം നടത്തുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു.

ആകാശപാതയ്ക്കനുവദിച്ച പണം ഇപ്പോഴും ഖജനാവിലുണ്ട്. ആകാശപാത പറ്റില്ലെന്ന് പറയാനുള്ള കാരണം വ്യക്തമാക്കണം. ലിഫ്റ്റ് സ്ഥാപിക്കാന്‍ ഭൂമി ഏറ്റെടുക്കേണ്ടതില്ല. ഇതിനു സ്ഥലം മുന്പേ ഏറ്റെടുത്തിട്ടുണ്ട്. പ്ലാന്‍ പരിശോധിച്ചാല്‍ അതു വ്യക്തമാകുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തന്നോടു സിപിഎം 10 ചോദ്യങ്ങള്‍ ചോദിച്ചതിന് മറുപടി പറയേണ്ട കാര്യമില്ല. ആദ്യം പദ്ധതി പൂര്‍ത്തിയാക്കട്ടെ. അതിനു ശേഷമാകാം മറുപടിയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ആകാശപാത വിഷയത്തില്‍ തുടര്‍സമരം ഡിസിസിയും ബ്ലോക്ക് കമ്മിറ്റികളും ഏറ്റെടുത്തതായി ബ്ലോക്ക് പ്രസിഡന്‍റുമാരായ സിബി ജോണ്‍ കൊല്ലാട്, ജയചന്ദ്രന്‍ ചീറോത്ത് എന്നിവര്‍ അറിയിച്ചു.

ആകാശപാതയുടെ അസ്ഥികൂടത്തിലേക്ക് സിപിഎം ജനകീയ മാര്‍ച്ച്

കോട്ടയം: നഗരത്തില്‍ സുരക്ഷാ ഭീഷണിയുയര്‍ത്തുന്ന ആകാശപാതയുടെ അസ്ഥികൂടത്തിലേക്ക് സിപിഎം കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറിന് ജനകീയ മാര്‍ച്ച് നടത്തും. വൈകുന്നേരം അഞ്ചിന് നടക്കുന്ന മാര്‍ച്ച് ജില്ലാ സെക്രട്ടറി എ.വി. റസല്‍ ഉദ്ഘാടനം ചെയ്യും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ പിടിപ്പുകേടുമൂലം കോട്ടയത്തിനു നാണക്കേടായി നില്‍ക്കുന്ന ഉരുക്കു റൗണ്ടുകള്‍ ജനങ്ങളില്‍ ഭീതിയുയര്‍ത്തുകയാണ്.

വര്‍ഷങ്ങളായുള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കാത്ത എംഎല്‍എ, ആകാശപാത പണിതീരാത്തതിന്‍റെ കുറ്റം സിപിഎമ്മിന്‍റെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. എംഎല്‍എയോടു 15 ചോദ്യങ്ങളുയര്‍ത്തിയാണ് ജനകീയ മാര്‍ച്ച് നടത്തുന്നത്.