കോട്ടയം: റേഷന്‍ കടകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് റേഷന്‍ ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി. 2018ല്‍ നടപ്പിലാക്കിയ വേതനപാക്കേജ് പ്രകാരമാണ് ഇപ്പോഴും പ്രതിഫലം നല്‍കുന്നത്. വിതരണക്കാരന്റെ ശന്പളം, കെട്ടിട വാടക എന്നിവ നല്കുമ്പോള് സ്വന്തം ചെലവുകള്‍ക്ക് വഴിയില്ലാതെ റേഷന്‍ കട ലൈസന്‍സികള്‍ ബുദ്ധിമുട്ടുകയാണ്.
കമ്മീഷന് അതത് മാസം ലഭിക്കുന്നില്ല. കോവിഡ്, ഓണം സമയങ്ങളിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തതിലെ കമ്മീഷന് ഇതുവരെ ലഭിച്ചിട്ടില്ല. വ്യാപാരികളുടെ വേതനപാക്കേജ് പരിഷ്കരണമുള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ എട്ട്, ഒമ്പത് തീയതികളില്‍ കടകള്‍ അടച്ചു പാളയം രക്തസാക്ഷിമണ്ഡപത്തില്‍ രാപകല്‍ സമരം നടത്തുമെന്ന് റേഷന്‍ ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റി പറഞ്ഞു.
കെടിപിഡിഎസ് ആക്ട് കാലോചിതമായി പരിഷ്കരിക്കുക, റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമായി പരിഷ്കരിക്കുക, കിറ്റ് കമ്മീഷന് വിതരണത്തിനുള്ള കോടതി വിധി നടപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു മുഖ്യമന്ത്രി, ധനമന്ത്രി. ഭക്ഷ്യമന്ത്രി, ചീഫ് സെക്രട്ടറി, ഭക്ഷ്യസെക്രട്ടറി, പൊതു ഉപഭോക്തൃ വിതരണ കമ്മീഷണര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണു കടകളടച്ച് സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
റേഷന്‍ വ്യാപാരി ക്ഷേമനിധി സര്‍ക്കാര്‍ വിഹിതമില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന് സംഘടന ആരോപിച്ചു. ആരോഗ്യ ഇന്‍ഷ്വറന്‍സ്, പെന്ഷന് പദ്ധതി എന്നിവ നടപ്പാക്കുന്നില്ലെന്നും റേഷന്‍ ഡീലേഴ്സ് കോ ഓര്‍ഡിനേഷന്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ജോണി നെല്ലൂര്‍, വര്‍ക്കിംഗ് ചെയര്മാന് ജി. കൃഷ്ണപ്രസാദ്, കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി, സി.ബി. ഷാജികുമാര്‍, കെ.ബി. ബിജു, സുരേഷ് കാരേറ്റ്, ജി. ശശികുമാര്‍, സി. മോഹനന്‍പിള്ള എന്നിവര്‍ പറഞ്ഞു.