കൊട്ടാരക്കര: ടൗണിൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തായി പ്രവർത്തിച്ചിരുന്ന കൊട്ടാരക്കര താലൂക്ക് മൃഗാശുപത്രി അവിടെ നിന്നും മാറ്റി സ്ഥാപിച്ചു. തൃക്കണ്ണാ മംഗൽ തോട്ടം മുക്കിലായിരിക്കും ഇനി മൃഗാശുപത്രി പ്രവർത്തിക്കുക.
വളരെ പരിമിതമായ സൗകര്യങ്ങളിലായിരുന്നു ടൗണിൽ മൃഗാശുപത്രിയുടെ പ്രവർത്തനം. മൃഗങ്ങളെ കൊണ്ടു വരാനോ വാഹനങ്ങൾ കയറ്റുന്നതിനോ സൗകര്യമുണ്ടായിരുന്നില്ല.
ജീവനക്കാരും ബുദ്ധിമുട്ടിലായിരുന്നു. ഇപ്പോൾ തോട്ടംമുക്കിൽ വിശാല സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവർത്തനം. മുനിസിപ്പാലിറ്റിയാണ് കെട്ടിടം വാടകക്കെടുത്ത് മൃഗസംരക്ഷണ വകുപ്പിന് കൈമാറിയത്.
നഗരസഭാ ചെയർമാൻ എസ്.ആർ രമേഷ് പുതിയ മൃഗാശുപത്രിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വൈസ് ചെയർപേഴ്സൺ വനജ രാജീവ്, കൗൺസിലർമാരായ ഉണ്ണികൃഷ്ണമേനോൻ, ഫൈസൽ ബഷീർ, കണ്ണാട്ട് രവി, അനിതാ ഗോപകുമാർ, ഡോ. സൂസൻ, ഡോ.ബിന്ദു, പൊതുപ്രവർത്തകരായ ഗോപകുമാർ, സജീ ചേരൂർ, ബിജു മെട്രോ, ഡോ.സന്തോഷ് തര്യൻ, നന്ദകുമാർ, എൻ.സി വിജയൻ കെ.ജി ജോർജ്, ശശിധരൻ നായർ, ജയൻ എന്നിവർ പങ്കെടുത്തു.